അഖിൽ C/O ധർമജൻ
Vanitha
|June 08, 2024
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
നന്നായി പഠിച്ചിരുന്ന കുട്ടി സാഹിത്യം, കഥ എന്നൊക്കെ പറഞ്ഞു ഭാവി കളയുമോ എന്ന പേടിയായിരുന്നു അച്ഛന്. പക്ഷേ, അമ്മ മാത്രം ഉറപ്പായിരുന്നു, എന്താണോ മകൻ കൊതിച്ചത്, അതവൻ നേടിയിരിക്കും'. അമ്മയുടെ പ്രതീക്ഷ തെറ്റിയില്ല. പറഞ്ഞു വരുന്നത് അഖിൽ പി. ധർമജനെക്കുറിച്ചാണ്.
രണ്ടരലക്ഷത്തിലധികം കോപ്പികൾ വിറ്റ റാം കെയർ ഓഫ് ആനന്ദി' എന്ന നോവലിലൂടെ മലയാളി മനസ്സു കീഴടക്കിയ എഴുത്തുകാരൻ. ഓസ്കർ പെരുമയോളം വളർന്ന്, 100 കോടിയുടെ വിസ്മയ വിജയം നേടിയ "2018' എന്ന സിനിമയുടെ തിരക്കഥാകൃത്ത്.
ആലപ്പുഴ പാതിരപ്പള്ളിയിൽ എത്തിയത് അഖിലിനെ നേരിൽ കണ്ടു സംസാരിക്കാനാണ്. വീട്ടിലേക്കുള്ള വഴി ചോദിച്ചു ഫോൺ വിളിച്ചപ്പോൾ അഖിൽ പറഞ്ഞു: "കവലയിലെ മരച്ചോട്ടിൽ ഒരാൾ ലോട്ടറി വിൽക്കുന്നതു കണ്ടോ?' “കണ്ടു "അതെന്റെ അച്ഛനാണ്. അവിടെ സംസാരിച്ചു നിൽക്കൂ. ഞാനിപ്പോൾ അങ്ങോട്ടു വരാം.' അച്ഛന്റെ ഭാഗ്യക്കുറി മകൻ തിരക്കഥാകൃത്തായി തിളങ്ങിയതും അറിയപ്പെടുന്ന നോവലിസ്റ്റ് ആയി മാറിയതുമൊന്നും ധർമജന്റെ ജീവിതത്തെ തൊട്ടിട്ടില്ല. സ്വന്തം അധ്വാനം കൊണ്ടു ജീവിക്കണമെന്നതാണ് അദ്ദേഹത്തിന്റെ പ്രമാണം.
“എനിക്കധികം പഠിക്കാൻ കഴിഞ്ഞില്ല. മക്കൾക്ക് ആ അവസ്ഥ വരരുത്. അതായിരുന്നു എപ്പോഴും മനസ്സിൽ. അഖിൽ പഠിക്കാൻ മിടുക്കനായിരുന്നു. അവൻ നല്ലൊരു ജോലി നേടി സുരക്ഷിതമായി ജീവിക്കണമെന്നായിരുന്നു മോഹം.
പക്ഷേ, എഴുത്തുകാരനാകണം എന്നായിരുന്നു അവന്റെ ഉള്ളിൽ, “എങ്ങനെയും ജോലി നേടണം. ഒപ്പം വേണമെങ്കിൽ എഴുത്തും തുടർന്നോളൂ.' എന്ന എന്റെ നിലപാട് അവനു സമ്മതമായിരുന്നില്ല. അതോടെ ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമായി. അതിനിടെ ഓജോ ബോർഡ്' എന്ന അഖിലിന്റെ ആദ്യനോവൽ പുറത്തിറങ്ങി. അതു ശ്രദ്ധേയമായതോടെ എനിക്കു കുറച്ചു സമാധാനമായി.'' ധർമജൻ പറഞ്ഞു നിർത്തിയതും അഖിൽ എത്തി.
"ഞാനങ്ങ് വന്നേക്കാം' എന്നു പറഞ്ഞു ധർമജൻ ഞങ്ങളെ യാത്രയാക്കി. പാദങ്ങളെ പിന്നെയും അൽപദൂരം കൂടി അനുഗമിക്കുന്ന മണൽക്കൂറുള്ള ആല പ്പുഴ മണ്ണ്. നടവഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ അഖിൽ പറഞ്ഞു.
“അച്ഛൻ എതിർത്തത് എന്തുകൊണ്ടെന്ന് അക്കാലത്തേ അറിയാമായിരുന്നു. അച്ഛനും അമ്മ മഹേശ്വരിയും അത്ര കഷ്ടപ്പെട്ടിട്ടുണ്ട്, എന്നെയും ചേട്ടൻ അമലിനെയും വളർത്താൻ.
Cette histoire est tirée de l'édition June 08, 2024 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

