Essayer OR - Gratuit
ഹിമാലയം എന്റെ മേൽവിലാസം
Vanitha
|October 12, 2024
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
75-ാം വയസ്സിൽ അൻപതാം ഹിമാലയ സഞ്ചാരത്തിന് ഒരുങ്ങുന്ന കൃഷ്ണൻ നായരുടെ ജീവിതാനുഭവങ്ങൾ
കന്യാകുമാരിയിലെ പാർവതീപുരത്തെത്തി കൃഷ്ണൻ നായരെ തിരക്കിയാൽ ഉടനൊരു മറുചോദ്യം പ്രതീക്ഷിക്കാം. 'നമ്മ ഹിമാലയം കൃഷ്ണൻ നായരാ?'' കഴിഞ്ഞ 57 വർഷത്തിനിടെ 49 തവണ ഹിമാലയം സന്ദർശിച്ച് 75 കാരൻ. നിരന്തരയാത്രകളിലൂടെ ഹിമാലയം മേൽവിലാസമാക്കിയ മേടയിൽ വീട്ടിൽ എസ്.കൃഷ്ണൻ നായർ.
“എത്ര കണ്ടാലും മതിവരാത്തതായി എന്തുണ്ടീ ഭൂമിയിൽ എന്നു ചോദിച്ചാൽ ഒരുത്തരമേ എനിക്കുള്ളൂ. ഹിമാലയം. പോകണമെന്ന തോന്നൽ ഉള്ളിൽ ശക്തമാകുമ്പോൾ പെട്ടി റെഡിയാക്കി അങ്ങിറങ്ങും. അപ്പോൾ മഴയും മഞ്ഞും തണുപ്പും പ്രായവും ഒന്നും മനസ്സിൽ വരില്ല.'' അൻപതാം ഹിമാലയ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കൃഷ്ണൻ നായർ.
ഓർമകൾ ഓടുന്ന കുട്ടിക്കാലം
മേടയിൽ വീട്ടിൽ സുന്ദരൻ പിള്ളയുടേയും സുലോചനയുടേയും ആറുമക്കളിൽ രണ്ടാമനാണ് കൃഷ്ണൻ നായർ. സ്വാമി അഭേദാനന്ദയുടെ സത്സംഗ പ്രസംഗം കേൾക്കാൻ 15കാരനായ കൃഷ്ണനു വലിയ താൽപര്യമായിരുന്നു. അമ്മായിക്കൊപ്പം പതിവായി സ്വാമിയുടെ ആശ്രമത്തിൽ പോകും. കൃഷ്ണന്റെ സംശയങ്ങളധികവും ഹിമാലയത്തെക്കുറിച്ചായിരുന്നു. മറുപടി പറഞ്ഞു മടുത്ത സ്വാമിജി ഒരിക്കൽ കുട്ടിയെ സ്നേഹത്തോടെ അരികെ വിളിച്ച് തപോവനസ്വാമികളുടെ "ഹിമഗിരി വിഹാർ' എന്ന പുസ്തകം സമ്മാനിച്ചു.
പുസ്തകത്തിൽ നിന്നു ഹിമാലയം കൃഷ്ണന്റെ ഭാവനയിൽ വളർന്നു തുടങ്ങി. 18 വയസ്സിലായിരുന്നു ആദ്യ യാത്ര. അൻപതാം ഹിമാലയ യാത്രയ്ക്കു 103 പേരാണ് ഇക്കുറി കൃഷ്ണൻ നായർക്കൊപ്പം പോകുന്നത്. പാർവതീപുരം ശാരദാശ്രമത്തിന്റെ നേതൃത്വത്തിലാകും യാത്ര.
“പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം മൈലക്കര യുപി സ്കൂളിൽ ചിത്രകലാ അധ്യാപകനായി എനിക്കു ജോലി കിട്ടി. ശമ്പളത്തിൽ നിന്നു മിച്ചം പിടിച്ചായിരുന്നു അന്നത്തെ യാത്രകൾ, ഗുരുവായ അഭേദാനന്ദയുടെ അനുഗ്രഹം വാങ്ങി ഹരിദ്വാറിലേക്കു പോയി. ട്രെയിനിലും ബസിലും കയറി ഹരിദ്വാറിലെത്തി.
ഹരിദ്വാറിലെ രാംധാം മഠത്തിലെ മഠാധിപതിയായ ലാൽ ബാബാജിയെ കണ്ടു ഗുരുവിന്റെ പേരു പറഞ്ഞപ്പോൾ വേണ്ട സഹായങ്ങൾ നൽകി. ഒരാഴ്ച ആശ്രമത്തിൽ താമസിച്ചു സ്ഥലങ്ങളൊക്കെ കണ്ടു. നാട്ടിലേക്കു പോരാനിറങ്ങിയപ്പോൾ ബാബാജി ചെറിയ ദക്ഷിണ തന്നു. തിരികെ നാട്ടിലെത്തിയെങ്കിലും വല്ലാത്തൊരു അസ്വസ്ഥത എന്നെ പിടികൂടി. അധികനാൾ നാട്ടിൽ തുടർന്നില്ല. അച്ഛനോടു പറഞ്ഞു വീണ്ടും യാത്ര തിരിച്ചു.
Cette histoire est tirée de l'édition October 12, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size

