ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായ കാര്യങ്ങൾ കാണാനോ സ്പർശിക്കാനോ കഴിയില്ല. അവ ഹൃദയം കൊണ്ട് അനുഭവിക്കണം. ഹെലൻ കെല്ലർ
ഒരുവേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും' എന്നല്ലേ കവിവചനം. പെയ്തു തോര ത്ത മഴയില്ലാത്തതുപോലെ എല്ലാ ഇരുട്ടും കാലം കഴിയുമ്പോൾ വെളിച്ചമാകും. ഞാൻ പഠിച്ച തിരുവനന്തപുരം വിമൻസ് കോളജിൽ ഫിലോസഫി അധ്യാപികയായി വരുമ്പോൾ മനസ്സിൽ ഉൾവെളിച്ചം നിറയുകയാണ്.
പത്തനംതിട്ട മാക്കാം കുന്നാണ് എന്റെ പിതാവ് കെ.ജോൺ ജോസഫിന്റെ സ്വദേശം. കൂട്ടാണിക്കൽ കുടുംബം. അമ്മ ലിസി കുഞ്ചാക്കോ, അമ്മയുടെ വീട് പത്തനംതിട്ട തന്നെ നരിയാപുരത്ത്. എനിക്കൊരു സഹോദരിയുണ്ട്. ഫ്ലെമിൻ. ഡന്റിസ്റ്റാണ്. അച്ഛന്റെ അമ്മയുടെ പേരാണ് മറിയം. അങ്ങനെയാണ് എന്റെ പേര് ഫെബിൻ മറിയം ജോസ് എന്നാകുന്നത്. സൗദിയിലെ കമ്പനിയിൽ ഫിനാൻഷ്യൽ കൺട്രോളറാണ് അച്ഛൻ. അമ്മ വീട്ടമ്മയും. ഞങ്ങൾ ജനിച്ചതും പന്ത്രണ്ടാം ക്ലാസുവരെ പഠിച്ചതും സൗദിയിലെ ദമാമിലാണ്.
ഗൾഫ് യുദ്ധകാലത്തു മാതാപിതാക്കൾ സൗദിയിലായിരുന്നു. അമ്മ പറഞ്ഞ സംഭവമാണ്. യുദ്ധം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ യുദ്ധകാലത്തെ ഗൾഫിനെക്കുറിച്ച് ഒരു പരമ്പര പത്രത്തിൽ അച്ചടിച്ചു വന്നു. അതിൽ ഫെബിൻ എന്നും മിൻ എന്നും പേരുള്ള ഇരട്ടസഹോദരിമാരായ രണ്ടു കുഞ്ഞുങ്ങളെക്കുറിച്ചുള്ള ഒരു സ്റ്റോറി ഉണ്ടായിരു ന്നു. അതുവായിച്ചപ്പോൾ അമ്മയ്ക്കു തോന്നി ജനിക്കാൻ പോകുന്നതു പെൺകുഞ്ഞുങ്ങളാണെങ്കിൽ ഇതേ പേരുകൾ ഇടണമെന്ന്. അങ്ങനെയാണു മൂത്തമകളായ ഞാൻ ഫെബിനായത്. ഇതൊരു അറബി പദമാണ്. സന്തോഷം എന്നാണു വാക്കിന്റെ അർഥം. ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെയിരിക്കാനാണു ശ്രമിക്കുന്നത്. ജീവിതത്തിന്റെ പകുതിവഴിയിൽ കാഴ്ച പോയപ്പോഴും ഞാൻ അങ്ങനെ തന്നെ ആഗ്രഹിക്കുന്നു.
ഗൾഫിലെ കുട്ടിക്കാലത്തു സംഭവബഹുലമെന്നു പറയാൻ ഒന്നുമില്ല. പഠനത്തിൽ മാത്രം ശ്രദ്ധയുള്ള ഒരു കുട്ടി. പിന്നെ, നന്നായി വായിക്കുമായിരുന്നു. പ്രത്യേകിച്ചും ക്ലാസിക്സ്, ചാൾസ് ഡിക്കൻസിന്റെ പുസ്തകങ്ങളൊക്കെ കുട്ടിക്കാലത്തേ വായിച്ചു തീർത്തു.
Esta historia es de la edición October 28,2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 28,2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി