Essayer OR - Gratuit
കലക്കനാണേ ഡയലോഗ്
Vanitha
|August 03, 2024
കൽക്കിയിലെ കലക്കൻ മലയാളം ഡയലോഗുകൾക്കു പിന്നിലെ വനിത, നീരജ അരുൺ
കേരളത്തിലെ തിയറ്ററുകളിൽ കൽക്കി 2898 എഡി നിറഞ്ഞോടിയപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞാടിയ ഒരു പേരുണ്ട്. നീരജ അരുൺ, കൽക്കി തെലുങ്കിൽ നിന്നു മലയാളത്തിലേക്കു മൊഴിമാറ്റിയത് ഈ കോഴിക്കോടുകാരിയാണ്. അതും വെറും മൂന്നേ മൂന്നു ദിവസം കൊണ്ട്. ഇനിയുമുണ്ട് ഒരു വിശേഷം കൂടി കലക്കിയിൽ മൃണാൾ ഠാക്കൂർ അവതരിപ്പിച്ച ദിവ്യ എന്ന കഥാപാത്രത്തിന്റെ ശബ്ദവും നീരജയുടേതാണ്.
കൽക്കി വെല്ലുവിളിയായിരുന്നോ ?
കൽക്കി മൊഴിമാറ്റിയെഴുതി ഡബ്ബിങ് പൂർത്തിയാക്കി നൽകാൻ പത്തു ദിവസമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. എത്രയും വേഗം സ്ക്രിപ്റ്റ് പൂർത്തിയാക്കിയാലേ ഡബ്ബിങ് തുടങ്ങാനാകൂ. ഡബ്ബിങ് സ്ക്രിപ്റ്റ് എഴുതാനായി മാത്രം അഞ്ചു മുതൽ ഏഴ് ദിവസമൊക്കെ ലഭിക്കുന്നിടത്താണ് ഇതു പോലൊരു ബ്രഹ്മാണ്ഡ സിനിമ മൂന്നു ദിവ സം കൊണ്ടു പൂർത്തിയാക്കേണ്ടത്. ആ ചാലഞ്ച് ഞാൻ സന്തോഷത്തോടെ ഏറ്റെടുത്തു.
പുരാണങ്ങളിൽ ഗ്രാഹ്യമുണ്ടായിരുന്നതു കൊണ്ട് റിസർച്ചിനായി സമയം മാറ്റിവയ്ക്കേണ്ടി വന്നില്ല. സ്ക്രിപ്റ്റ് വായിച്ചല്ല, വിഡിയോ കണ്ടാണു ഞാൻ മൊഴിമാറ്റം ചെയ്യുന്നത്. ഓരോ സീനിലെയും ഡയലോഗുകൾ കേട്ട് അപ്പപ്പോൾ എഴുതും.
80 ശതമാനം വിഎഫ്എക്സ് വരുന്ന സിനിമയാണ് കലക്കി. പക്ഷേ, എഴുത്തിനും ഡബ്ബിങ്ങിനുമായി നൽകിയത് ക്രോമ ഫൂട്ടേജ് ആണ്. എന്നിരുന്നാലും സിനിമ പരിഭാഷപ്പെടുത്തുമ്പോൾ ഇതൊന്നും ഒരു വെല്ലുവിളിയായിരുന്നില്ല.
മൊഴിമാറ്റിയെഴുതുമ്പോൾ മനസ്സിൽ വയ്ക്കുന്നത് എന്തൊക്കെയാണ് ?
മൊഴിമാറ്റ ചിത്രം കാണുമ്പോൾ ഇതൊരു അന്യഭാഷാ സിനിമയാണെന്നു പ്രേക്ഷകർക്കു തോന്നാതിരിക്കുക എന്നതാണു പ്രധാനം. ഓരോ കഥാപാത്രത്തിനും ഓരോ മോഡുലേഷനും സംസാരരീതിയും നൽകാറുണ്ട്. അതു മലയാളികൾക്കു സ്വീകാര്യമാണ്.
പരിഭാഷ ട്രാൻസ്ലേഷനല്ല. ഏതു ഭാഷയിലാണോ സിനിമ കാണുന്നത്, ആ ഭാഷ മാത്രമാകണം കാഴ്ചക്കാരുടെ മനസ്സിൽ. അതിന് ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കണം. ഉദാഹരണത്തിന് ഒരു പഴഞ്ചൊല്ലോ ഉപമയോ തമാശയോ വരുമ്പോൾ ഇതിനു പകരമോ സമാനമായോ മലയാളത്തിൽ പ്രയോഗത്തിലുള്ളവ ആലോചിക്കും. ഇല്ലെങ്കിൽ പുതിയ ഒരു രീതിയിൽ ആ ഭാഗം എഴുതാൻ ശ്രമിക്കും. പുതുതലമുറ പറയുംപോലെ കാഴ്ചക്കാർക്ക് ക്രിഞ്ച് അടിക്കരുത്.
Cette histoire est tirée de l'édition August 03, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
