Versuchen GOLD - Frei
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha
|December 21, 2024
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
നാട്ടിലെത്തിയതിനു ശേഷമുള്ള ഒരു ക്രിസ്മസ് ഓർമ വരുന്നു. അന്ന് ആഘോഷത്തിനിടയിൽ എന്റെ അപ്പനും ഇന്നസെന്റും അല്പം മദ്യപിച്ചു. ആങ്ങളമാരൊക്കെ വീട്ടിലുണ്ടായിരുന്നെങ്കിലും അവർ അന്നു മദ്യപിക്കില്ല. തീരെ ചെറുപ്പവുമാണ്.
മദ്യപിച്ചു കഴിഞ്ഞാൽ അപ്പനു പാട്ടു കേൾക്കണം. പാട്ട് അപ്പന്റെ ദൗർബല്യമാണ്. പാടുന്നവരെയും ഇഷ്ടമാണ്. അപ്പൻ എന്നോടു ചോദിച്ചു, "ഇന്നസെന്റ് പാടുമോ ആലീസേ.....?' ഞാൻ പറഞ്ഞു, ഇന്നസെന്റ് നന്നായി പാടും. എന്നുമാത്രമല്ല പാട്ട് എഴുതുകയും അതു ട്യൂൺ ചെയ്യുകയും ചെയ്യും. ' ദാവൻഗരെയിൽ വച്ചു ഞങ്ങളെഴുതിയ ഭക്തിഗാനമായിരുന്നു എന്റെ മനസ്സിൽ. അപ്പന് ഏതുതരം പാട്ടാണ് ഇഷ്ടമെന്ന് ഇന്നസെന്റ് ചോദിച്ചു. ശോകഗാനങ്ങളെന്ന് അപ്പൻ. ഉടൻ തന്നെ ഇന്നസെന്റ് പാടാൻ തുടങ്ങി.
"ഏകാകിനിയായ് നീ....
ശോകാന്ത ജീവിത
നാടകവേദിയിൽ ഏകാകിനിയായ് നീ...
കഥയറിയാതെ കളിയരങ്ങത്തു നീ
കനകചിലമ്പുമായി വന്നു.
കഥയിലെ നായകന്റെ കണ്ണാടിക്കൂട്ടിലെ
കണ്ണുനീർ കുരുവിയെ കല്ലെറിഞ്ഞു...
അന്നു വളരെ പ്രശസ്തമായിരുന്നു അയിഷ എന്ന സിനിമയിലെ ഈ ഗാനം. യേശുദാസാണു പാടിയത്. വയലാർ എഴുതി ആർ.കെ. ശേഖർ സംഗീതം. ഈ പാട്ട് കേട്ടതും അപ്പൻ കരയാൻ തുടങ്ങി. കാരണം അപ്പന് ശോകഗാനങ്ങൾ ഇഷ്ടമാണെന്ന് മനസിലാക്കിയ ഇന്നസെന് ശോകത്തിന്റെ കാഠിന്യം വല്ലാതെ കൂട്ടിയിട്ടാണു പാടിയത്. പാട്ട് മുഴുവൻ കേട്ടു കഴിഞ്ഞപ്പോഴേക്കും അപ്പൻ കരഞ്ഞു കരഞ്ഞു വല്ലാതായി.
ഇതുകണ്ടപ്പോൾ ഇന്നസെന്റിന് സംശയമായി. ഞങ്ങളുടെ ദാവൻഗരെ ജീവിതത്തിലെ ദുരവസ്ഥകളൊക്കെ ഇനി ഞാനെങ്ങാനും അപ്പനോടു പറഞ്ഞോ? എല്ലാം അപ്പൻ അറിഞ്ഞോ? അവിടെ പട്ടിണിയായിരുന്ന വാസ്തവം അപ്പൻ അറിഞ്ഞോ? അല്ലെങ്കിൽ പിന്നെ അപ്പൻ ഇങ്ങനെ കരയുന്നതെന്തിന്? കണ്ണാടിക്കൂട്ടിലെ കണ്ണുനീർ കുരുവി എന്നതുകൊണ്ട് എന്നെയാണോ ഉദ്ദേശിച്ചത് എന്നൊ ക്കെ ഇന്നസെന്റിനു സംശയമായി.
പിന്നെ, ഇന്നസെന്റ് സ്വയം സമാധാനിക്കാൻ ശ്രമിച്ചു. ഇല്ല, ഇവൾ ഒരിക്കലും വീട്ടുകാരോട് അതു പറയില്ല. കാരണം ഇവൾക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമാണ്.
Diese Geschichte stammt aus der December 21, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
