Intentar ORO - Gratis
വിരഹിയായ ശ്രീരാമൻ
Vanitha
|July 06, 2024
ശ്രീരാമൻ സപ്തസാലങ്ങളെ ഒറ്റ അമ്പു കൊണ്ടു പിളർത്തി മരഞ്ചുഴി തീർത്ത ഇതിഹാസ ഭൂമിയാണിതെന്ന് വിശ്വാസം. ഇത്തിക്കരയാറിന്റെ കരയിൽ നിന്ന് വേറിട്ടൊരു രാമകഥ
സപ്തസാലമേഴുമതൊരമ്പു കൊണ്ടു സത്വരം ക്ലിപ്തമായ് പിളർന്നു നീ മുകുന്ദരാമ പാഹിമാം
ഉഗ്രംകുന്നിനും ബാലിയംകുന്നിനും ഇടയിലൂടെ രാമ നാമം ജപിച്ചൊഴുകുന്ന ഇത്തിക്കരയാർ, മെല്ലെ വീശുന്ന കാറ്റിനുമുണ്ടു തുഞ്ചന്റെ ശീലുകളുടെ താളം. കാ ലമേറെ കടന്നിട്ടും തോരാത്ത വിരഹം പോലെ പെയ്യുകയാണു കാലവർഷം. കൊല്ലം പട്ടണത്തിൽ നിന്നു 25 കിലോമീറ്റർ തെക്കുകിഴക്ക്, ഇത്തിക്കരയാറിന്റെ കരയിൽ നിന്നാണ് ഈ രാമകഥ. രാമായണത്തിൽ പ്രതിപാദിക്കുന്ന പല കഥാസന്ദർഭങ്ങളുടെയും വിളനിലമാണു ചരിത്രപ്രസിദ്ധമായ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം.
ശ്രീരാമൻ സീതാന്വേഷണാർഥം സഞ്ചരിക്കുന്ന അവസരത്തിലാണ് വെളിനല്ലൂരിൽ എത്തിയത് എന്നാണു സകൽപം. ശ്രീരാമൻ സുഗ്രീവനുമായി സഖ്യത്തിലേർപ്പെട്ടതും ബാലി സുഗ്രീവ യുദ്ധം നടന്നതും ഇവിടെയടുത്തുള്ള പോരേടത്താണ് എന്നു വിശ്വാസം. മാത്രമല്ല ജടായു ചിറകറ്റുവീണു എന്നു സങ്കൽപിക്കുന്ന ചടയമംഗലം, ഭരതക്കുറി എന്ന പകൽക്കുറി, ശ്രീരാമസ്വാമിയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്നു എന്നു വിശ്വസിക്കുന്ന മണ്ണൂർക്കാവ് തുടങ്ങി വെളിനല്ലൂരിനെ രാമായണവുമായി അടുപ്പിക്കുന്ന സ്ഥല നാമങ്ങളും അനവധി.
വെളിനല്ലൂരിൽ സുഗ്രീവൻ താമസിച്ചിരുന്ന ഇടം സുഗ്രീവൻകുന്ന് എന്നും ബാലി താമസിച്ചിരുന്ന ഇടം ബാലിയം കുന്ന് എന്നും അറിയപ്പെടുന്നു. സുഗ്രീവൻകുന്ന് ലോപിച്ച് ഇപ്പോൾ ഉഗ്രംകുന്ന് എന്നാണു രേഖകൾ. ഉഗ്രംകുന്നിലാണു ശ്രീരാമസ്വാമി ക്ഷേത്രം. അതിനോടു ചേർന്നു തന്നെ ഇണ്ടിളയപ്പൻ മൂർത്തിയുടെ തിരുനട ഇവിടെ വലം വച്ചു വരുമ്പോൾ അങ്ങു ദൂരെ കാണാം; ബാലിയം കുന്ന്.
ഇത്തിക്കര ആറിന്റെ തൊട്ടുകരയിലാണു ക്ഷേത്രം. ശ്രീകോവിലിന്റെ ദർശനമുഖം കിഴക്കാണ്. "തിരുമുമ്പിൽ നദി വലത്തോട്ടു ഒഴുകുന്നു' കേരളത്തിലെ ശ്രീരാമക്ഷേത്രങ്ങളിൽ ഇത് അപൂർവമാണ്. ശ്രീ കോവിലിൽ നിന്ന് ഏതാനും അടി മുന്നിലൂടെയാണു നദിയൊഴുകുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിനു മുന്നിലും നദി വലത്തോട്ട് ഒഴുകുന്നുണ്ടെങ്കിലും അൽപം മാറിയാണ് ഒഴുക്ക്.'' ക്ഷേത്രോപദേശകസമിതിയുടെ പ്രസിഡന്റ് പ്രകാശ് വി. നായർ പറഞ്ഞുതുടങ്ങി. പുരാണവും ചരിത്രവും ഐതിഹ്യവും കേട്ടുകേഴ്വിയുമെല്ലാം മധുരമേറ്റുന്ന വെളിനല്ലൂർ ശ്രീരാമസ്വാമിയുടെ അപദാനങ്ങൾ.
