Essayer OR - Gratuit
ആഫ്രിക്ക പറയുന്നു സുക്കോമോ കമ്പീരി
Vanitha
|July 08, 2023
'സുക്കോമോ കമ്പിരി എന്നാൽ ഒരുപാട് നന്ദി എന്നാണ് അർഥം. ആഫ്രിക്കയിലെ മലാവിയിൽ സ്കൂൾ കുട്ടികൾക്ക് ക്ലാസ് മുറികൾ പണിഞ്ഞു നൽകിയ മലയാളി ദമ്പതികളോട് അവർ ഈ വാക്കുകൾ ആവർത്തിക്കുന്നു
-
ഓല മേഞ്ഞ കൊച്ചു വീട്ടിലായിരുന്നു ചെറുപ്പകാലം. മഴക്കാലത്തു വീട്ടിനകത്തേക്കു വെള്ളം ഇറ്റു വീഴുന്നതും തണുത്തുറഞ്ഞിരിക്കുന്നതും അനുഭവിച്ചറിഞ്ഞിട്ടുണ്ട്.'' അരുണിനു മുൻചും ചിസസിലയിലെ സ്കൂളിനു മുന്നിലൂടെ പലരും നട ന്നു പോയിട്ടുണ്ട്. മഴയും പൊരിവെയിലും കൊണ്ട് കുട്ടികൾ പഠിക്കുന്നതും കണ്ടിട്ടുമുണ്ട്. പക്ഷേ, അരുണിന് ആ കാഴ്ച കണ്ടു വെറുത പോകാൻ തോന്നാത്തതിനു പിന്നിൽ ചെറുപ്പത്തിലെ പാഠങ്ങളുണ്ട്. അതാണു മലയാളിയായ അരുൺ ആഫ്രിക്കയിലെ ചിസസിലയിലെ കുട്ടികൾക്കു കേരള ബ്ലോക്ക്' പണിതു കൊടുത്തത്തിലെ പ്രേരക ശക്തി. അതു പലതിന്റെയും തുടക്കമായിരുന്നു.
ഒന്നും മുൻകൂട്ടി തീരുമാനിച്ചതല്ല
“ജോലിക്കുവേണ്ടി 2019ലാണ് ആഫ്രിക്കയിലേക്കു വന്ന ത്. ഒരു ട്രേഡിങ് കമ്പനിയിൽ വെയർഹൗസ് മാനേജറായാണ് ആദ്യം ജോലി ചെയ്തത്. രണ്ടു വർഷത്തിനു ശേഷം പ്ലം കൺസ്ട്രക്ഷനിൽ ജോലി കിട്ടി. ഡാം നിർമാണത്തിന്റെ ഭാഗമായിട്ടാണു മലാവി ഗ്രാമത്തിലെത്തുന്നത്. ഞാൻ ആ സൈറ്റിന്റെ അഡ്മിനായിരുന്നു.
ഡാമിന്റെ ജോലിക്കായി പോകുന്ന വഴി ഇവിടുത്തെ കുട്ടികൾ പഠിക്കുന്ന സ്കൂൾ കണ്ടു. അവർ മഴ നനഞ്ഞ് ഓടുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. പുല്ലു മേഞ്ഞ കട്ടകൾ കൊണ്ടു കെട്ടിയ ഇടിഞ്ഞു പൊളിഞ്ഞു വീഴാറാ യൊരു കെട്ടിടവും ഉണ്ട്. ഞങ്ങൾ വന്ന വണ്ടിയുടെ ഡ്രൈവറോടു ചോദിച്ചപ്പോഴാണ് ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നൊരു സ്കൂളാണിതെന്നു മനസ്സിലായത്. നമ്മുടെ നാട്ടിലൊക്കെ സ്കൂളുകൾ ഹൈടെക് ആയി മാറുന്ന സമയത്ത് അതേ പ്രായമുള്ള കുട്ടികളാണ് ഇവിടെ മഴ നനഞ്ഞു പഠിക്കുന്നത്. വെയിലാണെങ്കിൽ സ്കൂൾ സമയം മുഴുവൻ അവർ വെയിലു കൊള്ളണം. ഈ കാഴ്ച പൊള്ളിക്കാൻ തുടങ്ങിയപ്പോഴാണു ചെറിയൊരു ഷെൽട്ടർ പണിതാലോ എന്നു ചിന്തിച്ചത്.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പോത്തുകൽ ആണ് എന്റെ വീട്. ഓല മേഞ്ഞൊരു വീട്ടിലായിരുന്നു ചെറുപ്പകാലം. അന്നു വാർത്ത വീടൊക്കെ കാണുമ്പോൾ അച്ഛനോടു ഞങ്ങൾ ചോദിക്കും എല്ലാവർക്കും വാർത്ത വീടുണ്ടല്ലോ നമുക്കു മാത്രമെന്താ ഇല്ലാത്തതെന്ന്... അതിന് അച്ഛൻ പറയുന്ന ഉത്തരം നമ്മളേക്കാൾ ദുരിതത്തിലുള്ളവരെ കൂടി കാണണം എന്നാണ്. ചെറുപ്പത്തിൽ കേട്ട ആ കാര്യം മനസ്സിൽ പതിഞ്ഞിട്ടുണ്ടാകണം. പിന്നെയിങ്ങോട്ടു ബുദ്ധിമുട്ടു കാണുമ്പോൾ പറ്റും പോലെ സഹായിക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
Cette histoire est tirée de l'édition July 08, 2023 de Vanitha.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Translate
Change font size
