പരീക്ഷാകാലം സമാഗതമാവുകയാണ്. പ്ലസ് ടൂ വിദ്യാർത്ഥികൾക്കാണ് പിരിമുറുക്കവും സമ്മർദ്ദവും അധികം. പരീക്ഷകഴിഞ്ഞാൽ Entrance, Neet, Jee, CVET എന്നിങ്ങനെ അടുത്ത പരിക്ഷാ കടമ്പകൾ. പരീക്ഷ കഴിയും വരെ ഭീതിയും പിരിമുറുക്കവും, അമ്പരപ്പുമായി ദിവസങ്ങൾ നീങ്ങും. ഈ കാലഘട്ടത്തിൽ മാനസികമായും ശാരീരികമായും കുട്ടികൾ അൽപ്പം ക്ഷീണിതരായിരിക്കും. ഇത്തരുണത്തിൽ മാതാപിതാക്കൾ അവരിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യന്താപേക്ഷിതമാണ്.
എന്നാൽ മിക്കവാറും കുടുംബങ്ങളിൽ പഠിക്കുന്ന കുട്ടികളെക്കാൾ മാതാപിതാക്കളാണ് വളരെയധികം ഉൽക്കണ്ഠാകുലരായി കാണപ്പെടുന്നത്. കുട്ടികൾ ക്ഷീണിതരായാലും "പഠിക്ക്, പഠിക്ക്' എന്നുപറഞ്ഞ് അവരിൽ സമ്മർദ്ദം ചെലുത്തുന്നു. പരീക്ഷയെക്കുറിച്ചുള്ള മാതാപിതാക്കളുടെ ധാരണ ആദ്യം മാറണം.
അവർക്ക് വ്യക്തതയുണ്ടെങ്കിൽ മക്കളുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മനസ്സിലാക്കി അവരെ സഹായിക്കാൻ കഴിയും. അതിനെക്കുറിച്ച് വിവരിക്കയാണ് ചെന്നൈയിലെ പ്രശസ്ത സൈക്കാട്രിസ്റ്റായ കവിതാ ജനാർദ്ദനൻ.
"മക്കൾ വാങ്ങിക്കുന്ന മാർക്കിലാണ് തങ്ങളുടെ കുടുംബത്തിന്റെ അന്തസ്സും അഭിമാനം അടങ്ങിയിരിക്കുന്നതെന്ന ചിന്ത ആദ്യമേ മാതാപിതാക്കൾ മാറ്റണം. മാർക്ക് ലക്ഷ്യം വെച്ച് പഠിച്ചാൽ ഒരു ഘട്ടത്തിൽ അതുതന്നെ മാനസിക സമ്മർദ്ദമായി മാറും.
വളരുന്ന പ്രായത്തിലുണ്ടായിരുന്ന ഈ മാനസിക സമ്മർദ്ദവും പിരിമുറുക്കവും അപകർഷതാബോധമായി മാറി ജീവിതകാലം മുഴുവൻ അത് നീണ്ടു നിൽക്കാൻ സാധ്യതയുണ്ട്. ഒരുപക്ഷേ മാർക്ക് കുറഞ്ഞാൽ അത് തോൽവിയായി കരുതി കരകയറാനാ വാത്ത മാനസിക രോഗങ്ങളിലേക്ക് വീഴുന്ന സാധ്യതകളുമുണ്ടാവുന്നു. വർഷം മുഴുവൻ പഠിച്ച് അതിനു നൽപ്പെട്ട മൂന്ന് മണിക്കൂറിന്റെ വെളിപ്പെടുത്തലിന്റെ അളവുകോലാണ് മാർക്കുകൾ. ഇത് മാതാപിതാക്കൾ മനസ്സിലാക്കണം. വിദ്യാർത്ഥികൾക്ക് ജീവിതത്തിലെ ഒരു ചെറിയ ഭാഗം മാത്രമാണ്. പരീക്ഷ, പരീക്ഷ മാത്രമാണത്. പരീക്ഷയാണ് ജീവിതം എന്ന് കരുതരുത്.. എന്നുപറയുന്ന കവിതാജനാർദ്ദനൻ ചില നിർദ്ദേശങ്ങളും നൽകുന്നു.
വീട്ടിൽ കുട്ടികൾക്ക് നല്ലൊരു അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കണം. കുട്ടികളോട് പഠിക്കുവാൻ ആജ്ഞാപിച്ചിട്ട് മറ്റുള്ളവർ ടി.വി കണ്ടുകൊണ്ടിരുന്നാൽ കുട്ടിയുടെ ശ്രദ്ധ പഠിക്കുന്നതിൽ കേന്ദ്രീകരിക്കില്ല.
هذه القصة مأخوذة من طبعة March 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...