Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

ഇനിയുമേറെ സ്വപ്നങ്ങൾ

Manorama Weekly

|

November 22, 2025

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു

- പ്രിയങ്ക മീര രവീന്ദ്രൻ

ഇനിയുമേറെ സ്വപ്നങ്ങൾ

പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ എന്തൊരു ഭാഗ്യമായിരിക്കുമെന്ന് ചിന്തിച്ചിരുന്നെങ്കിലും അതു സ്വപ്നം കാണാൻ പേടിയായിരുന്നു ഷംല ഹംസയ്ക്ക്. എന്നാൽ, തന്റെ രണ്ടാമത്തെ സിനിമയായ 'ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള 2024 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരിക്കുകയാണ് ഷംല. നാടകനടനായിരുന്ന പിതാവ് ഹംസയിൽ നിന്നു പകർന്നു കിട്ടിയ അഭിനയത്തിന്റെ ജീൻ ഉള്ളിലുണ്ടായിരുന്നെ ങ്കിലും അഭിനയമാണു പാഷനെന്ന് ഷംല തിരിച്ചറിയുന്നത് ആദ്യത്തെ സിനിമയായ 1001 നുണകൾ'ക്കു ശേഷമാണ്. അഭിനേത്രി എന്ന യാത്രയിൽ, പുരസ്കാര നിറവിൽ തന്നോടു തന്നെയാണ് ഷംലയ്ക്ക് ആദ്യം നന്ദി പറയാനുള്ളതും. ഒരു കാര്യം ചെയ്യാൻ നമുക്കു സ്വയം വിശ്വാസമുണ്ടെങ്കിൽ പിന്നെ രണ്ടാമതൊരു അഭിപ്രായം തേടേണ്ടതില്ലെന്ന പാഠമാണ് "ഫെമിനിച്ചി ഫാത്തിമ എന്ന സിനിമ തന്നെ പഠിപ്പിച്ചതെന്നും ഷംല ഹംസ പറയുന്നു.

അവാർഡ് പ്രഖ്യാപിച്ച സമയത്ത് എവിടെയായിരുന്നു? ആദ്യം മനസ്സിൽ തോന്നിയത് എന്തായിരുന്നു?

പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മേലാറ്റൂര് ഭർത്താവിന്റെ വീട്ടിലായിരുന്നു ഞാൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ കാര്യങ്ങളൊക്കെ പറയുമ്പോൾ എനിക്ക് തീർച്ചയായും ആകാംക്ഷ ഉണ്ടായിരുന്നു. നമ്മുടെ സിനിമയ്ക്ക് എന്തെങ്കിലും കിട്ടും എന്നു തോന്നിയിരുന്നു. സംവിധായകനോ സിനിമയ്ക്കോ മറ്റോ പുരസ്കാരം ലഭിക്കുമെന്നാണു പ്രതീക്ഷിച്ചത്. പക്ഷേ, ഫൈനൽ ലിസ്റ്റിൽ എന്റെ പേര് വന്നപ്പോൾ ഒരുപാടു സന്തോഷമായി. അപ്പോഴും പുരസ്കാരം ലഭിക്കുമെന്നു വിശ്വസിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. കാരണം, അത്രയേറെ പ്രഗല്ഭരായ നടിമാർക്കൊപ്പമാണല്ലോ മത്സരം. തീർച്ചയായും പുരസ്കാരം ലഭിച്ചപ്പോൾ ഒരുപാടു സന്തോഷമായി. ഭർത്താവ് സാലിഹും കുടുംബവും സന്തോഷത്തിലാണ്.

സ്വപ്നം കാണാൻ പേടിയായിരുന്നു എന്ന് ഷംല തന്നെ പറഞ്ഞിട്ടുണ്ട്. അത് എന്തുകൊണ്ടാണ്?

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back