मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष
The Perfect Holiday Gift Gift Now

മീര നൃത്തം ചെയ്ത ദിവസം

Manorama Weekly

|

February 04,2023

ജന്മനാ സുഷുമ്നാഡിയെ ബാധിച്ച രോഗം കാലുകളെ തളർത്തിയെങ്കിലും എഴുന്നേറ്റു നടക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയെങ്കിലും മീര നൃത്തം ചെയ്തു. കവിത എഴുതി.. ഡോക്ടറേറ്റ് നേടി. ഭാര്യയും അമ്മയുമായി..

- ജയശ്രീ യു. മേനോൻ

മീര നൃത്തം ചെയ്ത ദിവസം

ആരവങ്ങളുടെ ഇടയിൽ നിന്ന് എന്റെ ചെവികളിലേക്ക് ആ പേര് ഇരച്ചു കയറി മീര യു. മേനോൻ. നെഞ്ചിടിപ്പിന്റെ താളം തെറ്റുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ഇത് യാഥാർഥ്യമാണോ എന്നു തിരിച്ചറിയാൻ എന്റെ കവിളുകളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണുനീരിന്റെ നനവു മാത്രം മതിയായിരുന്നു. വർഷങ്ങൾക്കു മുൻപ് ഇതുപോലെ തരിച്ചുനിന്ന ഒരു പകലിന്റെയോർമ എന്റെ മനസ്സിലേക്കു വന്നു.

പ്രസവിച്ച് മൂന്നു ദിവസമായിട്ടും ആശുപത്രി അധികൃതർ മുലയൂട്ടുന്നതിനു പോലും കുട്ടിയെ തരാതിരുന്നപ്പോഴാണ്, ഞാൻ ഒരു നിലവിളിയോടെത്. കുട്ടിക്കു സുഷുമ്നാനാഡിയെ ഡോക്ടറോടു കാര്യം തിരക്കിയ ബാധിക്കുന്ന സ്പൈന ബൈഫിഡ എന്ന അസുഖമുണ്ടെന്നും പിൻവശത്ത് ഒരു കുമിള പോലെ കാണുന്നതു പൊട്ടിയാൽ തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ് വരുമെന്നും വന്നാൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടന്നും ഡോക്ടർ പറഞ്ഞതു കേട്ട് ഞാൻ നടുങ്ങി.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size