Prøve GULL - Gratis
MALAYALI FROM India
Vanitha
|August 03, 2024
ബ്രിട്ടിഷ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി സോജൻ ജോസഫ്, ഒരു മലയാളം മാധ്യമത്തിനു മുന്നിൽ ആദ്യമായി മനസ്സ് തുറക്കുന്നു. കൈപ്പുഴ സർക്കാർ സ്കൂളിലിരുന്നു തറയും പറയും പഠിച്ച കൊച്ചു കുട്ടി വിജയക്കൊടുമുടി കീഴടക്കിയ കഥകൾ

ഇരുപത്തിരണ്ടു വർഷം മുൻപു കോട്ടയത്തെ കൈപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് ഇംഗ്ലണ്ടിലേക്കു വിമാനം കയറുമ്പോൾ വിദേശ ജോലി സ്വപ്നം കാണുന്ന ഏതൊരു മലയാളിയും കൊതിക്കുന്നതു മാത്രമാണു സോജൻ ജോസഫിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. സുരക്ഷിതമായ ജോലി, മെച്ചപ്പെട്ട ശമ്പളം, സ്നേഹം നിറഞ്ഞ കുടുംബം, ഉയർന്ന ജീവിത സാഹചര്യം... പക്ഷേ, കൈപ്പുഴ'യിൽ നിന്നുള്ള കാലത്തിന്റെ ഒഴു ക്ക് സോജനെ എത്തിച്ചത് കുടിയേറ്റക്കാർക്കു സ്വപ്നം കാണാൻ കഴിയുന്നതിനുപ്പുറം, ഇന്ത്യയെ അടിച്ചമർത്തി ഭരിച്ച ഇംഗ്ലിഷ് ഭരണകൂടത്തിന്റെ സിരാകേന്ദ്രമായ ബ്രിട്ടിഷ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി എന്ന പദവിയിലാണിന്നു 49കാരനായ സോജൻ ജോസഫ്. വിൻസ്റ്റൺ ചർച്ചിലിന്റെയും മാർഗരറ്റ് താച്ചറിന്റെയും ടോണി ബ്ലെയറിന്റെയും ഋഷി സുനകിന്റെയും പ്രസംഗങ്ങൾ പ്രകമ്പനം കൊള്ളിച്ച പാർലമെന്റിൽ ഒരു മലയാളി ശബ്ദം ആദ്യമായി മുഴങ്ങും. ആഷ്ഫോർഡിൽ നിന്നുള്ള എംപിയായി സോജൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വഴിമാറിയതു നൂറ്റാണ്ടുകളുടെ ചരിത്രം കൂടിയാണ്.
സത്യപ്രതിജ്ഞ ചെയ്തു മടങ്ങിയെത്തിയതേയുള്ളൂ സോജൻ. തിരക്കുകൾക്കിടയിൽ ആഷ്ഫോർഡിലെ വീട്ടിൽ 'വനിത'യോടു സംസാരിക്കാനിരിക്കുമ്പോൾ ഭാര്യ ബ്രൈറ്റയും ഒപ്പമുണ്ട്. മക്കൾ മൂന്നുപേരും യു എസിലെ അവധി കഴിഞ്ഞു മടങ്ങിയെത്തിയതേ ഉള്ളൂ.
തിരഞ്ഞെടുപ്പിന്റെ ചൂട് മക്കൾക്കു മിസ് ആയല്ലോ?
വളരെ നേരത്തേ പ്ലാൻ ചെയ്ത ഈ യാത്രയ്ക്കായി കുടുംബസമേതം യുഎസിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പെട്ടെന്നാണു പ്രധാനമന്ത്രി ഋഷി സുനക്പാ ർലമെന്റ് പിരിച്ചു വിട്ടു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ മക്കൾ പോയിട്ടു വരട്ടെ എന്നു തീരുമാനിച്ചു. തനിച്ചു പോയി വരാമെന്ന് അവരും പറഞ്ഞു.
നമ്മുടെ നാട്ടിലെ പോലെയല്ല ഇവിടത്തെ തിരഞ്ഞടുപ്പും പ്രചാരണവും. പോസ്റ്ററും മൈക്ക് അനൗൺസ്മെനും ഒന്നുമില്ല. പക്ഷേ, ആവേശത്തിന് ഒട്ടും കുറവില്ല. ലീഫ്ലൈറ്റുകളുമായി വീടുവീടാന്തരം കയറി ഇറങ്ങുന്നതാണു പ്രധാന രീതി. ഞങ്ങൾ രണ്ടുമൂന്നു സംഘങ്ങളായി തിരിഞ്ഞു വീടുകളിലെത്തി വോട്ടർമാരുമായി സംസാരിക്കും. നഴ്സായ ഭാര്യ ബ്രെറ്റയായിരുന്നു ക്യാംപയിനു നേതൃത്വം നൽകിയത്. പ്രചാരണ വിഷയങ്ങളെല്ലാം നിശ്ചയിക്കുന്നതു ലേബർ പാർട്ടി നേതൃത്വമാണ്.
Denne historien er fra August 03, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size