കുറച്ചുവർഷങ്ങൾക്ക് മുൻപ്.
കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ആഴ്ചപതിപ്പിൽ ഒരു കാർട്ടൂൺ വന്നതോർക്കുന്നു. വരകളിൽ പോസ്റ്റുമാന്റെ ആത്മഗതം.
അവിടെയുമില്ല വിശേഷം... ഇവിടെയുമില്ല വിശേഷം. പിന്നെന്തിനാടൊ പഹയാ എന്നെ ഇങ്ങനെ നടത്തുന്നത്? ഇത് വായിച്ച് ആ കാർട്ടൂൺ കണ്ട് പലരും നന്നായി ചിരിച്ചിട്ടുണ്ടാകും. പണ്ടുകാലത്ത് കത്തുകളുമായുള്ള സഞ്ചാരം വളരെ കൂടുതലായിരുന്നു. കാരണം, കൂട്ടുകാരനെ, ബന്ധുവി നെ, ഭാര്യയെ, ഭർത്താവിനെ, അച്ഛനമ്മമാരെയൊക്കെ ദൂരെയിരുന്ന് ബന്ധപ്പെടുവാൻ കത്തുകൾ തപാൽ വഴി അയയ്ക്കുവാനേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. കത്തിലെ ഉള്ളടക്കത്തിൽ വിശേഷപ്പെട്ട കാര്യങ്ങൾ എഴുതിയാലും എഴുതിയില്ലെങ്കിലും കത്ത് അവസാനിപ്പിക്കുമ്പോൾ എഴുതുന്ന ഒരു പതിവ് വരികളുണ്ട്.
"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല..
എന്ന്, സ്വന്തം.....
ഇൻലന്റിലായാലും കാർഡിലായാലും ഒരു കവറിനുള്ളിലായാലും ഇങ്ങനെ എഴുതിവരുന്ന കത്തുകളുമായി വീടുവീടാന്തരം പോസ്റ്റുമാൻ നടക്കും. അപൂർവ്വം ചിലർ സൈക്കിളിലും സഞ്ചരിക്കും.
ഇത് പഴയകഥ.
ഇന്ന്, കാലം വളരെയേറെ മാറിപ്പോയിരിക്കുന്നു. നിമിഷവേഗത്തിൽ വീട്ടുവിശേഷങ്ങളും കൈമാറാനും മറ്റേത് വിഷയങ്ങളും അറിയിക്കാനും ധാരാളം സംവിധാനങ്ങളുണ്ട്.
പോസ്റ്റുമാൻമാരുടെ സഞ്ചാരത്തിലും കത്തുകളുടെ വരവിലും ഒക്കെ മാറ്റം വന്നിരിക്കുന്നു.
ഇന്ന് ഈ രംഗത്ത് കൂടുതലും സ്ത്രീജനങ്ങളെത്തിയിരിക്കുന്നു. അവരിൽ മിക്കവാറും പേരുടെ യാത്ര ടൂവീലറിലാണ്.
ഇന്നിപ്പോൾ, പോസ്റ്റു വുമൺ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും വീടുകളുടെയും മുന്നിൽ തപാൽ ഉരുപ്പടികളുമായി ചിരിയോടെ എത്തുമ്പോൾ അവർക്ക് പറയാൻ ഒട്ടേറെ അനുഭവങ്ങളുണ്ട്. അതിൽ കുറച്ചുമാത്രം ഇവിടെ പങ്കുവയ്ക്കുന്നു.
കോട്ടയം ജില്ലയിലെ പുതുപ്പള്ളി പോസ്റ്റ് ഓഫീസിലെ വിനീത വി. നായർ, രമ്യ വി.നായർ എന്നിവരും കോട്ടയം ജില്ലയിലെ തന്നെ പരിയാരം പോസ്റ്റ് ഓഫീസിലെ രമ്യ ശ്രീകുമാറുമാണ് ആ അനുഭവകഥകൾ "മഹിളാരത്നം വായനക്കാരോട് പറയുന്നത്.
ഇവരിൽ സീനിയർ പോസ്റ്റുവുമൺ രമ്യ വി.നായരാണ്. പതിനെട്ടു വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. വിനീതയാകട്ടെ മൂന്നു വർഷവും രമ്യ രണ്ടുവർഷവുമായി ഈ രംഗത്ത് ജോലി ചെയ്യുന്നു.
മൂന്ന് പേരോടുമായി ചോദിച്ചു.
هذه القصة مأخوذة من طبعة April 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...