मैगज़्टर गोल्ड के साथ असीमित हो जाओ

मैगज़्टर गोल्ड के साथ असीमित हो जाओ

10,000 से अधिक पत्रिकाओं, समाचार पत्रों और प्रीमियम कहानियों तक असीमित पहुंच प्राप्त करें सिर्फ

$149.99
 
$74.99/वर्ष
The Perfect Holiday Gift Gift Now

"വിനയ സിജു

Manorama Weekly

|

October 01, 2022

പത്തൊൻപതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ ചരിത്ര നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു സ്ക്രീനിൽ എത്തിയപ്പോൾ മലയാള സിനിമയിൽ പുതിയൊരു നായകൻ പിറവി കൊള്ളുകയായിരുന്നു

- സന്ധ്യ  കെ.പി

"വിനയ സിജു

ഒന്നര വയസ്സുകാരി മെഹറിനെ കയ്യിലെടുത്ത് മറുകയ്യിൽ ഭാര്യ ശ്രുതിയുടെ കയ്യും പിടിച്ചായിരുന്നു സിജുവിന്റെ വരവ്. ഗോകുലം പാർക്കിൽ മനോരമ ആഴ്ചപ്പതിപ്പിന്റെ അഭിമുഖത്തിനും ഫോട്ടോഷൂട്ടിനുമായി രാവിലെ കൃത്യ സമയത്തു തന്നെ എത്തി. പത്തൊൻപതാം നൂറ്റാണ്ട്' എന്ന സിനിമയുടെ വിജയത്തിന്റെ മുഴുവൻ സന്തോഷവും സിജുവിന്റെയും ശ്രുതിയുടെയും മുഖത്തുണ്ട്. സിനിമയിൽ കണ്ട ആളല്ല, സിജു നേരിൽ വേലായുധപ്പണിക്കർക്കുള്ള അത്ര തടിയോ മുടിയോ ഇല്ല. സുമുഖനായ ഒരു ചെറുപ്പക്കാരൻ.

സിനിമയിൽ സിജു ഒന്നും അല്ലാതിരുന്ന കാലം തൊട്ടേ കൂടെയുണ്ട് ശ്രുതി സോഷ്യൽ മീഡിയയിലൂടെ തുടങ്ങിയ പ്രണയം. മുംബൈയിൽ പോയി നേരിൽ കണ്ടതും കണ്ടമാത്രയിൽ തന്നെ പ്രണയം പറഞ്ഞതും ഇന്നലെയെന്ന പോലെ സിജു ഓർത്തു.

“പണ്ട് ഞാൻ ‘ജസ്റ്റ് ഫൺ ചുമ്മാ' എന്നൊരു ടിവി സീരീസ് ചെയ്തിരുന്നു. അതു കണ്ട് ശ്രുതി എനിക്ക് "നന്നായിരുന്നു' എന്ന് ഫെയ്സ്ബുക്കിൽ മെസേജ് അയച്ചു. ഞാൻ നന്ദി പറഞ്ഞു. ഓരോ എപ്പിസോഡ് കഴിയുമ്പോഴും ശ്രുതിയുടെ മെസേജ് വരും. അന്നു വീട്ടിൽ കംപ്യൂട്ടർ ഇല്ല. ഏതെങ്കിലും കഫെയിൽ പോകുമ്പോഴാണ് മെസേജ് നോക്കുന്നതും മറുപടി കൊടുക്കുന്നതും. പതിയെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പിന്നെ ലാപ്ടോപ് വാങ്ങിച്ചു. സ്ഥിരം മെസേജ് അയയ്ക്കാൻ തുടങ്ങി. പരസ്പരം ഒരു ഇഷ്ടം ഉണ്ടെന്നു ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾ നേരിട്ടു കണ്ടിരുന്നില്ല. ശ്രുതി മുംബൈയിലായിരുന്നു. 'നേരം' എന്ന സിനിമയുടെ ഹിന്ദി ചെയ്യാൻ അൽഫോൺസ് പുത്രനോടൊപ്പം മുംബൈയിൽ പോയപ്പോൾ ആ പേരും പറഞ്ഞ് ഞാനും പോയി. ശ്രുതിയെ നേരിട്ടു കണ്ടു. കണ്ട് അന്നു തന്നെ പ്രപ്പോസ് ചെയ്തു. ശ്രുതിക്കും ഇഷ്ടമായിരുന്നു. ഇപ്പോൾ ഞങ്ങൾക്കു കൂട്ടായി മകൾ മെഹറും ഉണ്ട്. അവൾക്ക് ഒന്നര വയസ്സാകുന്നു. മുറിയിലൂടെ ഓടിക്കളിക്കുന്ന മെഹറിനെ നോക്കി സിജു പറഞ്ഞു.

Manorama Weekly से और कहानियाँ

Translate

Share

-
+

Change font size