Versuchen GOLD - Frei
ഉടുത്തൊരുങ്ങിയ 50 വർഷം
Vanitha
|March 01, 2025
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

തമിഴ് സംസ്ക്കാരമുള്ളവരാണു ഞങ്ങൾ. നീളൻ പാവാടയാണു വീട്ടിലണിയുക. ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും പട്ടു പാവാടയുടുക്കും. തമിഴ് നാട്ടിൽ നിന്നു പട്ടു കൊണ്ടുവന്നു പാവാട തയ്പ്പിക്കുകയാണു പതിവ്. വീട്ടിലും പുറത്തും അമ്മ പട്ടു സാരി മാത്രമേ ഉടുത്തിരുന്നുള്ളൂ.
അക്കാലത്തിനു മുൻപു വരെ കല്യാണങ്ങൾക്കു സാരി ഉപയോഗിച്ചിരുന്നില്ല. നെയ്ത കസവു മുണ്ടും വേഷ്ടിയുമാണ് (സെറ്റ് മുണ്ട്) കല്യാണങ്ങളുടെ വേഷം. ചെറുക്കന്റെ അമ്മയ്ക്ക് കച്ചമുറി (പരുത്തി തുണി മുറിച്ച കഷണം) കൊടുക്കുന്ന രീതിയുണ്ട്. കല്യാണത്തിനു സാരിയെടുത്തോ എന്നല്ല, പുടവയും കച്ചയുമെടുത്തോ എന്നാണ് എല്ലാവരും ചോദിക്കാറ്. അതൊക്കെ കേട്ട ഓർമയുണ്ട്. പിന്നീടാണു കല്യാണത്തിനു പട്ടു സാരി വരുന്നത്.
എന്റെ ചെറുപ്പകാലത്തു നാട്ടിലിറങ്ങി നടന്നാൽ കാണുക മുണ്ടും ബ്ലൗസും ധരിച്ച പെണ്ണുങ്ങളെയാണ്. കൃഷിപ്പണിക്കും കയറു പിരിക്കാനുമൊക്കെ പോകുന്നവരുടെ വേഷം. പണിയൊക്കെ കഴിഞ്ഞു തിരികെ പോരുമ്പോൾ മാറിൽ മേൽമുണ്ടോ തോർത്തോ ധരിക്കും.
1975 ലൊക്കെ സാധാരണക്കാരായ സ്ത്രീകൾക്കു നൈലക്സ് സാരിയും പുരുഷന്മാർക്കു മുണ്ടും ഷർട്ടും ആയിരുന്നു വേഷം. കടയിൽ വിൽപനയ്ക്കു പലയിനത്തിലുള്ള തുണിത്തരങ്ങളും സാരികളുമുണ്ടായിരുന്നു.
സാരിപ്പാവാട മൈ ഫസ്റ്റ് ഫാഷൻ വെയർ
അന്നൊക്കെ പതിമൂന്നു പതിനാലു വയസ്സായാൽ കുട്ടിപ്പാവാടയിടാൻ അനുവദിക്കില്ല. കട്ടിയുള്ള കോട്ടൺ തുണി കൊണ്ടു നീളൻ പാവാട തയ്പ്പിച്ചു ധരിച്ചാണു കുട്ടികൾ ഹൈസ്കൂളിലും കോളജിലും പോകുക. ഞാനതിൽ അൽപം ഫാഷൻ എലമെന്റ്' വരുത്തുമായിരുന്നു.
കോളജ് തുറക്കാറാകുമ്പോഴേക്കു പത്തോ ഇരുപതോ ടർക്കോസ് അല്ലെങ്കിൽ ടെറാവോയിൽ സാരികൾ വാങ്ങി പാവാട തയ്പ്പിക്കും. മാച്ചിങ് ബ്ലൗസ് കൂടിയായാൽ ഫാഷനബിളായി. അന്ന് എനിക്കു മാത്രമായി വീട്ടിലൊരു കുട്ടി അലമാരയുണ്ടായിരുന്നു. അഞ്ചടി പൊക്കമുള്ള ആ അലമാരയിൽ വ്യത്യസ്തമായ മാലകളും കമ്മലുകളും സൂക്ഷിച്ചിരുന്നു. പതക്കമുള്ള മാലകളും മുത്തു വച്ച റിങ്ങുകളും ഉണ്ടായിരുന്നു. മുടി ഇരുവശവും പിന്നിക്കെട്ടി സാരി കൊണ്ടുള്ള പാവാടയും ബ്ലൗസും ധരിച്ചു ചേർച്ചയുള്ള മാലയും കമ്മലുമണിഞ്ഞാണു കോളജിൽ പോകുക. കൂടെ പഠിക്കുന്ന കുട്ടികൾ എന്റെ പാവാട കണ്ട് അത്ഭുതം കൂറും. ഇവിടന്നു കിട്ടി എന്നൊക്കെ ചോദിക്കും. അതു കേൾക്കുമ്പോൾ എനിക്കും സന്തോഷം.
Diese Geschichte stammt aus der March 01, 2025 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha

Vanitha
ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ
ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ
1 mins
October 11, 2025

Vanitha
കൂട്ടുകൂടാം, കുട്ടികളോട്
മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ
2 mins
September 27, 2025

Vanitha
പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്
കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
1 mins
September 27, 2025

Vanitha
BE കൂൾ
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം
4 mins
September 27, 2025

Vanitha
പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം
ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ
4 mins
September 27, 2025

Vanitha
യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക
ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
1 mins
September 27, 2025

Vanitha
സ്കിൻ സൈക്ലിങ്
ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്
2 mins
September 27, 2025

Vanitha
അടവിനും അഭിനയത്തിനും കളരി
മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി
1 mins
September 27, 2025

Vanitha
ലേഡി ഫൈറ്റ് MASTER
ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു
3 mins
September 27, 2025

Vanitha
രാജവെമ്പാലയും അണലിയും നിസ്സാ...രം
“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്
2 mins
September 27, 2025
Listen
Translate
Change font size