Prøve GULL - Gratis
The wedding Wonder
Vanitha
|August 03, 2024
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹാഘോഷത്തിലെ അപൂർവ വിശേഷങ്ങൾ
ആരും അംബാനി'യാകാൻ കൊതിക്കുന്ന ദിനമാണു കല്യാണം. അപ്പോൾ സാക്ഷാൽ മുകേഷ് അംബാനിയുടെ കാര്യം പറയണോ? ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷത്തിന് അംബാനി കുടും ബം ചെലവാക്കിയത് 5000 കോടിയാണത്രേ. എൻകോർ ഹെൽത് കെയർ ഉടമ വിരേൻ മർച്ചന്റിന്റെയും ഷൈല വിരേൻ മർച്ചന്റിന്റെയും മകളാണു രാധിക. ചെലവിന്റെ കണക്കു കേട്ട് എന്തൊരു ആഡംബരം എന്നു പറയാൻ വരട്ടെ.
പത്തു ലക്ഷം കോടിക്കു മേലെ ആസ്തിയുള്ള മുകേഷ് അംബാനി മകന്റെ വിവാഹാഘോഷത്തിന് അതിന്റെ അര ശതമാനം പോലും ചെലവാക്കിയിട്ടില്ലെന്നതാണു സത്യം.
ഒരു കോടി ആസ്തിയുള്ളവർ അതിന്റെ അൻപതു ശത മാനവും പൊടിച്ചു കല്യാണം നടത്തി കടക്കെണിയിലാകുന്ന നാടാണിത്. ഇക്കൂട്ടർ അംബാനിയെ "പിശുക്കൻ' എന്നു വിളിച്ചേക്കാം. ലോകത്ത് ഇതിനു മുൻപു നടന്ന ഏറ്റവും ശ്രദ്ധേയമായ ആഡംബര കല്യാണം ബ്രിട്ടനിലെ ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും തമ്മിലുള്ളതായിരുന്നു. 43 വർഷം മുൻപ് ചെലവഴിച്ചത് 'വെറും' 1300 കോടി രൂപ.
വിവാഹക്ഷണക്കത്ത് മുതൽ വൈറൽ ആയി തുടങ്ങിയതാണ് അംബാനി കല്യാണം. വെള്ളിയിൽ തീർത്ത അമ്പലത്തിന്റെ മാതൃക, പഷ്മിനഷാൾ എന്നിവ ഉൾപ്പെട്ട ക്ഷണക്കത്ത് ഒരു സ്വർണപ്പെട്ടിക്കകത്താണു നൽകിയത്.
വിവാഹ വേദിയിലെത്തുമ്പോൾ നിത അംബാനി പിടിച്ചി രുന്ന നിലവിളക്ക് ശ്രദ്ധ നേടിയിരുന്നു. പരമ്പരാഗത ഗുജറാത്തി വിവാഹത്തിന്റെ ഭാഗമായ ഗണേശ വിഗ്രഹം ആലേഖനം ചെയ്ത രമൺദിവോ വിളക്കായിരുന്നു അത്. നിതയ്ക്കു തൊട്ടുപിന്നിൽ മുകേഷ് അംബാനിയും വരൻ അനന്തും അതിനു പിന്നിലായി സഹോദരൻ ആകാശ്, സഹോദരി ഇഷ, ആകാശിന്റെ ഭാര്യ ശ്ലോക, ഇഷയുടെ ഭർത്താവ് ആനന്ദ് പിരമൽ എന്നിവർ.
നിത അംബാനിയുടെ കയ്യിലെ മെഹന്ദിയും നേടിയിരുന്നു. രാധാ കൃഷ്ണ ആർട്ടിനൊപ്പം അംബാനി കുടുംബത്തിലെ എല്ലാവരുടെയും പേരുകളും മെഹന്ദിയിൽ ചേർത്തിരുന്നു.
വിവാഹദിനത്തിൽ നിത അംബാനി അണിഞ്ഞ വജ്രം പതിച്ച നെലസിന്റെ മൂല്യം എത്രയെന്നറിയാമോ? 500 കോടി അമ്മയുടേതിനു സമാനമൂല്യമുള്ള വജ്ര നെക്ലേസ് ആണ് മകൾ ഇഷ അംബാനി അണിഞ്ഞത്. ഇന്ത്യയിലെ പാരമ്പര്യ വസ്ത്രവ്യാപാരികളായ കാതിലാൽ കോട്ടേലാൽ കസ്റ്റമൈസ് ചെയ്തു നിർമി ച്ച നെക്ലേസിന് നൽകിയ പേര് "ഗാർഡൻ ഓഫ് ലവ്.' പിങ്ക്, നീല, പച്ച, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള അപൂർവ വജ്രം പതിച്ച പൂന്തോട്ടമായിരുന്നു ആ നെക്ലേസ്
Denne historien er fra August 03, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
