Essayer OR - Gratuit

സോനാ കിത്നാ സോനാ ഹേ...

Vanitha

|

July 06, 2024

വിദേശത്തു നിന്നു നിയമപരമായി എത്ര സ്വർണം കൊണ്ടു വരാം? കൊണ്ടുവരുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

സോനാ കിത്നാ സോനാ ഹേ...

നാട്ടിലേക്ക് അവധിക്കു വരാൻ ഒരുക്കം തുടങ്ങിയപ്പോൾ തന്നെ ഫോൺ വിളികൾ പലതു വന്നു. പലർക്കും ആവശ്യം സ്വർണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്റെ ഫോണും വന്നു. "മോനേ... കല്യാണിയുടെ കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്റെ മാല കൊണ്ടുവരണം. അബുദാബി ഗോൾഡ് മാർക്കറ്റിന്നു വാങ്ങിയാൽ നല്ല ലാഭമാണെന്നാ ഇവിടെ ചിലരു പറയുന്നത്.

ഒരാഴ്ചത്തെ സന്ദർശനത്തിനു ദുബായിലേക്കു പോയാലും സ്വർണവുമായ മടങ്ങാവൂ എന്നാവശ്യപ്പെടുന്നവരുമുണ്ട്. വളരെ വിലക്കുറവിൽ വിദേശത്തു സ്വർണം കിട്ടും, ആഭരണങ്ങളായി കൊണ്ടുവന്നാൽ കസ്റ്റംസ് പിടിക്കില്ല, അണിഞ്ഞു വന്നാൽ നികുതിയില്ല തുടങ്ങി സ്വർണം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ധാരണകളും പലത്.

വിദേശത്തു നിന്നു നിയമപരമായി എത്ര സ്വർണം കൊണ്ടുവരാം? സ്ഥിരതാമസക്കാർക്കും ടൂറിസ്റ്റുകളായി പോയി വരുന്നവർക്കും ഒരേ നിയമമാണോ? സ്വർണം വാങ്ങിയ ബിൽ കയ്യിൽ വേണോ? തുടങ്ങി സംശയങ്ങളുടെ കടൽ കടന്നു വേണം നാട്ടിലേക്കു പറക്കാൻ. അവയ്ക്കെല്ലാം വിശദവും കൃത്യവുമായ മറുപടികളാണ് ഇതോടൊപ്പം.

വിദേശത്തു നിന്നു വരുന്ന ഒരാൾക്ക് എത്ര അളവ് സ്വർണം നിയമപരമായി കൊണ്ടു വരാം?

സ്വർണം സാധാരണ രണ്ടു തരത്തിലാണു കൊണ്ടുവരുന്നത്. ഒന്നുകിൽ ബാർ, കോയിൻ, ബിസ്കറ്റ് തുടങ്ങിയ സോളിഡ് രൂപത്തിൽ അല്ലെങ്കിൽ ആഭരണമായി. സോളിഡ് രൂപത്തിലുള്ള സ്വർണം ഒരു കിലോ വരെ നികുതിയടച്ചു നാട്ടിലേക്കു കൊണ്ടു വരാം. സെൻട്രൽ ബോർഡ് ഓഫ് കസ്റ്റംസ് സ്വർണത്തിന്റെ മൂല്യം നിശ്ചയിക്കും.

കൊണ്ടുവരുന്ന സ്വർണത്തിന്റെ ഭാരത്തിന് ആനുപാതികമായാണു മൂല്യം നിശ്ചയിക്കുക. ഇതിന്റെ 16.5 ശതമാനം നികുതിയായി അടയ്ക്കണം. വിദേശത്തു പോയി കുറഞ്ഞത് ആറു മാസം താമസിച്ചശേഷം മടങ്ങി വരുന്ന ഇന്ത്യൻ വംശജർക്കും ഇന്ത്യൻ പാസ്പോർട്ടുള്ളവർക്കും ഈ നിബന്ധന ബാധകമാണ്. കുറഞ്ഞത് ഒരു വർഷത്തെ വിദേശവാസത്തിനു ശേഷം മടങ്ങുന്നവർ ആഭരണരൂപത്തിൽ സ്വർണം കൊണ്ടുവരുമ്പോൾ ചില അലവൻസുകളുണ്ട്. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ മൂല്യത്തിൽ കവിയാത്ത സ്വർണം സൗജന്യമായി കൊണ്ടുവരാം. പുരുഷൻമാർക്ക് 50,000 രൂപ മൂല്യത്തിൽ കവിയാത്ത സ്വർണമേ കൊണ്ടു വരാൻ കഴിയൂ. ഇതിൽ കൂടുതലുണ്ടെങ്കിൽ കസ്റ്റംസ് കൗണ്ടറിൽ കൃത്യമായി നികുതി അടയ്ക്കണം. വിദേശ കറൻസിയിലാണു നികുതി അടയ്ക്കേണ്ടത്.

സ്വർണാഭരണങ്ങൾ അണിഞ്ഞു കൊണ്ടു വന്നാൽ കുഴപ്പമില്ല എന്നു കേൾക്കുന്നതു ശരിയാണോ?

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size