कोशिश गोल्ड - मुक्त

മരണം കൊണ്ടുവരുന്ന ലഹരി

Vanitha

|

October 15, 2022

രാസലഹരി പുതുതലമുറയിൽ പിടിമുറുക്കുന്നു. കൈവിട്ടു പോകും മുൻപ് പഠനം നിലച്ച്, ജീവിതം കൗമാരത്തിനു നൽകാം കൈത്താങ്ങ്

- ഡോ. വർഗീസ് പുന്നൂസ് സൈക്യാട്രി വിഭാഗം മേധാവി, ഗവ.മെഡിക്കൽ കോളജ്, കോട്ടയം.

മരണം കൊണ്ടുവരുന്ന ലഹരി

കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരിക്കാൻ ശ്രമിച്ചതിനാണ് ബിബിനെ (യഥാർഥ പേരല്ല) കോട്ടയം മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലെത്തിച്ചത്. കയ്യും കാലുമൊടിഞ്ഞ് ആശുപത്രിക്കിടക്കയിൽ കിടന്ന അവന്റെ കണ്ണുകളിൽ മരണഭയത്തെക്കാൾ വലിയ പേടി ഉണ്ടായിരുന്നു. സംശയം തോന്നി ഡോക്ടർ അന്വേഷിച്ചപ്പോഴാണ് ആ ചാട്ടത്തിന്റെ കാരണം തുറന്നു പറഞ്ഞത്.

എപ്പോഴും എന്തൊക്കെയോ ശബ്ദങ്ങൾ മുറിക്കു പുറത്തു കേൾക്കുമത്രേ. ആരോ ആക്രമിക്കാൻ വരുന്നതാണ്. ആ പേടികൊണ്ട് പഠിക്കാൻ പോലും പറ്റുന്നില്ല. പ്ലസ് ടു  ഓണ പരീക്ഷ അടുത്തുവരുന്ന ടെൻഷൻ വേറെയും. രക്ഷപ്പെടാനുള്ള ഏകമാർഗമായി മനസ്സു പറഞ്ഞു കൊടുത്തത് ഇറങ്ങിയോടാനാണ്. ഓടി ടെറസ്സിലെത്തി. പിന്നാലെയെത്തുന്നവരുടെ കയ്യിൽ പെടുന്നതിലും ഭേദം ചാടുന്നതാണെന്നും മനസ്സ് പറഞ്ഞു, പിന്നെ “ഒറ്റച്ചാട്ടം.

വിശദമായ പരിശോധനയിൽ അവന്റെ മുറിയിൽ നിന്ന് സ്റ്റാംപ് രൂപത്തിലുള്ള മയക്കുമരുന്ന് കണ്ടെത്തി. മകൻ മുറിയടച്ചിരുന്നു പഠിക്കുന്നു എന്നു കരുതിയിരുന്ന അച്ഛനമ്മമാരുടെ ആത്മാഭിമാനം' ചീട്ടുകൊട്ടാരം പോലെ തകർന്നു. അതു ചിന്തിച്ച് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു.

ഇത് ഒരു കൗമാരക്കാരന്റെ മാത്രം കഥയല്ല. നമ്മുടെ നാട്ടിൽ എംഡിഎംഎ പോലുള്ള രാസലഹരിക്ക് അടിമപ്പെടുന്ന കൗമാരക്കാരുടെ എണ്ണം ദിനംതോറും വർധിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. കൗമാരം ഈ ലഹരിയുടെ പിടിയിലാകാതെ കരുതലെടുക്കണം. അതിനു രക്ഷിതാക്കളും അധ്യാപകരും നമ്മളോരോരുത്തരും ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്.

പ്രശ്നം ചെറുതല്ല

കുട്ടികളുടെ രാസലഹരി ഉപയോഗം സംബന്ധിച്ച കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി വർധനവാണ് കാണിക്കുന്നത്. കോവിഡ് കാലത്തിനു ശേഷം ഈ കേസുകളിൽ കുതിച്ചുചാട്ടമുണ്ടായെന്ന് കോട്ടയം ഗവ. മെഡിക്കൽ കോളജ് സെക്യാട്രി വിഭാഗം മേധാവിയും കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. വര്‍ഗീസ്‌ പുന്നൂസ്‌ പറയുന്നു. പുതുതലമുറ കൗമാരക്കാരില്‍  മയക്കുമരുന്നുപയോഗം കൂടുന്നുവെന്ന്‌ ഉറപ്പിച്ചു പറയാനാകും.

Vanitha से और कहानियाँ

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size