ഇപ്പോൾ നീന്തുന്നതിനെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട.'' തോൾ വേദനയ്ക്കു ചികിത്സ തേടിയെത്തിയ കുഞ്ഞമ്മ മാത്യൂസിനോടു ഡോക്ടർമാർ കർശനമായി പറഞ്ഞു. പക്ഷേ, നീന്തലിൽ റെക്കോർഡിടാനുള്ള കുഞ്ഞമ്മയുടെ ആഗ്രഹത്തിന് ഏതൊഴുക്കിനെയും നേരിടാനുള്ള കരുത്തുണ്ടായിരുന്നു. കയ്യൊന്നുയർത്തി മുടി ചീകാൻ പോലും കഴിയാത്ത അസഹ്യമായ വേദന പോലും കുഞ്ഞമ്മ മാത്യൂസിനെ പിന്തിരിപ്പിച്ചില്ല.
ഏറെ ബുദ്ധിമുട്ടി ചികിത്സ പൂർത്തിയാക്കിയ ശേഷം ആ അറുപത്തിരണ്ടുകാരി നേരെ പോയതു നീന്തൽ പരീശീലനത്തിന് വേമ്പനാട്ടു കായലിൽ ഒരു മണിക്കൂർ നാൽപതു മിനിറ്റ് കൊണ്ട് ഏഴു കിലോ മീറ്റർ ദൂരം നീന്തിയ ഡോ. കുഞ്ഞമ്മ മാത്യൂസ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള അർഹത നേടി.
ക്ലബ് ഫുട്ട് എന്ന അവസ്ഥ നൽകിയ വെല്ലുവിളികൾ മറികടന്നാണു കുഞ്ഞമ്മ മാത്യൂസ് സ്വപ്നങ്ങളുടെ വഴിയേ നീന്തുന്നത്. എൽഐസി ഉദ്യോഗസ്ഥയായിരുന്ന കുഞ്ഞമ്മ ജോലി ചെയ്യുന്നതിനിടെ സമയം കണ്ടെത്തി സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും എംഎഫിലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഉദ്യോഗത്തിൽ നിന്നു വിരമിച്ച ശേഷം ജീവിതത്തിലെ സ്വപ്നങ്ങൾ നീന്തിത്തുടങ്ങുന്നതേയുള്ളൂവെന്നാണ് ഈ അറുപത്തിരണ്ടുകാരി പറയുന്നത്.
ഒഴുക്കിനെതിരെ നീന്തിയ നാളുകൾ
പെരുമ്പാവൂരിനടുത്തു കുന്നക്കുടിയിലാണു ജനിച്ചത്. കാക്കത്തുരുത്തേൽ കെ.വി. മത്തായിയുടെയും അന്നമ്മ മത്തായിയുടെയും നാലു മക്കളിൽ മൂത്തയാൾ. ജന്മനാ പാദങ്ങൾ അകത്തേക്കു വളഞ്ഞിരിക്കുന്ന ക്ലബ് ഫുട്ട് എന്ന അവസ്ഥയുള്ളതുകൊണ്ടു സാധാരണ ആളുകളെപ്പോലെ നിൽക്കാനും നടക്കാനും കഴിയില്ല. കുറച്ചു നേരം താങ്ങില്ലാതെ നിൽക്കുമ്പോൾ ബാലൻസ് കിട്ടാതെ വേച്ചു പോകും. ഇപ്പോ ഈ അവസ്ഥയ്ക്കു ചികിത്സയുണ്ട്. എന്റെ കുട്ടിക്കാലത്ത് അത്തരം ചികിത്സയെക്കുറിച്ച് അറിവില്ലായിരുന്നു. ഈ അവസ്ഥയുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ പഠിച്ചു. കുട്ടിക്കാലം മുതൽ ആരെയും ആശ്രയിക്കുന്നത് ഇഷ്ടമായിരുന്നില്ല. എല്ലാ കാര്യങ്ങളും തനിയെ ചെയ്യാനാണ് ഇഷ്ടപ്പെട്ടത്.
هذه القصة مأخوذة من طبعة April 13, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 13, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി