ഉദയാ സ്റ്റുഡിയോയുടെ ആദ്യ ചിത്രമായ വെള്ളിനക്ഷത്രം മലയാളത്തിലെ ഏഴാമതു സിനിമയായിരുന്നു. അവരുടെ ഏറ്റവും ഹിറ്റ് സിനിമയായ കണ്ണപ്പനുണ്ണി' വരെ അൻപത്താറു സിനിമകളാണു കുഞ്ചാക്കോ നിർമിച്ചു സംവിധാനം ചെയ്തത്. 1912ൽ ജനിച്ച കുഞ്ചാക്കോ 1976ൽ ആണ് അന്തരിച്ചത്. മരണത്തിനു മുൻപ് എഴുപത്തഞ്ചോളം ചിത്രങ്ങൾ നിർമിക്കുകയും അൻപത്താറെണ്ണം സംവിധാനം ചെയ്യുകയും ചെയ്തു. ഉദയയുടെ സിനിമകളിൽ സ്ഥിരമായി ഒരു താരനിരയും സാങ്കേതിക വിദഗ്ധരുടെ നിരയും ജോലി ചെയ്തിരുന്നു. മാസശമ്പളമാണ് ഏറെപ്പേർക്കും ലഭിച്ചിരുന്നത്. അത്യാവശ്യം വന്നാൽ ശമ്പളം മുൻകൂർ കൈപ്പറ്റാനും പിന്നീട് ജോലി ചെയ്തു വീട്ടിത്തീർക്കാനും കഴിയുമായിരുന്നു. ആ കാലത്തെക്കുറിച്ച് ഷീലയുടെ ഓർമകൾ തുടരുന്നു : “എല്ലാ മാസവും ഒന്നാം തീയതി മുതൽ പത്താം തീയതി വരെ ഉദയാ സ്റ്റുഡിയോയിൽ ഷൂട്ടിങ് ആയിരിക്കും. അത് ഏതു സിനിമയാണെന്നൊന്നും അറിയില്ല. ഏതു വേഷം ആണെന്നറിയില്ല. ഏതെങ്കിലും പാട്ടോ സിനിമയുടെ പകുതിയോ ഒക്കെ ആകും. ആ സമയത്ത് ആര് ഡേറ്റ് ചോദിച്ചാലും ഒന്നാം തീയതി മുതൽ പത്താം തീയതി വരെ ഡേറ്റ് കൊടുക്കില്ല. 10 മുതൽ 30 വരെയുള്ള ദിവസങ്ങൾ നോക്കിവച്ചാണു കൊടുക്കുക. ഞങ്ങളുടെ ഡേറ്റ് അനുസരിച്ചു ചിലപ്പോഴൊക്കെ പുറത്തുനിന്നുള്ള നിർമാതാക്കളും അവിടെ വന്നു താമസിച്ചു ഷൂട്ടിങ് തീർത്തിട്ടുണ്ട്. എനിക്കു ഷൂട്ടിങ് ഇല്ലാത്ത ദിവസം ഞാൻ കുഞ്ചാക്കോയുടെ വീട്ടിൽ പോയി അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും കൂടെ സംസാരിച്ചിരിക്കും. ഞങ്ങളെല്ലാവരും ഒരേ പ്രായമായിരുന്നു. ചില ദിവസങ്ങളിൽ ഞാൻ ആ വീട്ടിൽത്തന്നെ കിടന്നുറങ്ങും. അത്രയേറെ അടുപ്പമായിരുന്നു. മോളിയുടെയും ടെസിയുടെയും സുമിയുടെയും കല്യാണം കൂടാൻ ഞാൻ പോയി. സ്റ്റുഡിയോയും സിനിമകളും ഞങ്ങളും എല്ലാം ചേർന്ന് ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന വിചാരമായിരുന്നു അന്ന്.
കുഞ്ചാക്കോയുടെ ചിട്ടകൾ
Esta historia es de la edición February 04,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición February 04,2023 de Manorama Weekly.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
ദേവിക ഇനി മലയാളത്തിൽ
തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി തിളങ്ങിയ മലപ്പുറംകാരി ദേവിക സതീഷിന്റെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിൻസൻ സിൽവയാണ്. ഇതരഭാഷകളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചശേഷം മലയാളത്തിൽ നായികയായി ചുവടുറപ്പിക്കുന്ന ദേവിക സതീഷ് മനസ്സു തുറക്കുന്നു.
അഞ്ച് വർഷത്തെ ആടിയ ജീവിതം
2022 ജൂണിലാണ് ഷൂട്ടിങ് കഴിഞ്ഞു ജോർദാനിൽനിന്നു തിരിച്ചു നാട്ടിലെത്തിയത്. കണ്ടപാടെ എല്ലാവരും വന്നു കെട്ടിപ്പിടിച്ചു. പിന്നീടു കുറെ കാലം, പോയ ആരോഗ്യം തിരിച്ചു പിടിക്കലായിരുന്നു. വയറ് വല്ലാതെ ചുരുങ്ങിയിരുന്നു. വയറ് പൊട്ടുംവരെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയ വയറിനെ വലുതാക്കി എടുക്കാൻ അതായിരുന്നു മാർഗം. പതിയെ പഴയ രൂപത്തിലായി. എവിടെപ്പോയാലും വലിയ രീതിയിൽ ആളുകൾ തിരിച്ചറിയുന്നുണ്ട്.
കൊതിയൂറും വിഭവങ്ങൾ
ഇടിയിറച്ചി
കാൽനടജാഥ
കഥക്കൂട്ട്
പുലിയെ തേടിപ്പോയ വഴി
വഴിവിളക്കുകൾ
"ബദൽ സിനിമയുമായി ഗായത്രി
അഭിനയിച്ച സിനിമകളുടെയൊന്നും പ്രമോഷനോ ഇന്റർവ്യൂകൾക്കോ പ്രണവിനെ കാണാറില്ല. പക്ഷേ, ഈ സിനിമകളൊക്കെ ഹിറ്റ് ആണ്. അദ്ദേഹത്തെ പരിചയപ്പെടണം എന്നും എങ്ങനെയാണ് പുള്ളിയുടെ മനസ്സു വർക്കാകുന്നത്, ചിന്തകൾ പോകുന്നത് എങ്ങനെയാണ് എന്നൊക്കെ അറിയണം എന്നും ഉണ്ടായിരുന്നു. എനിക്കു പൊതുവേ മനുഷ്യരുടെ മനസ്സിനെക്കുറിച്ചും ചിന്തകളുടെ പോക്കിനെക്കുറിച്ചും ഒക്കെ അറിയാൻ ഇഷ്ടമാണ്.
ആട്ടിറച്ചി കല്ലിൽ ചുട്ടത്
കൊതിയൂറും വിഭവങ്ങൾ
മേശപ്പൊരുത്തം
കഥക്കൂട്ട്
സിനിമ കണ്ടുകണ്ട് കഥയെഴുത്തിലേക്ക്
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചെട്ടിനാട് കോഴി രസം