ഇപ്പോൾ നീന്തുന്നതിനെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട.'' തോൾ വേദനയ്ക്കു ചികിത്സ തേടിയെത്തിയ കുഞ്ഞമ്മ മാത്യൂസിനോടു ഡോക്ടർമാർ കർശനമായി പറഞ്ഞു. പക്ഷേ, നീന്തലിൽ റെക്കോർഡിടാനുള്ള കുഞ്ഞമ്മയുടെ ആഗ്രഹത്തിന് ഏതൊഴുക്കിനെയും നേരിടാനുള്ള കരുത്തുണ്ടായിരുന്നു. കയ്യൊന്നുയർത്തി മുടി ചീകാൻ പോലും കഴിയാത്ത അസഹ്യമായ വേദന പോലും കുഞ്ഞമ്മ മാത്യൂസിനെ പിന്തിരിപ്പിച്ചില്ല.
ഏറെ ബുദ്ധിമുട്ടി ചികിത്സ പൂർത്തിയാക്കിയ ശേഷം ആ അറുപത്തിരണ്ടുകാരി നേരെ പോയതു നീന്തൽ പരീശീലനത്തിന് വേമ്പനാട്ടു കായലിൽ ഒരു മണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് ഏഴു കിലോ മീറ്റർ ദൂരം നീന്തിയ ഡോ. കുഞ്ഞമ്മ മാത്യൂസ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള അർഹത നേടി.
ക്ലബ് ഫുട്ട് എന്ന അവസ്ഥ നൽകിയ വെല്ലുവിളികൾ മറികടന്നാണു കുഞ്ഞമ്മ മാത്യൂസ് സ്വപ്നങ്ങളുടെ വഴിയേ നീന്തുന്നത്. എൽഐസി ഉദ്യോഗസ്ഥയായിരുന്ന കുഞ്ഞമ്മ ജോലി ചെയ്യുന്നതിനിടെ സമയം കണ്ടെത്തി സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും എംഎഫിലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഉദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷം ജീവിതത്തിലെ സ്വപ്നങ്ങൾ നീന്തിത്തുടങ്ങുന്നതേയുള്ളൂവെന്നാണ് ഈ അറുപത്തിരണ്ടുകാരി പറയുന്നത്.
ഒഴുക്കിനെതിരെ നീന്തിയ നാളുകൾ
പെരുമ്പാവൂരിനടുത്തു കുന്നക്കുടിയിലാണു ജനിച്ചത്. കാക്കത്തുരുത്തേൽ കെ.വി. മത്തായിയുടെയും അന്നമ്മ മത്തായിയുടെയും നാലു മക്കളിൽ മൂത്തയാൾ. ജന്മനാ പാദങ്ങൾ അകത്തേക്കു വളഞ്ഞിരിക്കുന്ന ക്ലബ് ഫുട്ട് എന്ന അവസ്ഥയുള്ളതുകൊണ്ടു സാധാരണ ആളുകളെപ്പോലെ നിൽക്കാനും നടക്കാനും കഴിയില്ല. കുറച്ചു നേരം താങ്ങില്ലാതെ നിൽക്കുമ്പോൾ ബാലൻസ് കിട്ടാതെ വേച്ചു പോകും. ഇപ്പോ ഈ അവസ്ഥയ്ക്കു ചികിത്സയുണ്ട്. എന്റെ കുട്ടിക്കാലത്ത് അത്തരം ചികിത്സയെക്കുറിച്ച് അറിവില്ലായിരുന്നു. ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ പഠിച്ചു. കുട്ടിക്കാലം മുതൽ ആരെയും ആശ്രയിക്കുന്നത് ഇഷ്ടമായിരുന്നില്ല. എല്ലാ കാര്യങ്ങളും തനിയെ ചെയ്യാനാണ് ഇഷ്ടപ്പെട്ടത്.
Diese Geschichte stammt aus der April 13, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 13, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്