പൂവമരച്ചോട്ടിലെ പൂരം
Vanitha
|February 17, 2024
ആചാരവും ആഘോഷവും ഒത്തുചേരുന്ന ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 27ന്
പല നിറങ്ങളാണ് ഉത്രാളിക്കാവിന് ചിലപ്പോഴതു കടുംപച്ച, കതിരണിയുന്നതിനു മുൻപുള്ള നെൽച്ചെടികളുടെ യൗവനകാലം. പിന്നീട് കതിരണിഞ്ഞ് മഞ്ഞനിറമാവും. മഞ്ഞച്ചേല വിരിച്ച തുപോലെ. കതിരുകൾ ഒന്നുകൂടി വിളഞ്ഞ് സ്വർണനിറമാവും. അസ്തമയസമയത്തു സ്വർണം ഉരുക്കിയൊഴിച്ചതു പോലെ ഉത്രാളിക്കാവും പരിസരവും തിളങ്ങും. ഈ വർണ ഭേദങ്ങൾക്കിടയിലും അകമലയിൽ നിന്നും മച്ചാട്ട് മലയിൽ നിന്നും തണുത്ത കാറ്റുവീശും. നട്ടുച്ചയ്ക്കു പോലും കാറ്റ് വിശ്രമിക്കാറില്ല.
മലകൾ കുട പിടിക്കുന്ന കാവാണിത്. കിഴക്ക് മച്ചാട്ടുമലയും പടിഞ്ഞാറ് അകമലയും തെക്കുവടക്കായി നീണ്ടു നിവർന്നു കിടക്കുന്ന റെയിൽപ്പാളം. പാളത്തിന് ഇരുപുറങ്ങളിലും നെൽപ്പാടങ്ങൾ. മച്ചാട് മലയുടെ അടിവാരത്തിലെ നെൽപ്പാടങ്ങളുടെ മധ്യത്തിലാണ് ഉത്രാളിക്കാവ്, വടക്കാഞ്ചേരിക്കും ഷൊർണൂരിനും ഇടയ്ക്കുള്ള തീവണ്ടിയാത്രയിൽ കാണാം ഐതിഹ്യങ്ങൾ ഉറങ്ങുന്ന ഉത്രാളിക്കാവ്.
മലഹരി രാഗം പാടെടി കിളിയേ....
പഴയ കൊച്ചിരാജ്യത്തെ നാടുവാഴിയായിരുന്ന കേളത്തച്ഛൻ തികഞ്ഞ മൂകാംബിക ഭക്തനായിരുന്നു. രണ്ടുമാസത്തോളമാണ് അന്നു മൂകാംബിക പോയിവരാനുള്ള യാത്രാസമയം. വാർധക്യത്തിന്റെ അവശതകൾ അലട്ടിത്തുടങ്ങിയപ്പോൾ കേളത്തച്ഛൻ ദേവിയോടു സങ്കടം പറഞ്ഞു. ആ യാത്രയിൽ കേളത്തച്ഛന്റെ കുടപ്പുറത്തേറി ദേവിയും പോന്നു. കേളത്തച്ഛന്റെ തറവാടിന് അടുത്ത് മുല്ലയ്ക്കലാണ് മൂകാംബികയിൽ നിന്നു വന്ന കേളത്തച്ഛൻ കുട വച്ചത്. ആ കുട പിന്നീട് എടുക്കാൻ സാധിച്ചില്ല.
കേളത്തച്ഛന്റെ അടുക്കളക്കാരനായിരുന്നു പള്ളിയത്ത് നായർ. അടുക്കളക്കാരനായ നായർ ചട്ടുകം പള്ളിവാളാക്കി തുള്ളുമായിരുന്നത്. ഒരു ദിവസം ചൂലുമായി കാരണവർ നായരെ തല്ലി. എന്നാൽ കാരണവരുടെ കൈ പൊള്ളുകയും അനങ്ങാൻ കഴിയാതാവുകയും ചെയ്തു. അതിനുശേഷമാണ് കേളത്തച്ഛൻ പ്രശ്നം വയ്പ്പിച്ചതും മുകാംബികാസാന്നിധ്യം അറിഞ്ഞതും.
പിന്നീട് അകമലയുടെ താഴ്വാരത്തിൽ പാടത്തിനു നടുവിൽ പൂവമരത്തിന്റെ ചുവട്ടിലാണ് ദേവി സാന്നിധ്യം കണ്ടത്. ഉത്രാളി എന്നു പേരുള്ള ഒരു സ്ത്രീ പുല്ലരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ അരിവാൾ തൊട്ടടുത്ത പാറയിൽ ഉരസിയപ്പോൾ രക്തം പൊടിഞ്ഞെന്നും അങ്ങനെ ദേവീസാന്നിധ്യം വെളിപ്പെട്ടെന്നുമാണ് ഐതിഹ്യം.
यह कहानी Vanitha के February 17, 2024 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Listen
Translate
Change font size

