കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽ മതിയെന്നേ! ഈ പഴഞ്ചോല്ലു നമ്മൾ പണ്ടുമുതലേ കേൾക്കുന്നതാണ്. പക്ഷേ, പഠിക്കാൻ മിടുമിടുക്കരാണേൽ പഴഞ്ചൊല്ലിനോടു പോയി വേറെ പണി നോക്കാൻ പറഞ്ഞോളൂ, ധൈര്യമായി.
ഉയർന്ന ഫീസും മറ്റു ചെലവുകളുമൊന്നും പ്രശ്നമല്ല. എത്ര ഉയരത്തിലുള്ളതും കൊത്തിയെടുക്കാനുള്ള അവസരമാണു ലക്ഷങ്ങളും കോടികളും മൂല്യമുള്ള സ്കോളർഷിപ്പുകൾ നൽകുന്നത്. അതുകൊണ്ടു നമുക്കിനി ‘കൊക്കിലൊതുങ്ങാത്തത് കൊത്താൻ പഠിക്കാം.
പണ്ടൊക്കെ ആകെ മൂന്നുതരം സ്കോളർഷിപ്പുകൾ മാത്രമാണു വിദേശത്തുനിന്നു പഠനത്തിനായി നൽകിയിരുന്നത്. ഫുൾസ്കോളർഷിപ് അഥവാ പഠനച്ചെലവു മുഴുവൻ വഹിക്കുക, ഭാഗിക സ്കോളർഷിപ്പ്, സാമ്പത്തിക നില അനുസരിച്ചു സപ്പോർട്ട് നൽകുക... ഇന്ന് ആ രീതിയൊക്കെ മാറി.
ഗവൺമെന്റുകൾ, ട്രസ്റ്റുകൾ തുടങ്ങി പ്രൈവറ്റ് ഓർഗനൈസേഷനുകൾ വരെ വിദേശപഠന സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. പ്രശസ്ത യൂണിവേഴ്സിറ്റികൾ മറ്റുരാജ്യങ്ങളിലെ മികച്ച വിദ്യാർഥികളെ ഉയർന്ന മൂല്യമുള്ള സ്കോളർഷിപ്പുകൾ നൽകി തങ്ങളുടെ സ്ഥാപനത്തിലേക്ക് ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്.
സ്ത്രീകൾക്ക് പരിഗണന നൽകുന്നവയുണ്ട്. ഭിന്നശേഷിക്കാർക്കു പ്രത്യേക കരുതൽ നൽകുന്ന സ്കോളർഷിപ്പുകളുമുണ്ട്.
ഉന്നത വിദേശകോളർഷിപ്പുകൾ നേടിയ നേടിയ മൂന്നു മിടുക്കികളുടെ വിജയകഥകൾ കേൾക്കു എറണാകുളം സ്വദേശി ഡോ. ദമരീസ് ദാനിയേൽ കോട്ടയംകാരിയായ ഡോ. രെഹിൻ സുലെ കണ്ണൂർകാരി നമിത തോമസ് എന്നിവർ തങ്ങളുടെ പ്രയത്നത്തെക്കുറിച്ചു സംസാരിക്കുന്നു.
ഉന്നത സ്കോളർഷിപ്പിനു വേണ്ട യോഗ്യത എന്താണ്? എന്തൊക്കെ പ്രധാന രേഖകളാണു തയാറാക്കേണ്ടത്? സ്കോളർഷിപ്പുകളെ പറ്റി എങ്ങനെ അറിയാം? എങ്ങനെ അപേക്ഷിക്കാം? ഈ അറിവുകൾക്കൊപ്പം എഴുത്തിലും അവതരണത്തിലും വേണ്ട മികവിനെക്കുറിച്ചും അവർ പറയുന്നു.
അച്ഛനമ്മമാർ എന്റെ കരുത്ത്
പഠനത്തിലുള്ള മികവുമാത്രമല്ല, പഠനവിഷയം സമൂഹത്തിന്റെ ഉന്നമനത്തിന് എങ്ങനെ ഉപകാരപ്പെടുത്താം എന്ന ചിന്തയുമാണു ഗവേഷണത്തിനു വിദേശ സ്കോളർഷിപ് കിട്ടാനുള്ള പ്രധാന മാനദണ്ഡം.' ഡോ.ദമരീസ് പറയുന്നു. 1.36 കോടി രൂപയുടെ ഡോക്ടറൽ ഫെലോഷിപ് ആണ് എറണാകുളം സ്വദേശി ഡോ. ദമരീസ് ദാനിയേൽ മികവിലൂടെ നേടിയെടുത്തത്. മേരിക്യൂറി ലോഷിപ്പിൽ ഉൾപ്പെട്ട ഷേപ്പിങ് യൂറോപ്യൻ ലീഡേഴ്സ് ഫോർ മറൈൻ സയിനബിലിറ്റി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പാണ് ഈ മിടുക്കിക്കു ലഭിച്ചത്.
Esta historia es de la edición October 28,2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 28,2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി