ഞങ്ങൾക്കു രണ്ട് ആൺമക്കളാണ്. സിദ്ധാർഥനും പവൻ പ്രകാശും. പവൻ ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു. സിദ്ധാർഥന്റെ സങ്കട വാർത്ത കേരളത്തിലെ എല്ലാ അമ്മമാരും ഇതിനകം അറിഞ്ഞിട്ടുണ്ടാവുമല്ലോ?'' തിരുവനന്തപുരം നെടുമങ്ങാട് കുറ ക്കോടെ സിദ്ധാർഥന്റെ വീട്ടിലെ നിശബ്ദതയിൽ പോലും കേൾക്കാം സങ്കടത്തിന്റെ നിലവിളികൾ. ഒരു വിലാപം പോലെ അമ്മ, മകനെ കുറിച്ചു പറഞ്ഞുതുടങ്ങി.
“അവനെ അവരെല്ലാവരും കൂടി അടിച്ചുകൊന്നു കെട്ടിത്തൂക്കി. എന്നിട്ടു പറയുന്നു; എന്റെ മകൻ ആത്മഹത്യ ചെയ്തതാണെന്ന്. അവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. അതു ഞങ്ങൾക്ക് ഉറപ്പാണ്.
മലയാള മനോരമയുടെ വിദ്യാരംഭം ചടങ്ങിൽ സി.പി. നായർ സാറാണു സിദ്ധാർഥന് ആദ്യാക്ഷരം കുറിച്ചത്. പഠിച്ച് മിടുക്കനാകണമെന്നു പറഞ്ഞ് അദ്ദേഹം അവനെ അനുഗ്രഹിച്ചു. നഴ്സറി ക്ലാസ് മുതൽ സാറിന്റെ അനുഗ്രഹം അവന് ഉണ്ടായിരുന്നു. പത്തിലും പ്ലസ് ടുവിലും മികച്ച മാർക്ക് നേടി. “പഠിക്ക് മോനെ' എന്ന് ഒരിക്കൽ പോലും എനിക്കു പറയേണ്ടി വന്നിട്ടില്ല.
പാട്ടു പാടാൻ കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു. അതിലും താൽപര്യം വയലിൻ ആയിരുന്നു. തിരുവനന്തപുരത്ത് പ്രഫ.ഓമനക്കുട്ടി ടീച്ചറുടെ സ്ഥാപനത്തിലായിരുന്നു പഠിച്ചത്. കുറച്ചു നാൾ വായ്പ്പാട്ടു പഠിച്ചിട്ടു വയലിനിലേക്ക് കടക്കാം എന്നു ടീച്ചറാണ് പറഞ്ഞത്. ടീച്ചർക്കും അവനെ ഇഷ്ടമായിരുന്നു. അതൊക്കെ കണ്ടപ്പോൾ അമ്മയായ എനിക്ക് അഭിമാനം തോന്നി. അവനിൽ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, മൂന്നുദിവസം കൊണ്ട് അവർ എല്ലാം അവസാനിപ്പിച്ചു. വയനാട്ടിൽ പോയപ്പോൾ വയലിനും അവൻ കൊണ്ടുപോയിരുന്നു. എന്റെ മോന്റെ ശരീരം നുറുക്കിയതു പോലെ ആ വയലിനും അവർ നുറുക്കിക്കളഞ്ഞിട്ടുണ്ടാകണം.
ഞങ്ങളുടെ പ്രതീക്ഷ
മരുഭൂമിയിൽ കഴിഞ്ഞ 15 വർഷമായി അച്ഛൻ ജയപ്രകാശ് ഒഴുക്കുന്ന വിയർപ്പിന്റെ വില അവനു നന്നായി അറിയാമായിരുന്നു. എൻട്രൻസ് പരീക്ഷ ഒന്നുകൂടി എഴുതാം അപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട ഏതെങ്കിലും കോഴ്സിനു ചേരാം എന്നു ഞാൻ പറഞ്ഞപ്പോൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ടാണു പറഞ്ഞത് "അമ്മാ... എനിക്ക് ഈ കോഴ്സ് പഠിച്ചാൽ മതി.' അവനു മൃഗങ്ങളെ വലിയ ഇഷ്ടമായിരുന്നു, മനുഷ്യരെയും. പക്ഷേ, ഇതു രണ്ടുമല്ലാത്തൊരു വർഗം കൂടി ഭൂമിയിലുണ്ടെന്ന് എന്റെ ചക്കര അറിഞ്ഞില്ല.
Diese Geschichte stammt aus der March 16, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 16, 2024-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്