Versuchen GOLD - Frei
ഓണക്കഥയിലെ വാമനമൂർത്തി
Vanitha
|August 30, 2025
ഓണക്കാലത്തു മനം നിറയെ പ്രാർഥനകളുമായി പോകാം മൂവാറ്റുപുഴയാറിന്റെ തീരത്തെ വെള്ളൂർ വാമനസ്വാമി ക്ഷേത്രത്തിലേക്ക്
മൂവാറ്റുപുഴയാറിൽ മുങ്ങിക്കയറി വന്ന കാറ്റ് അതിന്റെ കുളിരു മുഴുവൻ ചൊരിഞ്ഞിട്ടെന്നോണം ഇളകിയാർക്കുന്ന ആലിലകൾ. ഇളവെയിലിൽ തിളങ്ങുന്ന പ്രദക്ഷിണ വഴി. ക്ഷേത്രമുറ്റത്തെത്തുമ്പോൾ ഇടയ്ക്കയുടെ അകമ്പടിയോടെ പതിഞ്ഞ സ്വരത്തിൽ സോപാന സംഗീതത്തിന്റെ അലയൊലികൾ....
പദനഖനീര ജനിത ജന പാവന
പടവുകൾ കയറി കേശവ ധൃത വാമന രൂപ ജയ ജഗദീശ ഹരേ...
വെള്ളൂർ വാമനമൂർത്തിയുടെ തിരുനടയിലേക്കു നടക്കുമ്പോൾ ഇതിലും അർഥവത്തായി എന്തു കേൾക്കാൻ?
മാവേലിത്തമ്പുരാൻ വാണ കേരളത്തിൽ വാമനാവതാരത്തെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ അപൂർവമല്ല. മഹാബലിക്കൊപ്പം വാമനൻ കൂടി ചേരുമ്പോഴാണ് ഓണക്കഥകൾ പൂർണതയിലെത്തുക. ഓണാഘോഷങ്ങളുടെ അവിഭാജ്യ ഭാഗമായ തൃക്കാക്കരയപ്പനിൽ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലേറെ പ്രശസ്തങ്ങളായ വാമന ക്ഷേത്രങ്ങളുണ്ട്.
കോട്ടയം ജില്ലയിലെ വെള്ളൂർ വാമന സ്വാമി ക്ഷേത്രത്തിലെ പ്രത്യേകത ഇവിടത്തെ പ്രതിഷ്ഠയുടെ ബാലഭാവമാണ്. പഴമയും ആചാര വിശേഷങ്ങളും നിർമാണ കൗതുകങ്ങളും അതിന്റെ പകിട്ട് ഏറ്റുന്നു.
മൂവാറ്റുപുഴയാറിന്റെ തീരത്തു നിന്ന് ഒരു വിളിപ്പാടകലെ, അൽപം ഉയരത്തിലുള്ള ക്ഷേത്രമതിൽക്കകത്തേക്കു പടികൾ കയറി. പഴയ മട്ടിൽ തടികൊണ്ടുള്ള ഉത്തരങ്ങളിൽ ഓടു മേഞ്ഞ മാളികകളോടു കൂടിയ നാലമ്പലം, കൊത്തുപണികളുള്ള മുഖപ്പ്, സാമാന്യം നീളവും ഉയരവുമുള്ള ബലിക്കൽപുര, ക്ഷേത്രത്തോളം പഴക്കം തോന്നിക്കാത്ത കൊടിമരം, ഉപദേവാലയങ്ങൾ... ക്ഷേത്രഘടകങ്ങളെല്ലാമുണ്ട് ആ മതിൽക്കകത്ത്.
ബലിക്കൽപ്പുരയിൽ തൊഴുതു നിൽക്കവേ നാലമ്പലത്തിൽ മണിമുഴങ്ങി, ഉഷഃപൂജ കഴിഞ്ഞു നട തുറക്കുമ്പോൾ ശ്രീകോവിലിനുള്ളിലെ വടു വാമനരൂപം കർപ്പൂര പ്ര യിൽ തിളങ്ങുന്നു.
പെരുന്തച്ചന്റെ വൈഭവം മുൻപിൽ നിന്നു നോക്കുമ്പോൾ സമചതുരം, വശങ്ങളിൽ നിന്നു നോക്കിയാൽ ദീർഘചതുരം, പിന്നിൽ നിന്നു നോക്കിയാൽ വൃത്താകാരം... ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ കാണാവുന്ന ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിലാണ് വെള്ളൂരിലെ വാമനസ്വാമിയുടേത്.
Diese Geschichte stammt aus der August 30, 2025 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Vanitha
വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
January 03, 2026
Vanitha
പ്രണയത്തിനെന്തു ദൂരം
പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ
1 mins
January 03, 2026
Vanitha
ചൂടൻ ചായയ്ക്ക് മസ്ക ബൺ
'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും
2 mins
January 03, 2026
Vanitha
ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ
ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം
1 mins
January 03, 2026
Vanitha
പോളിസൈത്തീമിയ ജീവന് ഭീഷണിയോ?
ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം
2 mins
January 03, 2026
Vanitha
2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം
പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!
2 mins
January 03, 2026
Vanitha
ഠമാർ പഠാർ ലവകുശ
10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...
3 mins
January 03, 2026
Vanitha
ജയനിലയത്തിലെ ഡോ. പവർഫുൾ
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
2 mins
January 03, 2026
Vanitha
അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്
ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം
4 mins
January 03, 2026
Listen
Translate
Change font size