സപ്തസാലങ്ങളുടെ കഥ
Esta historia es de la edición July 06, 2024 de Vanitha.
Suscríbete a Magzter GOLD para acceder a miles de historias premium seleccionadas y a más de 9000 revistas y periódicos.
¿Ya eres suscriptor? Iniciar sesión
MÁS HISTORIAS DE Vanitha
Vanitha
സുഗന്ധം നിറയുന്ന മ്യൂസിയം
മട്ടാഞ്ചേരിയിലെ അബ്ദുൾ റഷീദിന്റെ പെർഫ്യൂം മ്യൂസിയത്തിൽ എത്തിയാൽ ശ്വസിച്ചറിയാം 'വാസനകളുടെ കഥകൾ
1 mins
March 14, 2026
Vanitha
റമസാൻ നിലാവൊത്ത പെണ്ണല്ലേ...
റമസാൻ ആഘോഷത്തിൽ നിലാവു പോൽ തിളങ്ങാൻ മൂന്നു മേക്കപ് ലുക്സ്
2 mins
March 14, 2026
Vanitha
ഓപ്പറേഷൻ തിയറ്ററിലെ അച്ഛനും മകളും
കേരളത്തിൽ ഓർത്തോപീഡിക്സ് സർജന്മാരായി പ്രാക്ടീസ് നടത്തുന്ന ഏക അച്ഛനും മകളുമാണ് ഡോ.പി. എസ്. ജോണും ഡോ. ആൻ മരിയ ജോണും
3 mins
March 14, 2026
Vanitha
ഇൻസ്റ്റഗ്രാമിൽ വരും "കൊറിയൻ കാമുകൻ
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
March 14, 2026
Vanitha
തിളക്കത്തോടെ വളരട്ടെ മണിപ്ലാന്റ്
ഇന്റീരിയറിൽ വയ്ക്കുമ്പോൾ കുപ്പിയിൽ വെള്ളത്തിൽ ഇട്ടാണ് പലരും മണി പ്ലാന്റ് വളർത്തുന്നത്
1 min
March 14, 2026
Vanitha
ഹീൽസ് അണിയുമ്പോൾ പാദങ്ങൾക്കു വേദനയോ ?
ശരിയായ സൈസിലുള്ള ചെരിപ്പ് തന്നെ തിരഞ്ഞെടുക്കണം.
1 min
March 14, 2026
Vanitha
ഓർമ വഴിയിലെ റമസാൻ ചന്ദ്രിക
അന്നു മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ മകനോടു പറഞ്ഞു “ഇതെല്ലാം താൽക്കാലികമാണ്. നി സർക്കാർ വണ്ടിയിലല്ല, സൈക്കിളിലാണു സ്കൂളിൽ പോവേണ്ടത് റമസാൻ കാലത്ത് ഓർമയുടെ വിരൽ പിടിച്ച് എം.കെ. മുനീർ യാത്ര ചെയ്തപ്പോൾ
4 mins
March 14, 2026
Vanitha
ജീവനെടുക്കുന്ന സൈബർ ഫാന്റസി
ഒന്നും തങ്ങളെ ബാധിക്കില്ല എന്ന മട്ടിൽ മറ്റൊരു \"യൂണിവേഴ്സിലാണു കൗമാരം. സൈബർ ഇടത്തിലെ ഈ ഫാന്റസി ലോകം കുട്ടികളുടെ ജീവനെടുക്കുന്നതെങ്ങനെ ?
3 mins
March 14, 2026
Vanitha
സുഹ്റാ ബീവിയുടെ അസാധാരണ കഥ
“പത്തു പതിനഞ്ചു വർഷമായി ജീവിച്ചുകൊണ്ടിരുന്ന വീട് പൊളിച്ചു കളഞ്ഞു. ഈ മക്കളെയും കൊണ്ട് ഞാനെന്തു ചെയ്യും സാർ...” അവർ പൊട്ടിക്കരഞ്ഞു
3 mins
March 14, 2026
Vanitha
സുരക്ഷ ഉറപ്പാക്കി തുടങ്ങാം യാത്ര
കുട്ടികളുമൊത്തുള്ള യാത്രകളിൽ നിർബന്ധമായും സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ എന്തെല്ലാമെന്നു മനസ്സിലാക്കാം
2 mins
March 14, 2026
Listen
Translate
Change font size

