Versuchen GOLD - Frei
ഹിമാലയം എന്റെ മേൽവിലാസം
Vanitha
|October 12, 2024
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം
75-ാം വയസ്സിൽ അൻപതാം ഹിമാലയ സഞ്ചാരത്തിന് ഒരുങ്ങുന്ന കൃഷ്ണൻ നായരുടെ ജീവിതാനുഭവങ്ങൾ
കന്യാകുമാരിയിലെ പാർവതീപുരത്തെത്തി കൃഷ്ണൻ നായരെ തിരക്കിയാൽ ഉടനൊരു മറുചോദ്യം പ്രതീക്ഷിക്കാം. 'നമ്മ ഹിമാലയം കൃഷ്ണൻ നായരാ?'' കഴിഞ്ഞ 57 വർഷത്തിനിടെ 49 തവണ ഹിമാലയം സന്ദർശിച്ച് 75 കാരൻ. നിരന്തരയാത്രകളിലൂടെ ഹിമാലയം മേൽവിലാസമാക്കിയ മേടയിൽ വീട്ടിൽ എസ്.കൃഷ്ണൻ നായർ.
“എത്ര കണ്ടാലും മതിവരാത്തതായി എന്തുണ്ടീ ഭൂമിയിൽ എന്നു ചോദിച്ചാൽ ഒരുത്തരമേ എനിക്കുള്ളൂ. ഹിമാലയം. പോകണമെന്ന തോന്നൽ ഉള്ളിൽ ശക്തമാകുമ്പോൾ പെട്ടി റെഡിയാക്കി അങ്ങിറങ്ങും. അപ്പോൾ മഴയും മഞ്ഞും തണുപ്പും പ്രായവും ഒന്നും മനസ്സിൽ വരില്ല.'' അൻപതാം ഹിമാലയ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കൃഷ്ണൻ നായർ.
ഓർമകൾ ഓടുന്ന കുട്ടിക്കാലം
മേടയിൽ വീട്ടിൽ സുന്ദരൻ പിള്ളയുടേയും സുലോചനയുടേയും ആറുമക്കളിൽ രണ്ടാമനാണ് കൃഷ്ണൻ നായർ. സ്വാമി അഭേദാനന്ദയുടെ സത്സംഗ പ്രസംഗം കേൾക്കാൻ 15കാരനായ കൃഷ്ണനു വലിയ താൽപര്യമായിരുന്നു. അമ്മായിക്കൊപ്പം പതിവായി സ്വാമിയുടെ ആശ്രമത്തിൽ പോകും. കൃഷ്ണന്റെ സംശയങ്ങളധികവും ഹിമാലയത്തെക്കുറിച്ചായിരുന്നു. മറുപടി പറഞ്ഞു മടുത്ത സ്വാമിജി ഒരിക്കൽ കുട്ടിയെ സ്നേഹത്തോടെ അരികെ വിളിച്ച് തപോവനസ്വാമികളുടെ "ഹിമഗിരി വിഹാർ' എന്ന പുസ്തകം സമ്മാനിച്ചു.
പുസ്തകത്തിൽ നിന്നു ഹിമാലയം കൃഷ്ണന്റെ ഭാവനയിൽ വളർന്നു തുടങ്ങി. 18 വയസ്സിലായിരുന്നു ആദ്യ യാത്ര. അൻപതാം ഹിമാലയ യാത്രയ്ക്കു 103 പേരാണ് ഇക്കുറി കൃഷ്ണൻ നായർക്കൊപ്പം പോകുന്നത്. പാർവതീപുരം ശാരദാശ്രമത്തിന്റെ നേതൃത്വത്തിലാകും യാത്ര.
“പതിനെട്ടാം വയസ്സിൽ തിരുവനന്തപുരം മൈലക്കര യുപി സ്കൂളിൽ ചിത്രകലാ അധ്യാപകനായി എനിക്കു ജോലി കിട്ടി. ശമ്പളത്തിൽ നിന്നു മിച്ചം പിടിച്ചായിരുന്നു അന്നത്തെ യാത്രകൾ, ഗുരുവായ അഭേദാനന്ദയുടെ അനുഗ്രഹം വാങ്ങി ഹരിദ്വാറിലേക്കു പോയി. ട്രെയിനിലും ബസിലും കയറി ഹരിദ്വാറിലെത്തി.
ഹരിദ്വാറിലെ രാംധാം മഠത്തിലെ മഠാധിപതിയായ ലാൽ ബാബാജിയെ കണ്ടു ഗുരുവിന്റെ പേരു പറഞ്ഞപ്പോൾ വേണ്ട സഹായങ്ങൾ നൽകി. ഒരാഴ്ച ആശ്രമത്തിൽ താമസിച്ചു സ്ഥലങ്ങളൊക്കെ കണ്ടു. നാട്ടിലേക്കു പോരാനിറങ്ങിയപ്പോൾ ബാബാജി ചെറിയ ദക്ഷിണ തന്നു. തിരികെ നാട്ടിലെത്തിയെങ്കിലും വല്ലാത്തൊരു അസ്വസ്ഥത എന്നെ പിടികൂടി. അധികനാൾ നാട്ടിൽ തുടർന്നില്ല. അച്ഛനോടു പറഞ്ഞു വീണ്ടും യാത്ര തിരിച്ചു.
Diese Geschichte stammt aus der October 12, 2024 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

