ചുമ വരാൻ കാത്തിരിക്കുന്ന കുടുംബം' ഏതോ കഫ് ടാബ്ലറ്റിന്റെ പഴയൊരു പരസ്യവാചകമായിരുന്നു ഇത്. അന്നൊക്കെ ചുമ ചിലപ്പോഴൊക്കെ ആയിരുന്നെങ്കിൽ ഇന്നു പിടിപെട്ടാൽ വിട്ടുപോകാൻ കൂട്ടാക്കാത്ത, ഭയപ്പെടുത്തുന്ന വില്ലനാണ്. കൂടെ ശ്വാസംമുട്ടലും.
എത്ര മരുന്നു കഴിച്ചാലും അതു വിട്ടുപോകാതെ ബുദ്ധിമുട്ടുന്നവർ ഏറിവരികയാണ്. ഗുരുതരമാകുമ്പോൾ അൽപം ശ്വാസം തരൂ...' എന്നു വിലപിക്കുന്ന അവസ്ഥയിലേക്കു തള്ളിവിടുകയുമാണ് ഇപ്പോഴത്തെ ചുമയും ശ്വാസംമുട്ടലും. നീണ്ടു നിൽക്കുന്ന ഈ ചുമയും ശ്വാസമുട്ടലു മായി കോവിഡ് ബാധയ്ക്ക് ബന്ധമുണ്ടോ? മറ്റെന്തെങ്കിലും പുതിയ കാരണങ്ങൾ ഇതിനു പിന്നിലുണ്ടോ?
ശ്വാസം മുട്ടിക്കും കോവിഡ് വേരിയന്റ്സ്
ചുമ, തൊണ്ടവേദന, പനി, ശ്വാസംമുട്ടൽ എന്നിവയാണ് ഡെൽറ്റ, ഒമി കോൺ എന്നീ ആദ്യ കാല കോവിഡ് വേരിയന്റുകൾക്ക് ഉണ്ടായിരുന്ന ലക്ഷണങ്ങൾ. ഇവ 2019-20 കാലഘട്ടത്തിൽ പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും മരണകാരണം വരെ ആകുകയും ചെയ്തു. എന്നാൽ വാക്സിനേഷന്റെ ഫലമായി കോവിഡിന്റെ കാഠിന്യം കുറയ്ക്കാനായി.
ഇന്നും പലർക്കും ചെറിയ തോതിൽ കോവിഡ് ബാധ ഉണ്ടാകുന്നുണ്ട്. ഡെൽറ്റ, ഒമികോൺ എന്നീ വകഭേദങ്ങൾക്കു ശേഷം ഉൾപരിവർത്തനം (mutation) സംഭവിച്ച ഗുരുതരമല്ലാത്ത കോവിഡ് വേരിയന്റുകളാണു പലരെയും ഇപ്പോൾ ബാധിക്കുന്നത്. അത്തരം കോവിഡ് ബാധകൾ ഇനിയും തുടരും. ഗുരുതരമല്ലാത്തതിനാൽ തന്നെ അവ മുൻവർഷങ്ങളിലേതു പോലെ ടെസ്റ്റ് ചെയ്തു മനസ്സിലാക്കുകയോ മാറിയിരുന്നു ചികിത്സിക്കുകയോ ചെയ്യേണ്ടി വരുന്നില്ല. ഇത്തരം അറിയാത്ത കോവിഡ് വേരിയന്റ് ബാധയുടെ ഭാഗമായി ഏറിയും കുറഞ്ഞും ചുമയും പനിയും ശ്വാസകോശ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ലക്ഷണങ്ങൾ നീണ്ടു നിൽക്കുന്നതായും കാണുന്നു. കോവിഡ് ബാധ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതാകാം ലക്ഷണങ്ങൾ മാറാൻ കാലതാമസം വരുന്നതെന്നാണു വൈദ്യശാസ്ത്രം അനുമാനിക്കുന്നത്.
കോവിഡിനു പ്രത്യേകം ചികിത്സ ഇല്ലാത്തതുകൊണ്ടു തന്നെ രോഗം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം. രോഗബാധ ഉണ്ടായാൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കുകയും ശ്വാസകോശ ആരോഗ്യത്തിന് ഉതകുന്ന വിധത്തിൽ വൈറ്റമിൻ സി ധാരാളമായുള്ള ഭക്ഷണം കഴിക്കുകയും ചെയ്യണം. കോവിഡ് വേരിയന്റ് ബാധയെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കുന്ന ശീലം തുടരുക.
ലോങ് കോവിഡ് ലക്ഷണങ്ങൾ
Diese Geschichte stammt aus der March 30, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 30, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്