തുടങ്ങുന്ന ഓരോ ബിസിനസും തകരുന്നു. പെരുകുന്ന കടം. ബാങ്കുകാരുടെയും പ ലിശയ്ക്ക് പണം നൽകുന്നവരുടെയും ഭീഷണി. പരസ്യമായ ചീത്തവിളികൾ. അപമാനം കൊണ്ടു തലകുനിഞ്ഞു പോയ ദിവസങ്ങൾ. ആത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ച നിമിഷങ്ങൾ. പക്ഷേ, തളരാതെ പരിശ്രമം തുടരാൻ ഉള്ളിലിരുന്ന് ആത്മവിശ്വാസത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു.
കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ ബിന്ദു കൃഷ്ണൻ തന്റെ പഴയകാലമോർക്കും. ചെറിയ തിരിച്ചടികളിൽ ജീവിതം തീർന്നെന്നു കരുതുന്നവർ തീർച്ചയായും കേൾക്കണം ബിന്ദു കൃഷ്ണനെന്ന സംരംഭകയുടെ ജീവിതാനുഭവങ്ങൾ.
ഊരാക്കുടുക്കായി കടക്കെണി
ചെങ്ങന്നൂരാണ് എന്റെ നാട്. അമ്മ പൊന്നമ്മയ്ക്കും അച്ഛൻ കേശവ പിള്ളയ്ക്കും എന്നെ കൂടാതെ ഒരു മകൻ കൂടെ ജനിച്ചെങ്കിലും അസുഖത്തെത്തുടർന്ന് ആ കുഞ്ഞ് മരിച്ചു. ഒറ്റ മകളായതു കൊണ്ട് അമ്മയും അമ്മൂമ്മ ലക്ഷ്മിക്കുട്ടിയമ്മയും അമ്മാവൻ നാരായണൻകുട്ടിയുമെല്ലാം എന്നെ ഏറെ ലാളിച്ചിരുന്നു. ആരെങ്കിലും തുറിച്ചു നോക്കിയാൽ കരയുന്ന കുട്ടിയായിരുന്നു ഞാൻ. ആ ഞാനാണല്ലോ ഈ അഗ്നിപരീക്ഷകൾ കടന്നതെന്ന് ഓർക്കുമ്പോൾ അദ്ഭുതം തോന്നും.
ബിരുദം കഴിഞ്ഞു സ്വന്തമായി ട്യൂഷൻ സെന്റർ നടത്തുന്ന കാലത്താണു കായംകുളം സ്വദേശിയായ കൃഷ്ണൻ കുഞ്ഞുമായുള്ള വിവാഹം. പട്ടാളത്തിലായിരുന്നു അദ്ദേഹത്തിനു ജോലി. ഞങ്ങൾക്കു രണ്ടുമക്കളാണ്. ഗായത്രിയും ഗീതുവും. ഏഴു വർഷത്തോളം ഉത്തരേന്ത്യയിലെ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയായും സ്കൂളിൽ അധ്യാപികയും ഞാൻ ജോലി ചെയ്തു. പിജി ഉൾപ്പെടെ പല കോഴ്സുകളും പാസായി. അച്ഛന് അസുഖമായതോടെയാണു ഞാനും മക്കളും നാട്ടിലേക്കു മടങ്ങിയത്.
നാട്ടിലുള്ള സംഘടനയുടെ ഭാഗമായി കൂട്ടുകച്ചവടം എന്ന നിലയിൽ ഒരു തുണിക്കട തുടങ്ങി. ആ കുട്ടായ്മയിൽ ചില വിള്ളലുകൾ വന്നു. പക്ഷേ, കടബാധ്യത എന്റെ തലയിലായി. മാസം 16000 രൂപയാണ് ലോൺ അടവ്. കടയിൽ നിന്നു കാര്യമായ വരുമാനമില്ല. ട്യൂഷനെടുത്തും ഭർത്താവ് തരുന്ന പണം ചേർത്തും വായ്പ വീട്ടാൻ ശ്രമിച്ചു. മാനസിക സമ്മർദം കൂടി ശക്തമായ തലവേദന അലട്ടാൻ തുടങ്ങി. പല തരം ചികിത്സകൾക്കൊടുവിൽ ക്ലസ്റ്റർ ഹെഡെയ്ക് എന്ന അവസ്ഥയാണെന്നു തിരിച്ചറിഞ്ഞു. ഓക്സിജൻ തെറപ്പി ആണ് ഡോക്ടർ നിർദേശിച്ചത്.
Esta historia es de la edición October 14, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición October 14, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി