कोशिश गोल्ड - मुक्त
വീൽചെയറല്ല വീൽചിറക്
Vanitha
|September 30, 2023
വിൽചെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബദറു സമാൻ പറന്ന ആകാശങ്ങളെക്കുറിച്ച് കേൾക്കുക
ഇരുട്ടുമുറിയിലെ കട്ടിലിൽ നിന്ന് ഇന്ത്യ കാണാനിറങ്ങുന്ന ഈ ചെറുപ്പക്കാരന്റെ പേരാണ് ബദറു സമാൻ. പോകുന്നത് ഒറ്റയ്ക്കല്ല. തളർന്ന് പോയ ഒരുപാടു പേരുടെ സ്വപ്നങ്ങളെ കൂടിയാണു കൈ പിടിച്ചു ചലിപ്പിക്കുന്നത്.
മലപ്പുറം ജില്ലയിലെ മൂർക്കനാട്ടുള്ള ബദറു സമാൻ ചെറിയ കാര്യങ്ങൾക്ക് ആധിയുടെ ആഴിയിൽ വീണു പോകുന്നവർക്കു പാഠപുസ്തകമാണ് ജീവിതം പതുക്കെ നെഞ്ചോടു ചേർത്തു മുന്നോട്ടു കുതിക്കാൻ തുടങ്ങിയ നാളുകളിൽ ഒരൊറ്റ വീഴ്ചയായിരുന്നു. അതിൽ നിന്നെഴുന്നേറ്റു പിച്ചവച്ച്, പിന്നെ പറക്കാൻ തുടങ്ങിയ ഉൾക്കരുത്തിനെക്കുറിച്ചു ബദർ പറഞ്ഞു തുടങ്ങി.
“ഞങ്ങൾ അഞ്ചു മക്കളായിരുന്നു. പണം കണ്ടു വളർന്നവരൊന്നുമായിരുന്നില്ല. കുട്ടിക്കാലം തൊട്ടേ ചെറിയ ജോലികൾക്കു പോയിരുന്നു. 1998 ലാണു ഗൾഫിൽ പോകാൻ അവസരം കിട്ടുന്നത്. നാട്ടിലെ ഒരു ശീലവും അതാണ്. കടൽ കടന്നു പോയി ജീവിതത്തിനു പുതിയ ആകാശങ്ങൾ കണ്ടെത്തുന്ന ഒരുപാടു പേർ ഇവിടെയുണ്ട്. ഞാനും അവരിൽ ഒരാളായി.
ആറുവർഷം കഴിഞ്ഞാണു നാട്ടിലേക്കു വരുന്നത്. വീടു വയ്ക്കണം. വിവാഹം കഴിക്കണം. ഇതിനൊക്കെ പണം കണ്ടെത്താതെ മടങ്ങി വരാനാവില്ലല്ലോ. മുനീറയുമായുള്ള വിവാഹം ഉറപ്പിച്ചിട്ടാണു നാട്ടിലെത്തിയത്. വിവാഹവും വിരുന്നു. ദിവസങ്ങൾ പെട്ടെന്നു പോയി. ലീവ് കഴിഞ്ഞു ഫുജൈറയിലേക്ക് മടങ്ങി.
2003 ഓഗസ്റ്റ് 13
ഈ ദിവസം മറക്കാനാവില്ല. വീൽചെയറിലേക്ക് എത്തിച്ച അപകടം നടന്നത് ഇരുപതു വർഷം മുൻപുള്ള ഓഗസ്റ്റ് 13നാണ്. അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിച്ച തൊട്ടടുത്ത ദിവസം നാട്ടിലേക്കു ലീവിനു പോവുന്ന കൂട്ടുകാരനെ ഷാർജ എയർപോർട്ടിൽ ആക്കാൻ പോയതാണ്. അഞ്ചുപേരായിരുന്നു കാറിൽ. പെട്ടെന്നു ബ്രേക്ക് ഇട്ടപ്പോൾ കാർ മറിഞ്ഞു. ഞാൻ പുറത്തേക്കു തെറിച്ചു പോയി. വലിയ കല്ലിൽ ഇടിച്ചു. എനിക്കു മാത്രമാണു ഗുരുതരമായി പരുക്കേറ്റത്.
ചികിത്സ നാട്ടിലാണു നല്ലതെന്നു പലരും പറഞ്ഞതോടെ തിരികെ എത്തി. നാട്ടിൽ നിന്നു വിമാനത്തിലേക്കു നടന്നു കയറിയ ഞാൻ തിരികെ എത്തിയത് സ്‌ട്രെച്ചറിലാണ്. നട്ടെല്ലിന് ഏറ്റ ക്ഷതം പൂർണമായും ഭേദമാക്കാനായില്ല. അരയ്ക്കു താഴേക്കു തളർന്നു.
यह कहानी Vanitha के September 30, 2023 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Translate
Change font size
