Prøve GULL - Gratis

THE END GAME?

Vanitha

|

October 14, 2023

അരികെ വരുമോ മനസ്സു വായിക്കുന്ന റോബോട്ട് ? മനുഷ്യ ജീവിതത്തിൽ എഐ വരുത്തുന്ന നല്ലതും ചീത്തയും

- രൂപാ ദയാബ്ജി

THE END GAME?

കാലചക്രം മുന്നോട്ടുരുണ്ട ശേഷമുള്ള ഈ രംഗം സങ്കല്പിച്ചു നോക്കിയാലോ? വർഷം 2050. ചായ കുടിക്കാൻ നിങ്ങളൊരു റെസ്റ്ററന്റിലേക്കു ചെല്ലുന്നു. പ്രധാന വാതിലിലെ സ്കാനർ കടക്കുമ്പോൾ തന്നെ അടുക്കളയിലെ കംപ്യൂട്ടറിൽ വിവരമെത്തും. സന്ദർഭമനുസരിച്ചു നിങ്ങളുടെ മുന്നിലെത്തിക്കേണ്ട മെനു മുതൽ മുൻപ് അവിടെ നിന്നു കഴിച്ച വിഭവങ്ങളുടെ ലിസ്റ്റും കുടിച്ച ചായയുടെ മധുരവും കടുപ്പവും വരെ അതിലുണ്ടാകും.

ഇത്തവണ ഓർഡർ ചെയ്യുന്ന ചായ എങ്ങനെ നിങ്ങളുടെ മുന്നിലെത്തിക്കണമെന്ന് ആ കംപ്യൂട്ടർ ജാതകം' പാചകക്കാർക്കു പറഞ്ഞുകൊടുക്കും. ആർട്ടിഫിഷൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധിയുടെ (എഐ) ഏറ്റവും ‘ലൈറ്റ് ആയ ഉദാഹരണമാണിത്.

ഓൺലൈനിൽ കണ്ണട വാങ്ങുന്ന സൈറ്റിൽ മിക്കവരും കയറിയിട്ടുണ്ടാകും. ഓരോ ഫ്രെയിമും നമുക്ക് ഇണങ്ങുമോ എന്നറിയാനായി അതിലൊരു സിംപിൾ ട്രിക് ഉണ്ട്. വെബ്സൈറ്റിലെ ക്യാമറ ഓപ്ഷൻ ഉപയോഗിച്ചു നിങ്ങളുടെ ചിത്രമെടുക്കുക. അത് അപ്ലോഡ് ആയാൽ പിന്നെ പല തരം കണ്ണടകൾ ധരിച്ച നിങ്ങളുടെ ചിത്രങ്ങളാകും വരുന്നത്. ഇണക്കം തോന്നുന്ന ഫ്രെയിം തിരഞ്ഞെടുക്കാം. ഇതിന്റെ പിന്നിലും മറ്റാരുമല്ല, എഐ തന്നെ.

സംസാരവും പരിസരവും കേട്ടറിഞ്ഞു' നമ്മുടെ സ്മാർട്ട് ഫോണിലേക്കു പരസ്യങ്ങൾ എത്തുന്നതു കണ്ടിട്ടില്ലേ. അത്തരം ചെറിയ പരസ്യം മുതൽ റോക്കറ്റ് സയൻസു വരെയായി നീണ്ടുനിവർന്നു കിടക്കുന്ന അദ്ഭുത പ്രതിഭാസമാണ് എഐ. ലോകത്തെ തന്നെ മാറ്റിമറിക്കുന്ന ഈ യന്ത്രബുദ്ധി'യെ കുറിച്ചു കൂടുതൽ അറിയാം.

എന്താണ് ആർട്ടിഫിഷൽ ഇന്റലിജൻസ് ?

എന്തിരൻ സിനിമയിലെ ചിട്ടി റോബോട്ടിനെ പോലെ, മനുഷ്യനു സമാനമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സൂപ്പർമാൻമാരെ സങ്കൽപിച്ചു നോക്കൂ.

കംപ്യൂട്ടർ പ്രോഗ്രാമിനു സ്വന്തമായി ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവുനൽകുന്ന സാധാരണയായി മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾക്കായി മനുഷ്യബുദ്ധിയെ കൃത്രിമമായി അനുകരിക്കുന്ന യന്ത്രങ്ങളുടെ സഹായം തേടുന്ന ശാസ്ത്ര-സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ്. ഒരു ടാസ്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്മാർട്ട് ഫോൺ പോലുള്ള യന്ത്രങ്ങൾ മുതൽ ഗവേഷണത്തിനും മറ്റും ഉപയോഗിക്കാവുന്ന, മനുഷ്യബുദ്ധിയെയും ശക്തിയെയും പോലും മറികടക്കാവുന്ന അതിനൂതന സംവിധാനം വരെ ഇതിൽ പെടും.

FLERE HISTORIER FRA Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Translate

Share

-
+

Change font size