മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയുടെ ഡബ്സ്മാഷ് വിഡിയോകൾ വൈറലായ കാലം. വനിതയുടെ ഫിലിം അവാർഡ് വേദിയിലെ റെഡ്കാർപറ്റിൽ വച്ചു മനോജ് കെ. ജയനോട് ഒരു ചോദ്യം ചോദിച്ചു, “കുഞ്ഞാറ്റ സിനിമയിലേക്കു വരുമോ?'
“ഞാൻ നടൻ, അവളുടെ അമ്മ ഗംഭീര നടി. മോളുടെ ജീനിൽ സിനിമ ഏതായാലും ഉണ്ടാകും. നടിയാകണമെന്നാണു കുഞ്ഞാറ്റയുടെ മോഹമെങ്കിൽ വലിയ സന്തോഷം.' മനോജ് കെ. ജയൻ ഈ മറുപടി പറഞ്ഞിട്ടു നാലു വർഷം കഴിയാറാകുന്നു. പഠനവും ബെംഗളൂരുവിലെ മൂന്നു വർഷത്തെ ജോലിയും കഴിഞ്ഞു കുഞ്ഞാറ്റ കൊച്ചിയിലേക്കു വണ്ടി കയറിയതു ചില മോഹങ്ങൾ ഉള്ളിലുറപ്പിച്ചാണ്. അതിൽ സിനിമ മാത്രമല്ല ഉള്ളത്.
വനിതയുടെ കവർ ഷൂട്ടിനു വേണ്ടി അച്ഛന്റെ കൈപിടിച്ചാണു കുഞ്ഞാറ്റ് വന്നത്. വലിയ കുട്ടിയായെങ്കിലും കുട്ടിത്തത്തിനു കുറവൊട്ടുമില്ല. തമാശ പറഞ്ഞും പൊട്ടിച്ചിരിച്ചും ചിണുങ്ങിയും ഇടയ്ക്കിടെ ഗൗരവം നടിച്ചും കുഞ്ഞാറ്റ എല്ലാവരെയും കയ്യിലെടുത്തു.
കുഞ്ഞാറ്റ തനി ബെംഗളൂരു കുട്ടിയായല്ലോ?
കുഞ്ഞാറ്റ ബെംഗളൂരു കസ്റ്റ് യൂണിവേഴ്സിറ്റിയിൽ ബിഎ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ, ഇംഗ്ലിഷ് ആൻഡ് സൈക്കോളജി ട്രിപ്പിൾ മേജറാണു പഠിച്ചത്. കോവിഡിനു തൊട്ടുമുൻപാണു കോഴ്സ് കഴിഞ്ഞത്. പിന്നെ, സ്വകാര്യകമ്പനിയിൽ ജോലി കിട്ടി വീണ്ടും ബെംഗളൂരുവിൽ പിന്നീടു വേറൊരു കമ്പനിയിലേക്കു മാറി.
കൊച്ചിയിൽ വച്ച് ഒരിക്കൽ പോലും കൂട്ടുകാരുടെ കൂടെ സിനിമ കാണാൻ പോയിട്ടില്ല. പക്ഷേ, ബെംഗളൂരുവിൽ തൊട്ടടുത്തുള്ള ലക്ഷ്മി തിയറ്ററിൽ നിന്ന് ഒരു സിനിമ പോലും മിസ് ആകാതെ കാണുമായിരുന്നു. ലൂസിഫറൊക്കെ ആദ്യദിവസം തന്നെ കണ്ടു.
കൊച്ചിയിലെ പല സ്ഥലങ്ങളും ഇപ്പോഴും അറിയാത്ത എനിക്ക് ബെംഗളൂരുവിലെ ചെറിയ സ്ട്രീറ്റുകൾ പോലും കാണാപ്പാഠമാണ്. ജോലി കിട്ടിയപ്പോൾ മുതൽ താമസിക്കുന്ന ഫ്ലാറ്റ് വിട്ടിറങ്ങിയപ്പോൾ ഹൃദയത്തിൽ വല്ലാത്ത ഭാരമായിരുന്നു. താക്കോൽ കൊടുക്കുമ്പോൾ ഒരു വട്ടം കൂടി തിരിഞ്ഞുനോക്കി. ആറു വർഷം കൊണ്ടു ബെംഗളൂരുവിനോട് അത്ര ഇഷ്ടം തോന്നിയിരുന്നു.
Esta historia es de la edición December 09, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 09, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്