Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

കൊച്ചക്കനാശാനും ദേവരാജൻ മാഷും

Manorama Weekly

|

December 02,2023

വഴിവിളക്കുകൾ

- വിദ്യാധരൻ മാഷ്

കൊച്ചക്കനാശാനും ദേവരാജൻ മാഷും

എന്നിൽ സംഗീതം ഉണ്ടെന്നു തിരിച്ചറിഞ്ഞത് അച്ഛൻ ശങ്കരനും ഞങ്ങളുടെ തറവാട്ടിലെ കാരണവരായ, ഞാൻ മുത്തച്ഛൻ എന്നു വിളിച്ചിരുന്ന കൊച്ചനാശാനുമാണ്. മുത്തച്ഛന് കുടുംബമില്ല, ഏകനാണ്. അന്ന് അദ്ദേഹത്തിന് അറുപതു വയസ്സിനു മുകളിൽ പ്രായം കാണും. പല്ലിശ്ശേരിയിൽ ഒരു കെട്ടിടത്തിന്റെ മുകളിലാണു താമസം. അദ്ദേഹം അവിടെ കുട്ടികളെ സംഗീതം പഠിപ്പിക്കുന്നുണ്ട്. എന്നെയും അവിടേക്കു കൂട്ടി. ഞാൻ ചെല്ലാൻ വേണ്ടി അവിടത്തെ ചായക്കടയിൽ എനിക്കായി പുട്ടും കടലയും പപ്പടവും പാലും വെള്ളവും പറഞ്ഞു വയ്ക്കും. രാവിലെ എഴുന്നേറ്റാൽ പാട്ടു പഠിക്കാൻ ഒറ്റ ഓട്ടമാണ്. പുട്ടും കടലയും കഴിച്ചുകഴിഞ്ഞാൽ മുകളിലേക്കു പോകും മുത്തച്ഛന്റെ മുറിയിലേക്ക്. അവിടെ ഒരു ചവിട്ട് ഹാർമോണിയമുണ്ട്. ഞാൻ ആ ഹാർമോണിയത്തിലാണ് സപ്തസ്വരങ്ങളെല്ലാം പഠിച്ചത്. സംഗീതത്തിൽ ഉപരിപഠനത്തിനായി അച്ഛനും മുത്തച്ഛനും എന്നെ ഇരിങ്ങാലക്കുട ഗോവിന്ദൻകുട്ടി പണിക്കരുടെ അടു ത്താക്കി. അദ്ദേഹത്തിന് വാതം പിടിപെട്ടതു കാരണം വാക്കുകൾ ശരിയായി ഉച്ചരിക്കാൻ സാധിക്കില്ല. വയലിൻ വായിച്ചു

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size

Holiday offer front
Holiday offer back