Prøve GULL - Gratis
പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ!
Mahilaratnam
|March 2024
പരീക്ഷ, പരീക്ഷ മാത്രമാണ്, പരീക്ഷയാണ് ജീവിതം എന്ന് കരുതരുത്.
പരീക്ഷാകാലം സമാഗതമാവുകയാണ്. പ്ലസ് ടൂ വിദ്യാർത്ഥികൾക്കാണ് പിരിമുറുക്കവും സമ്മർദ്ദവും അധികം. പരീക്ഷകഴിഞ്ഞാൽ Entrance, Neet, Jee, CVET എന്നിങ്ങനെ അടുത്ത പരിക്ഷാ കടമ്പകൾ. പരീക്ഷ കഴിയും വരെ ഭീതിയും പിരിമുറുക്കവും, അമ്പരപ്പുമായി ദിവസങ്ങൾ നീങ്ങും. ഈ കാലഘട്ടത്തിൽ മാനസികമായും ശാരീരികമായും കുട്ടികൾ അൽപ്പം ക്ഷീണിതരായിരിക്കും. ഇത്തരുണത്തിൽ മാതാപിതാക്കൾ അവരിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.
എന്നാൽ മിക്കവാറും കുടുംബങ്ങളിൽ പഠിക്കുന്ന കുട്ടികളെക്കാൾ മാതാപിതാക്കളാണ് വളരെയധികം ഉൽക്കണ്ഠാകുലരായി കാണപ്പെടുന്നത്. കുട്ടികൾ ക്ഷീണിതരായാലും "പഠിക്ക്, പഠിക്ക്' എന്നുപറഞ്ഞ് അവരിൽ സമ്മർദ്ദം ചെലുത്തുന്നു. പരീക്ഷയെക്കുറിച്ചുള്ള മാതാപിതാക്കളുടെ ധാരണ ആദ്യം മാറണം.
അവർക്ക് വ്യക്തതയുണ്ടെങ്കിൽ മക്കളുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മനസ്സിലാക്കി അവരെ സഹായിക്കാൻ കഴിയും. അതിനെക്കുറിച്ച് വിവരിക്കയാണ് ചെന്നൈയിലെ പ്രശസ്ത സൈക്കാട്രിസ്റ്റായ കവിതാ ജനാർദ്ദനൻ.
"മക്കൾ വാങ്ങിക്കുന്ന മാർക്കിലാണ് തങ്ങളുടെ കുടുംബത്തിന്റെ അന്തസ്സും അഭിമാനം അടങ്ങിയിരിക്കുന്നതെന്ന ചിന്ത ആദ്യമേ മാതാപിതാക്കൾ മാറ്റണം. മാർക്ക് ലക്ഷ്യം വെച്ച് പഠിച്ചാൽ ഒരു ഘട്ടത്തിൽ അതുതന്നെ മാനസിക സമ്മർദ്ദമായി മാറും.
വളരുന്ന പ്രായത്തിലുണ്ടായിരുന്ന ഈ മാനസിക സമ്മർദ്ദവും പിരിമുറുക്കവും അപകർഷതാബോധമായി മാറി ജീവിതകാലം മുഴുവൻ അത് നീണ്ടു നിൽക്കാൻ സാധ്യതയുണ്ട്. ഒരുപക്ഷേ മാർക്ക് കുറഞ്ഞാൽ അത് തോൽവിയായി കരുതി കരകയറാനാ വാത്ത മാനസിക രോഗങ്ങളിലേക്ക് വീഴുന്ന സാധ്യതകളുമുണ്ടാവുന്നു. വർഷം മുഴുവൻ പഠിച്ച് അതിനു നൽപ്പെട്ട മൂന്ന് മണിക്കൂറിന്റെ വെളിപ്പെടുത്തലിന്റെ അളവുകോലാണ് മാർക്കുകൾ. ഇത് മാതാപിതാക്കൾ മനസ്സിലാക്കണം. വിദ്യാർത്ഥികൾക്ക് ജീവിതത്തിലെ ഒരു ചെറിയ ഭാഗം മാത്രമാണ്. പരീക്ഷ, പരീക്ഷ മാത്രമാണത്. പരീക്ഷയാണ് ജീവിതം എന്ന് കരുതരുത്.. എന്നുപറയുന്ന കവിതാജനാർദ്ദനൻ ചില നിർദ്ദേശങ്ങളും നൽകുന്നു.
വീട്ടിൽ കുട്ടികൾക്ക് നല്ലൊരു അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കണം. കുട്ടികളോട് പഠിക്കുവാൻ ആജ്ഞാപിച്ചിട്ട് മറ്റുള്ളവർ ടി.വി കണ്ടുകൊണ്ടിരുന്നാൽ കുട്ടിയുടെ ശ്രദ്ധ പഠിക്കുന്നതിൽ കേന്ദ്രീകരിക്കില്ല.
Denne historien er fra March 2024-utgaven av Mahilaratnam.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Mahilaratnam
Mahilaratnam
ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.
സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി
2 mins
September 2025
Mahilaratnam
'അമ്മ മണമുള്ള ഓണം
ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി
2 mins
September 2025
Mahilaratnam
ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 2025
Mahilaratnam
അത്ഭുതം ആശങ്ക കൗതുകം
ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം
3 mins
September 2025
Mahilaratnam
ഓണം, മഹത്വവും മഹിമയും
ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ
1 min
September 2025
Mahilaratnam
പൂ വേണം...പൂവട വേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 2025
Mahilaratnam
ഓണവെയിലിൻ തിളക്കം പോൽ...
ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.
4 mins
September 2025
Mahilaratnam
മലയാളികളുടെ ലാലേട്ടൻ
ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.
2 mins
August 2025
Mahilaratnam
സ്ത്രീകളും നിശ്ശബ്ദകൊലയാളികളും
വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.
3 mins
August 2025
Mahilaratnam
ഒരു സർക്കസ്സ് കലാകാരി
സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്
3 mins
August 2025
Listen
Translate
Change font size

