Prøve GULL - Gratis
വിവാഹം ഇങ്ങനെയുമാകാം
Vanitha
|August 05, 2023
വിവാഹത്തിനു മാറ്റിവച്ചിരുന്ന പണംകൊണ്ടു നിർധനരായ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് മാതൃക കാട്ടിയ ഐഎഎസ് ദമ്പതിമാർ

വിവാഹം വ്യത്യസ്തമാക്കാൻ യുവതീയുവാക്കൾ പല വഴികൾ ആലോചിക്കുന്ന കാലത്തു കോട്ടയം പാമ്പാടിയിൽ വിനയപൂർവം തലയെടുപ്പോടെ ഒരു വിവാഹം നടന്നു. ഹൃദയങ്ങളുടെ സ്പന്ദനം മേളമൊരുക്കി, നന്മയുടെ തോരണങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ട്, വിദ്യാദാനം സദ്യ വിളമ്പിയ വിവാഹം.
സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ആര്യ ആർ.നായരുടെയും ശിവം ത്യാഗിയുടെയും വിവാഹമായിരുന്നു അത്. സിവിൽ സർവീസ് പരീക്ഷയിൽ 113-ാം റാങ്കു നേടി ഇ ന്ത്യൻ റവന്യൂ സർവീസിൽ അസിസ്റ്റന്റ് കമ്മീഷനർ ഓഫ് ഇൻകം ടാക്സ് പദവിയിലാണ് ഇപ്പോൾ ആര്യ. ശിവം ത്യാ ഗി കമ്യൂണിക്കേഷൻസ് മിനിസ്ട്രി അഹമ്മദാബാദ് സിറ്റി ഡിവിഷനിൽ ജോലി ചെയ്യുന്നു.
ഒരേ തൂവൽ പക്ഷികൾ
“ഞങ്ങൾ ഇരുവരും സിവിൽ സർവീസ് രംഗത്തു പ്രവർത്തിക്കുന്നവരായതിനാൽ പരസ്പരം അറിയാമായിരുന്നു. കോവിഡ് പകർച്ചവ്യാധിയുടെ സമയത്തും കരുണ ഹങ്കർ ഹെൽപ് ലൈൻ വൊളന്റിയർമാരായും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കുടുംബങ്ങൾ ഇരുവർക്കും വിവാഹം ആലോചിച്ചു തുടങ്ങിയതിനാൽ പരിചയം വിവാഹാലോചനയിലേക്കു നീങ്ങുകയായിരുന്നു. ശിവം ത്യാഗി പറയുന്നു.
“കോളജ് കാലത്തു തന്നെ സിവിൽ മാര്യേജ് മതി എന്ന ആശയം ഞാൻ പറയുമായിരുന്നു. ഇന്ത്യയിൽ കടക്കെണിയിൽ പെടുന്നവരിൽ ഭൂരിഭാഗവും മക്കളുടെ വിവാഹത്തിനായി കടമെടുത്തവരാണ് എന്ന പത്രവാർത്ത ആണ് അത്തരമൊരു ചിന്ത എന്നിൽ ഉണർത്തിയത്. അന്നുമുതൽ ഞാനത് അച്ഛനമ്മമാരോടും സുഹൃത്തുക്കളോടും പറയുമായിരുന്നു.
വീട്ടിൽ മറ്റുള്ള വിവാഹങ്ങൾ നടക്കുമ്പോഴൊക്കെ ഞാൻ അതോർമിപ്പിക്കും. സിവിൽ സർവീസിനായി തയാറെടുക്കുന്നതിനു സോഷ്യോളജിയാണു വിഷയമായി സ്വീകരിച്ചിരുന്നത്. ആ സമയത്തു തന്നെ സോഷ്യോളജിയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും ചെയ്തിരുന്നു. അതിലൂടെ സമൂഹത്തെ കൂടുതലായി മനസ്സിലാക്കി വന്നപ്പോൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ മാതാപിതാക്കൾ ആൺകുട്ടികൾ ജനിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നത് എന്നു ചിന്തിച്ചു.
തീർച്ചയായും പെൺകുട്ടികളുടെ വിവാഹം ചെലവേറിയ ബാധ്യതയായി മാറും എന്നതു കൊണ്ടു തന്നെയാണത്. ഇതു പെൺഭ്രൂണഹത്യയിലേക്കു വരെ കൊണ്ടു ചെന്നെത്തിക്കുകയാണ്. വിവാഹം നടക്കുന്നുവെങ്കിൽ അത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രാധാന്യമുള്ള കാര്യമായി കണ്ടും അവരുടെ വ്യക്തിപരമായ ആവശ്യമായി മനസ്സിലാക്കിയും നടക്കുകയാണെങ്കിൽ ഈ ഭീമമായ ചെലവ് നിർബന്ധമല്ല.
Denne historien er fra August 05, 2023-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Translate
Change font size