Prøve GULL - Gratis

തലമുറകൾ ഒന്നിച്ച്

Manorama Weekly

|

July 12,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

തലമുറകൾ ഒന്നിച്ച്

മലയാളത്തിന്റെ സൗന്ദര്യത്തിടമ്പേറ്റിയതാണ് എംആർബിയുടെ എല്ലാ രചനകളും. അതു വായിക്കുന്ന ആരെങ്കിലും അദ്ദേഹത്തിന് ഔപചാരിക വിദ്യാഭ്യാസമില്ലായിരുന്നെന്നു വിശ്വസിക്കുമോ? ബാലാമണിയമ്മയുടെ പേനയിൽ നിന്ന് ഉതിർന്നു വീണത് സ്കൂളിൽ പോയിട്ടേയില്ലാത്ത ഒരു വീട്ടമ്മയുടെ കവിതകളാണെന്ന് അതു വായിച്ചിട്ടുള്ള ആർക്കെങ്കിലും തോന്നുമോ? കൊട്ടാരത്തിൽ ശങ്കുണ്ണിയുടെയും എം.എൻ. പാലൂരിന്റെയും കെ.എ. കൊടുങ്ങ ല്ലൂരിന്റെയും എം.എഫ്. ഹുസൈന്റെയും സർഗാത്മകത കണ്ടാൽ അവർക്കു സ്‌കൂൾ വിദ്യാഭ്യാസം ഇല്ലെന്ന് ആരെങ്കിലും സംശയിക്കുമോ? ഒരു ദിവസവും സ്കൂളിൽ പോകാതെ നേടിയ ചികിത്സാവിജയങ്ങളല്ലേ ഒല്ലൂരിലെ പത്മഭൂഷൺ തൈക്കാട് ഇ.ടി.നീലകണ്ഠൻ മൂസിന്റേത്? ഒന്നോ രണ്ടോ ദിവസം മാത്രം സ്കൂളിൽ പോയതിന്റെ നേതൃപാടവവും ആധ്യാത്മിക പൈതൃകവുമാണോ ശ്രീരാമകൃഷ്ണപരമഹംസർക്കുണ്ടായിരുന്നത്? ലോകപ്രശസ്ത ഗായകൻ യാനി, പിയാനോ വായിക്കാൻ പഠിച്ചു തുടങ്ങിയത് മുപ്പത്തൊന്നാം വയസ്സിലാണെന്നു പറഞ്ഞാൽ ഇന്ന് എത്രപേർ വിശ്വസിക്കും? പ്രശസ്തരുടെ സ്കൂൾ അനുഭവങ്ങൾ തന്നെ ഒരു പാഠപുസ്തകമാണ്.

കണക്കിന്റെ മറുകര കണ്ട് രാമാനുജന് സ്കൂളിൽ പോകാൻ ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് രാമാനുജൻ സ്കൂളിൽ പോകുന്നുവെന്ന് ഉറപ്പുവരുത്താൻ വീട്ടുകാർ ഒരു പൊലീസുകാരന്റെ സഹായം തേടിയിരുന്നു.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size