ഗുരുവായൂരമ്പലത്തിൽ ഉദയാസ്തമയ പൂജയുടെ തിരക്ക്. തൊഴാനായി കാത്തുനിൽക്കുന്നവരുടെ നീണ്ട ക്യൂ.
പടിഞ്ഞാറേ നടയിലൂടെ തൊഴുതിറങ്ങുന്നവരുടെ ഇടയിലേക്കു പെട്ടെന്നാണ് ആ അമ്മ പ്രത്യക്ഷപ്പെട്ടത്. നേര്യതും മുണ്ടുമണിഞ്ഞ്, കഴുത്തിൽ രുദ്രാക്ഷവും തുളസിമാലയുമിട്ട്, നെറ്റിയിൽ കളഭവും സിന്ദൂരവും ചാർത്തിയ കണ്ണന്റെ അമ്മ. കൊച്ചു കുഞ്ഞിനെ എന്നപോലെ അവർ കയ്യിലേന്തിയ ഉണ്ണിക്കണനെ കാണാനും തൊട്ടുതൊഴാനുമായി തിങ്ങിക്കൂടുന്ന ഭക്തർ. മൂന്നു വർഷം മുൻപു ചെന്നൈയിൽ നിന്നെത്തി കണ്ണന്റെ മണ്ണിൽ താമസമാക്കിയ നളിനി മാധവനെ വ്യത്യസ്തയാക്കുന്നതു കയ്യിലെ ഈ കൃഷ്ണ വിഗ്രഹമാണ്. ഊണിലും ഉറക്കത്തിലും കണ്ണനുണ്ട് ഈ അമ്മയ്ക്കൊപ്പം.
ഹരിദ്വാറിലും വൃന്ദാവനത്തിലും മൂകാംബികയിലുമെന്നു വേണ്ട പോകുന്നിടത്തൊക്കെ കണ്ണനെയുമെടുത്ത് അമ്മ പോയിവന്നു. കണ്ണൻ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചു നളിനി മാധവൻ തന്നെ പറയട്ടെ.
“എന്റെ അച്ഛൻ രാമൻ കുട്ടിയുടെയും അമ്മ സരോജിനിയമ്മയുടെയും വീട് ഒറ്റപ്പാലത്താണെങ്കിലും ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. അച്ഛനു തമിഴ്നാട് പൊലീസ് ഡിപ്പാർട്ട്മെന്റിലായിരുന്നു ജോലി.
എട്ടു മക്കളിൽ അഞ്ചാമത്തെയാളാണു ഞാൻ. ചെന്നൈയിൽ നിന്നാണ് എംഎ ഇക്കണോമിക്സ് പാസ്സായത്. പിന്നെ, അക്യുപങ്ചർ പഠിച്ചു പ്രാക്ടീസ് തുടങ്ങി. ഇൻസ്ട്രക്ടർ കോഴ്സ് കൂടി പാസ്സായ ശേഷം കുട്ടികളെ ചികിത്സ പഠിപ്പിക്കാനും തുടങ്ങി. ഇതിനു പുറമേ യോഗ പരിശീലനവും ആയുർവേദ മസാജും പഞ്ചകർമ ചികിത്സയുമൊക്കെ ചെയ്യുന്നുണ്ട്.
ഭർത്താവ് മാധവൻ കുട്ടിക്കു ഹിന്ദുസ്ഥാൻ മോട്ടോർസിലായിരുന്നു ജോലി. പിന്നീട് എന്റെ ശിക്ഷണത്തിൽ അക്യുപങ്ചർ പഠിച്ച് അദ്ദേഹവും ക്ലിനിക് തുടങ്ങി. തിരുവള്ളൂരിലെ ഞങ്ങളുടെ ക്ലിനിക്ക് തുടങ്ങിയിട്ട് ഇപ്പോൾ 24 വർഷമായി.
രണ്ടു മക്കളാണ്, പ്രദീപും പ്രദീഷും. ഐടി ഉദ്യേഗസ്ഥനായ പ്രദീപിന്റെയും മറൈൻ എൻജിനീയറായ പ്രദീഷിന്റെയും വിവാഹം ഗുരുവായൂരിലായിരുന്നു. ആ വരവൊക്കെ ഭർത്താവിന്റെയും കുടുംബത്തിന്റെയും മേൽനോട്ടത്തിലായിരുന്നു. പിന്നീടു കണ്ണൻ തന്നെയാണ് എന്നെ ഗുരുവായൂരിലേക്കു വിളിച്ചുവരുത്തിയത്.
കണ്ണാ നീ ഉറങ്ങെടാ...
Esta historia es de la edición April 13, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición April 13, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും