ഒരു കഥ കേട്ടാലോ. രണ്ടു സുഹൃത്തുക്കൾ നഗരത്തിലേക്കു പോകും വഴി മരച്ചുവട്ടിലിരുന്ന ജ്ഞാനിയോടു ചോദിച്ചു നഗരത്തിലേക്ക് ഇനി എത്ര ദൂരമുണ്ട്?' ആ ചോദ്യത്തിന് അറിയില്ല' എന്നു ഞാനി മറുപടി പറഞ്ഞു. വീണ്ടും നടന്നു തുടങ്ങിയ അവരെ ജ്ഞാനി തിരികെ വിളിച്ചു, ഇതേ വേഗത്തിൽ നടന്നാൽ രണ്ടു മണിക്കൂർ കൊണ്ടു നഗരത്തിലെത്താം. നിങ്ങൾ എത്ര വേഗത്തിൽ നടക്കുന്നു എന്നതാണ് നഗരത്തിലേക്ക് എത്തുന്ന സമയം കുറയ്ക്കാൻ പ്രധാനം. നേരത്തെ നിങ്ങളുടെ വേഗം എനിക്ക് അറിയാത്തതു കൊണ്ടാണ് അറിയില്ല എന്ന ഉത്തരം പറഞ്ഞത്.
എത്രമാത്രം തീവ്രതയിൽ പരിശ്രമിക്കുന്നു എന്നത് അനുസരി ച്ചാകും ഫലം എന്നാണീ കഥയുടെ സാരാംശം. അതു തന്നെയാണു പഠനത്തിന്റെ കാര്യവും. പത്താം ക്ലാസ്സിന്റെയും പ്ലസ് ടുവിന്റെയുമൊക്കെ പരീക്ഷ ഇങ്ങെത്തിപ്പോയി. പരീക്ഷയിലെ മാർക്കു കൊണ്ടു ജീവിതത്തിൽ വിജയിക്കാൻ സാധിക്കില്ലെന്നു വാദിക്കാൻ ഒരു പാടു പേരുണ്ടാകും. പക്ഷേ, ഏതു കരിയറിനും അടിസ്ഥാനമായി പരിഗണിക്കുന്നതു മാർക്കാണെന്ന കാര്യത്തിൽ തർക്കമില്ല. അതു കൊണ്ടാണു പഠിക്ക് പഠിക്ക് എന്നു പറഞ്ഞു രക്ഷിതാക്കൾ പിന്നാലെ നടക്കുന്നത്. എന്നാൽ എങ്ങനെ പഠിച്ചു നല്ല മാർക്കു നേടണമെന്നു പറഞ്ഞുതരാൻ അവരിൽ പലർക്കുമറിയില്ല.
പരീക്ഷയിൽ മികച്ച സ്കോർ സ്വന്തമാക്കാനുള്ള ടിപ്സ് പറഞ്ഞുതരുന്നതു മികച്ച അധ്യാപകർക്കുള്ള അവാർഡ് നേടിയ ജോസ് ഡി. സുജീവ്, കെ.യു. മുജീബ് റഹ്മാൻ, മ ഞ്ജുള സി, ശൈലജ വി.സി എന്നിവരാണ്. ഇക്കുറി പരീക്ഷ എഴുതുന്നവർ മാത്രമല്ല അടുത്ത അധ്യയന വർഷം മുതൽ പഠനം മെച്ചപ്പെടുത്താനും ഈ വഴികൾ ശീലിക്കാം.
പാഠം ഒന്ന് : ടൈംടേബിൾ
മോഡൽ പരീക്ഷയ്ക്ക് മുൻപായി (അവസാന പരീക്ഷ ഒരാഴ്ച മുൻപു തന്നെ മുഴുവൻ പാഠഭാഗങ്ങളും പഠിച്ചു തീർക്കേണ്ടതുണ്ട്. ഇതിനായി ടൈം ടേബിൾ തയാറാക്കാനുള്ള ടിപ് ഇതാ. ആകെ 36 ദിവസങ്ങൾ ഇനി ഉണ്ടന്നിരിക്കട്ടെ. അതിനെ ആറു വിഷയങ്ങളായി ഭാഗിച്ചാൽ ഒരു വിഷയത്തിന് ആറു ദിവസം എന്ന കണക്കിൽ ലഭിക്കും. അതിൽ തന്നെ എളുപ്പമുള്ള വിഷയങ്ങളുടെ ഓരോ ദിവസം കുറച്ച് അതുകൂടി മറ്റു വിഷയങ്ങൾക്കായി മാറ്റി വയ്ക്കാം.
ഓരോ വിഷയവും ആറോ ഏഴോ ദിവസങ്ങൾക്കുള്ളിൽ പഠിച്ചു തീർക്കാനായി പാഠഭാഗങ്ങളെയും വിഭജിക്കുക. ആകെ 12 അധ്യായങ്ങൾ ഉണ്ടെങ്കിൽ ഒരു ദിവസം രണ്ട് എന്ന കണക്കിൽ മുഴുവൻ പാഠഭാഗങ്ങളും പഠിച്ചു തീർക്കാം. പിന്നെ, റിവിഷൻ മതിയാകും.
Esta historia es de la edición January 20, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición January 20, 2024 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്