വെളിച്ചം തരും പാൽതു ജാൻവർ
Vanitha
|October 29, 2022
കാഴ്ചപരിമിതിയുള്ള ഈ അച്ഛനും മകനും പശു വെറുമൊരു വളർത്തുമൃഗമല്ല. ആരെയും ആശ്രയിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വെളിച്ചമാണ്
മേയാൻ പോയ പൈക്കളെയും തെളിച്ചു കൊണ്ടു ജോമോൻ വീട്ടിലേക്കു കയറി വരുമ്പോൾ നേരമിരുട്ടി തുടങ്ങിയിരുന്നില്ല. കണ്ണിൽ ഇരുട്ടു വീണിട്ടും കാലുകൾക്കു പരിചിതമായ വഴിയിലൂടെ, അകക്കണ്ണിലെ വെളിച്ചത്തിൽ ഇടറാതെ നടക്കാൻ മിടുക്കനാണ് നാൽപത്തിരണ്ടുകാരനായ ജോമോൻ.
കൊമ്പും കുലുക്കി വരുന്ന പശുക്കൾ വീടിനടുത്തെത്തിയതും പതിയെ ഒന്ന് അമറി. തങ്ങൾ വരുന്നതും കാത്തിരിക്കുന്ന അപ്പച്ചൻ പുന്നൂസിനുള്ള സൂചനയാണ്. ആ ഇങ്ങെത്തിയോ എന്നോമനിച്ച് അപ്പച്ചൻ ഓരോരുത്തരെയായി തൊഴുത്തിൽ കെട്ടി. ജോമോനെപ്പോലെ അപ്പച്ചൻ പുന്നൂസിന്റെ കണ്ണുകൾക്കും കാഴ്ചയില്ല. ഇവർ രണ്ടുപേരും കൂടിയാണ് എട്ടു പശുക്കളെ കുളിപ്പിക്കുന്നതും കറക്കുന്നതും പരിപാലനവുമെല്ലാം ഒന്നിനും തടസ്സമില്ലാതെ നീക്കുപോക്കുണ്ടാക്കാൻ ഒപ്പമുണ്ട് ജോമോന്റെ അമ്മച്ചി അന്നമ്മ പുന്നൂസ്.
റാന്നി ആലപ്പാട്ട് വീട്ടിലെ ഏഴംഗങ്ങളിൽ നാലു പേർ കാഴ്ച പ്രശ്നങ്ങളുള്ളവരാണ്. അച്ഛൻ പുന്നൂസും മകൻ ജോമോനും തീർത്തും കാഴ്ചപരിമിതി ഉള്ളവർ. മകൾ ജോമോൾക്ക് കാഴ്ച പ്രശ്നമുണ്ടെങ്കിലും അങ്കണവാടിയിൽ ജോലിക്കു പോകുന്നുണ്ട്. ജോമോളുടെ രണ്ടു പെൺ മക്കളിൽ ഒരു മകൾക്കും കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ട്. എങ്കിലും നേരത്തെ കണ്ടെത്തി ചികിത്സ ചെയ്തതിനാൽ ഗുരുതര പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നു.
“അപ്പച്ചനെ കുഞ്ഞുമോൻ എന്നു പറഞ്ഞാലേ നാട്ടിലറിയത്തുള്ളൂ. 80 വയസ്സായി. എന്നാലും ഒരിടത്ത് അടങ്ങിയിരിക്കുകേലാ. പോച്ച (പുല്ല് പറിച്ചു കൊണ്ടുകൊടുത്താൽ പശുക്കൾക്ക് അതിട്ടു കൊടുക്കലും കാടി വെള്ളം കൊടുക്കലുമൊക്കെ ചെയ്യും.'' അന്നാമ്മ ചേടത്തി വീട്ടുപറമ്പിലെ പുല്ലരിയുന്നതിനൊപ്പം ജീവിതം പച്ചപിടിച്ച വിധം വിവരിച്ചു.
താങ്ങും തണലുമായി
“ഈ വീട് പണിത് താമസം മാറുമ്പോൾ ഒരേ ഒരു പശുവേയുള്ളൂ. മക്കൾ ചെറുതായിരുന്ന കാലത്ത് ഞാൻ റബറിന്റെ പണിക്കു പോയിരുന്നു. കാഴ്ച ഇല്ലായിരുന്നെങ്കിലും പിള്ളേരുടെ അപ്പച്ചനാണ് പശുവിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. പശുക്കളുടെ എണ്ണം കൂടിയപ്പോൾ പുറം പണിക്കു പോകുന്നതു നിറുത്തി. പന്ത്രണ്ടു പശു വരെയുണ്ടായിരുന്നു. ഇപ്പോൾ എട്ടു പശുക്കളേയുള്ളൂ. മനുഷ്യരല്ല, ഈ മിണ്ടാപ്രാണികളാണ് ജീവിതം കരുപിടിപ്പിക്കാൻ കൂടെ നിന്നത്. അരിഞ്ഞിട്ടിരിക്കുന്ന പുല്ല് കെട്ടാക്കുന്ന തിരക്കിനിടെ ജോമോൻ പറഞ്ഞു.
यह कहानी Vanitha के October 29, 2022 संस्करण से ली गई है।
हजारों चुनिंदा प्रीमियम कहानियों और 10,000 से अधिक पत्रिकाओं और समाचार पत्रों तक पहुंचने के लिए मैगज़्टर गोल्ड की सदस्यता लें।
क्या आप पहले से ही ग्राहक हैं? साइन इन करें
Vanitha से और कहानियाँ
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Translate
Change font size

