Versuchen GOLD - Frei
തിരികെ വിളിച്ച നൃത്തം
Vanitha
|March 30, 2024
മൂന്നു വർഷത്തോളം ശരിയായി നടക്കാൻ പോലും സാധിക്കാതിരുന്ന കവിത ഇന്ന് നൃത്താധ്യാപികയാണ്
രണ്ടാമത്തെ മകളെ ഏഴുമാസം ഗർഭിണിയായിരിക്കെ കവിത വീട്ടു മുറ്റത്തു കാൽ വഴുതി വീണു. ഡോക്ടർമാരുടെ പരിപൂർണ ശ്രദ്ധയിൽ പ്രസവം നടന്നു. പക്ഷേ, അതിനുശേഷം നൃത്തത്തെ ഏറെ സ്നേഹിച്ച കവിതയ്ക്ക് അതുപേക്ഷിക്കേണ്ടി വന്നു. അധിക സമയം നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ. ആലുവ കടുങ്ങല്ലൂരിലെ വീട്ടിലിരുന്നു കവിത സ്വന്തം ജീവിതം പറയുന്നു.
വീഴ്ചയും അതിജീവനവും
“കല്യാണത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ടെക്നീഷനായി ജോലി ചെയ്യുകയായിരുന്നു. പിന്നീടു ജോലി രാജി വച്ചു ഭർത്താവിന്റെ നാടായ എറണാകുളത്തേക്കു വന്നു. രണ്ടാമത്തെ മകളെ ഗർഭം ധരിച്ച സമയത്തായിരുന്നു അനിയത്തിയുടെ വിവാഹനിശ്ചയം.
അവിടേക്കു പോകാനായി ഒരു മേയ് ഒന്നിന് ഒരുങ്ങുന്നു. മൂത്ത മകൾ കാർ പോർച്ചിലേക്കു പോയതും അവളെ വിളിക്കാൻ ചെരുപ്പിട്ടു പുറത്തിറങ്ങി. ആ സമയത്ത് ആരോ തള്ളിവിട്ട പോലെ ശക്തിയിൽ കാലു തെറ്റി വീണു. രണ്ടു മൂന്നു മലക്കം മറിഞ്ഞു മുന്നിൽ നിന്നൊരു മരത്തിൽ ചെന്നിടിച്ചു നിന്നതാണു പിന്നത്തെ ഓർമ. നേരെ ആശുപത്രിയിലേക്ക്. കുഞ്ഞിന്റെ ഹൃദയമിടിപ്പു കിട്ടുന്നില്ല, ഉടനെ പ്രസവിക്കേണ്ടി വരുമെന്നു ഡോക്ടർമാർ. ഏഴാം മാസം പ്രസവിക്കുന്നതിനെക്കുറിച്ച് ആധിയായപ്പോൾ മറ്റൊരു ആശുപത്രിയിൽ കാണിച്ചു. അവിടുന്നും ഇതേ മറുപടി. പിന്നെ, എനിക്കറിയാവുന്ന ഇടം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയാണ്. അവിടെയെത്തിയതും തലവേദന പോലെ വന്നു. പിന്നെ, ഓർമ പോയി. നാലു ദിവസം കഴിഞ്ഞാണ് ഓർമ തിരികെ കിട്ടിയത്. പ്രസവിച്ചതൊന്നും അറിഞ്ഞില്ല. നട്ടെല്ലിനേറ്റ ക്ഷതം കാലിലേക്കുള്ള രക്തയോട്ടത്തെ ബാധിച്ചു.
പ്രസവശേഷം എറണാകുളത്തേക്കു വന്നിട്ടും വിചാരിക്കുന്നിടത്തൊന്നും കാലെത്തുന്നില്ല, ഇരിക്കാനും കിടക്കാനും പറ്റുന്നില്ല. തരിപ്പും വല്ലായ്മയും കൂടിക്കൂടി വന്നു. എഴുന്നേൽക്കാൻ പറ്റുന്നില്ല. പിന്നെ, കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ എംആർഐ എടുക്കുമ്പോഴാണു ഡിസ്കിന്റെ തകരാർ കാണുന്നത്. സർജറി വേണ്ടി വരുമെന്നു കേട്ടതും ഭയമായി. വേറെ ആശുപത്രികളിൽ കാണിച്ചു. ഒറ്റമൂലി ചികിത്സയ്ക്കും പോയി, യാതൊരു ഗുണവുമുണ്ടായില്ല.
വീട്ടിൽ സഹായിക്കാൻ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും അവർ സഹതാപത്തോടെ നോക്കുകയും സംസാരിക്കുകയും ചെയ്യുന്നതു മാനസികമായി മടുപ്പിച്ചു. പിന്നീട് ഭർത്താവാണു പിടിച്ചു ബാത്റൂമിലും മറ്റും കൊണ്ടു പോയിരുന്നത്.
Diese Geschichte stammt aus der March 30, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ
പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ
1 mins
November 22, 2025
Vanitha
എന്റെ ലോകം മാറ്റിയ മെസ്സി
മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്
2 mins
November 22, 2025
Vanitha
അമ്മത്തണലിൽ അദ്വൈത്
മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി
3 mins
November 22, 2025
Vanitha
രണ്ടാം വട്ടം കണ്ടപ്പോൾ...
സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ
1 mins
November 22, 2025
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Listen
Translate
Change font size
