നീഹാരം എന്ന ഈ വീട്, പേരു പോലെ തന്നെ ഇപ്പോൾ സന്തോഷത്തിന്റെ മഞ്ഞുകൂട്ടിലാണ്. പതിനെട്ടു മാസം മൂടൽമഞ്ഞു പോലെ തങ്ങിനിന്ന സങ്കടമെല്ലാം ഒരൊറ്റ ഫോൺ വിളിയിൽ അലിഞ്ഞു പോയിരിക്കുന്നു. ചാരക്കേസ് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടു ഖത്തറിൽ വധശിക്ഷ വിധിച്ച മലയാളിയായ മുൻ നാവികസേന ഓഫിസർ രാഗേഷ് ഗോപകുമാരൻ നായരുടെ തിരുവനന്തപുരം താന്നിവിളയിലെ വീടാണിത്.
2024 ഫെബ്രുവരി 11. വിവാഹവാർഷിക ദിനത്തിൽ തന്നെ കുറ്റവിമുക്തനായി വീട്ടിലെത്തിയ സന്തോഷത്തിലാണു രാഗേഷിനെയും ഭാര്യ ചിത്രയെയും മകൾ നീഹാരയെയും കണ്ടത്. രാഗേഷിന്റെ കയ്യിൽ മുറുകെ പിടിച്ചു ചിത്ര പറഞ്ഞു തുടങ്ങിയതിങ്ങനെ, ഒരു പേടിസ്വപ്നം കണ്ട് ഉണർന്നതു പോലെയാണു തോന്നുന്നത്. വാർത്ത ആദ്യം കേട്ടപ്പോൾ മനസ്സു പറഞ്ഞു, ഞാൻ തളർന്നാൽ അദ്ദേഹവും വീണുപോകും. ഏതു നാട്ടിൽ നിന്നായാലും രാഗേഷേട്ടനെ ജീവനോടെ തിരികെ കൊണ്ടുവരും. ആ ധൈര്യത്തിലാണ് ഈ നിമിഷം വരെ പിടിച്ചുനിന്നത്. പതിനെട്ടു മാസങ്ങളിലെ വേദനയുടെയും അതിജീവനത്തിന്റെയും കഥ ചിത്ര ആദ്യമായി ഒരു മാധ്യമത്തോടു തുറന്നു പറയുന്നു.
കൈവിടാത്ത സ്നേഹത്തണൽ
രാഗേഷിന്റെ അച്ഛൻ ഗോപകുമാരൻ നായർക്കു ഗൾഫിൽ ബിസിനസായിരുന്നു. രാഗേഷും അനിയത്തി രാഗിയും ജനിച്ചതും ചിത്രയും രാഗേഷും മകൾ നീഹാരയും എട്ടാം ക്ലാസ് വരെ പഠിച്ചതും യുഎഇയിലാണ്. അമ്മ രമാ ദേവിക്കൊപ്പം നാട്ടിലേക്കു വന്ന രാഗേഷ് ക്രൈസ്റ്റ് നഗർ സ്കൂളിൽ നിന്നാണു പത്താം ക്ലാസ് പാസ്സായത്. അതിനു പിറകേ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ പ്രീഡിഗ്രിക്കു ചേർന്നതാണു ജീവിതത്തിലെ ആദ്യത്തെ ടേണിങ് പോയിന്റ് എന്നു ചെറുചിരിയോടെ രാഗേഷ് പറയുന്നു.
“അവിടെ ക്ലാസ്മേറ്റ് ആയിരുന്നു ചിത്ര. ആദ്യകാഴ്ചയിൽ തന്നെ തോന്നിയ പ്രണയം. ഞാൻ പ്രീഡിഗ്രിക്കു ശേഷം പൈലറ്റ് ട്രെയ്നിങ് കോഴ്സിനു ചേർന്നു. പരിശീലനം നന്നായി പോയെങ്കിലും ആയിടയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ടിനു പ്രവർത്തനാനുമതി താൽകാലികമായി നഷ്ടപ്പെട്ടു. ആ ബ്രേക്കിലാണു നേവിയുടെ എൻട്രൻസ് എഴുതിയത്. ജോലി കിട്ടിയാൽ ധൈര്യമായി ചിത്രയുടെ വീട്ടിലേക്കു കല്യാണമാലോചിച്ചു ചെല്ലാമല്ലോ.
Esta historia es de la edición March 02, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 02, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്