വെയിലും നിലാവും
Vanitha
|July 20, 2024
സ്നേഹം,സൗഹൃദം, പരിഭവം, സങ്കടം... കനലും ചിരിനിലാവും നിറഞ്ഞ ജീവിത ഭാവങ്ങളെക്കുറിച്ച് ജഗദീഷിന്റെ ഓർമക്കുറിപ്പുകൾ ഈ ലക്കം മുതൽ
ജീവിതവും സിനിമയും തമ്മിലുള്ള അതിര് ഇടിഞ്ഞു പോയ ചിലരുണ്ട്. അഭിനയിച്ചു മുന്നോട്ടു പോകുമ്പോൾ "താരനിഴൽ മനസ്സിലും ശരീരത്തിലും അറിയാതെ കയറി പ്പോയവർ. ഒടുവിൽ ആ ഭാരം താങ്ങാനാകാതെ താരാകാശത്തു നിന്നു മണ്ണിലേക്കു പൊള്ളിവീണവർ...
ആ കൂട്ടത്തിൽ പെടാത്തതുകൊണ്ടാണു മായിൻ കുട്ടിയിൽ നിന്ന് അപ്പുക്കുട്ടനിലേക്കും അവിടെ നിന്ന് "സ്ഥലത്തെ പ്രധാന പയ്യൻസി'ലെ ഗോപാലകൃഷ്ണനിലേക്കും സ്ത്രീധനത്തിലെ പ്രശാന്തനിലേക്കും കാക്കക്കുയിലിലെ ട്യൂട്ടിയിലേക്കും ഒക്കെ ജഗദീഷ് ഒഴുകിയത്. "ജഗദീഷ് 2.0 എന്ന പുതിയ അപ്ഡേഷനോടെ 'ലീല' യിലെ അറപ്പു തോന്നിക്കുന്ന അച്ഛനായും "ഫാലിമിയിലെ ഉഴപ്പനായ അച്ഛനായും മാറിയത്. കാപ്പയിലെയും ഓസ്ലറിലെയും നെഗറ്റീവ് ഛായയിൽ നിന്നത്.
69 വയസ്സ്, 40 വർഷം മുന്നൂറിലധികം സിനിമകൾ... ഓർമകൾ പറയുമ്പോൾ മുന്നിലിരുന്നത് പി.വി. ജഗദീഷ് കുമാർ എന്ന കോളജ് അധ്യാപകനാണ്. ചിരിയെ ക്ലാസ്സിനു പുറത്തു നിർത്തി സിലബസിനൊത്തു പഠിപ്പിക്കുന്ന തനി കൊമേഴ്സ് മാഷ്.
ഇസ്തിരിയിട്ടു ചുളിവുമാറ്റിയ വാക്കുകൾ മാത്രം ഉപയോഗിക്കുന്ന ഈ "മാഷിന് എങ്ങനെയായിരിക്കാം "എച്ചുസ്മി ഏതു കോളജിലാ, കാക്ക തൂറീന്നാ തോന്നണെ... എന്നൊക്കെ പറഞ്ഞ് അലമ്പനാകാൻ പറ്റിയത്? ജഗദീ ഷ് ചിരിക്കുന്നു. പിന്നെ, സിനിമ പാഞ്ഞുപോയ വഴിയിലെ കാഴ്ചകളെകുറിച്ചു പറഞ്ഞു തുടങ്ങി. അതിലെ സ്‌നേഹവും സൗഹൃദവും കണ്ണീരും പിണക്കങ്ങളും “നമുക്കു സ്നേഹത്തിൽ നിന്നു തുടങ്ങാം. ഒരുപാടുപേരുടെ സ്നേഹമാണ് ഇന്നത്തെ ഞാൻ. അതാകാം ഇപ്പോഴും താരമാകാതെ മണ്ണിൽ നിന്നു സംസാരിക്കാനാകുന്നത്.
"മൈ ഡിയർ കുട്ടിച്ചാത്തൻ ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ ആണ് എന്റെ ആദ്യ സിനിമ. നൂറു ദിവസം ഓടിയ ആ ചിത്രത്തിലാണു തുടക്കം എന്നു പറയാനാകുന്നതു വലിയ ഭാഗ്യമല്ലേ? നിമിത്തത്തേക്കാൾ എന്നെ സിനിമയിലെത്തിച്ചതു സ്നേഹമാണ്. നവോദയയുടെ സംവിധായകനായ കെ.ശേഖറും അന്ന് സംവിധാന സഹായിയായിരുന്ന ടി.കെ. രാജീവ് കുമാറും ആണ് മൈ ഡിയർ കുട്ടിച്ചാത്തനിലേക്ക് എന്റെ പേര് നിർദേശിച്ചത്. വെറും ഒന്നര സീനിൽ വരുന്ന കഥാപാത്രം. കാബറെ അനൗൺസർ. ആരെ വേണമെങ്കിലും അഭിനയിപ്പിക്കാമായിരുന്നു. പക്ഷേ, സംവിധായകൻ ജിജോയോട് എന്റെ പേരു നിർദേശിച്ചത് അവർക്കുള്ള സ്നേഹം തന്നെയാണ്.
Cette histoire est tirée de l'édition July 20, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
ദൃശ്യം to ദൃശ്യം
ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി
3 mins
January 03, 2026
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Listen
Translate
Change font size
