മേള'യെന്ന സിനിമയിലൂടെ മമ്മൂട്ടി അഭിനയത്തിന്റെ ആകാശ പാതയിലേക്കുള്ള പടി കയറി തുടങ്ങിയിട്ടേയുള്ളൂ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ ബുള്ളറ്റിന്റെ കിക്കർ അടിച്ചു നക്ഷത്രലോകത്തേക്കു പുറപ്പെടാൻ ഒരുങ്ങുന്നേയുള്ളൂ. അശോകൻ അപ്പോഴേക്കും പത്മരാജന്റെ രണ്ടു സിനിമകൾക്കു ശേഷം കെ.ജി. ജോർജിന്റെ യവനികയിലേക്ക് എത്തിക്കഴിഞ്ഞു. ആരും കൊതിക്കുന്ന തുടക്കം, വേഗം
"യവനിക'യുടെ ലൊക്കേഷൻ. മമ്മൂട്ടിയും അശോകനും ഒരേ ഹോട്ടലിലെ അടുത്തടുത്ത മുറികളിലാണു താമസം. ഒരു ദിവസം ലൊക്കേഷനിലേക്കു പോകാനായി വാതിൽ തുറന്ന് ഇറങ്ങിയ അശോകൻ കണ്ടത് വരാന്തയിൽ നിൽക്കുന്ന മമ്മൂട്ടിയെ ആണ്. കള്ളിമുണ്ട് മടക്കിക്കുത്തിയി ട്ടുണ്ട്. മമ്മൂട്ടി ചോദിച്ചു, “തന്റെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നതു മോഹൻ ആണല്ലേ?'
അശോകൻ അതറിഞ്ഞിരുന്നില്ല. ഇടവേള എന്ന ആ സിനിമയുടെ തിരക്കഥാകൃത്ത് പത്മരാജനായിരുന്നു. അശോകൻ ഉടൻ അദ്ദേഹത്തെ വിളിക്കുന്നു. സംഭവം ശരിയാണ്. പക്ഷേ, രണ്ടു ദിവസത്തിനുള്ളിൽ എത്തണം. ആ കാര്യം കെ.ജി. ജോർജിനോടു പത്മരാജൻ വിളിച്ചു പറയുന്നു. അദ്ദേഹം അശോകന്റെ രംഗങ്ങൾ പെട്ടെന്നു ചിത്രീകരിച്ച് ഇടവേള'യുടെ ലൊക്കേഷനിലേക്ക് അയയ്ക്കുന്നു...
ഒരു തുടക്കക്കാരന് ഇത് പരിഗണനയും സ്നേഹവുമൊക്കെ അന്നു കിട്ടുന്നതു കണ്ടാകാം. യാത്ര പറയാൻ നേരം അശോകന്റെ കൈപിടിച്ചു മമ്മൂട്ടി പറഞ്ഞു. “എടോ, താൻ ഭാഗ്യവാനായ നടനാണ്. തുടക്കത്തിൽ തന്നെ പ്രഗൽഭരുടെ സിനിമയിൽ അഭിനയിക്കാനാകുന്നതു വലിയ കാര്യമാണ്.
“അതാണ് മമ്മൂക്ക. അന്നും ഇന്നും മനസ്സു തുറന്ന് അഭിനന്ദിക്കാനും അംഗീകരിക്കാനും മടിയില്ല. സിനിമയോടുള്ള അടങ്ങാത്ത മോഹം, ഇപ്പോഴും അതൊരു തരി പോലും കുറഞ്ഞിട്ടുമില്ല. പപ്പേട്ടന്റെ തിരക്കഥയിൽ ഞാൻ വീണ്ടും അഭിനയിക്കുന്നു എന്ന വാർത്ത എനിക്കു മുന്നേ മമ്മൂക്ക അറിഞ്ഞു. നൻപകൽ നേരത്ത് അഭിനയിക്കുമ്പോഴും ആ മനസ്സിന് ഒരു മാറ്റവുമില്ലെന്നു തിരിച്ചറിഞ്ഞു. പകൽ മയങ്ങിയ നേരത്തു ചെന്നൈയിലെ ഫ്ലാറ്റിലിരുന്ന് അശോകൻ ഓർമക്കടലിലേക്കു കൊച്ചുവള്ളവും എടുത്തിറങ്ങി.
സംഗീത സംവിധാനം: അശോകൻ
പതിനൊന്നാമത്തെ വയസ്സിലാണ് അച്ഛനെ നഷ്ടമായത്. സിനിമ കണ്ടു വന്നാൽ അതിലെ പാട്ടുകൾ പഠി ച്ച് അച്ഛനെ പാടി കേൾപ്പിക്കണം. അങ്ങനെയാണു പാട്ടിനോടുള്ള മോഹം തുടങ്ങിയത്. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുമുണ്ട്.
Esta historia es de la edición March 18, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición March 18, 2023 de Vanitha.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്