അമ്മയുടെ കാലിൽ തടിച്ചു നീല നിറത്തിലുള്ള ഞരമ്പുകൾ. അമ്മൂമ്മയുടെ കാലിലും കണ്ടിട്ടുണ്ട് ഇതുപോലെ കറുപ്പിലും നീലയിലും പിണഞ്ഞ ഞരമ്പുകൾ. മുതിർന്നു കഴിയുമ്പോൾ തങ്ങൾക്കുമുണ്ടാകുമോ ഈ പ്രശ്നം എന്നു പല ടീനേജുകാരും ചിന്തിച്ചുകൂട്ടാറുണ്ട്. വെരിക്കോസ് വെയ്ൻ എന്ന രോഗാവസ്ഥയാണിത്. കൂടുതൽ നേരം ശരീരം അനങ്ങാതെ നിൽക്കുന്നവരിലാണു സാധാരണ വെരിക്കോസ് വെയിൻ വരുന്നത്. ഒരേ നിൽപ്, നടപ്പ് തുടങ്ങി ശീലമായവരിൽ രോഗം കൂടുതൽ കണ്ടുവരുന്നു.
അധ്യാപനം, സെയിൽസ്, ട്രാഫിക് പൊലീസ്, ഐടി, സെക്യൂരിറ്റി ജോലി, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ രോഗസാധ്യത കൂടുതലാണ്. പ്രായവും ഘടകമാണ്. പ്രായം കൂടുന്തോറും രോഗസാധ്യതയും ഏറുന്നു. ദുഷിച്ച രക്തം കെട്ടിക്കിടക്കുന്ന അവസ്ഥയാണു വെരിക്കോസ് വെയിൻ. ഇതു കാലിൽ നിറ വ്യത്യാസമുണ്ടാക്കും. മാസങ്ങളോ വർഷങ്ങളോ പഴക്കമുള്ള രക്തം കെട്ടിക്കിടക്കുന്നതു മൂലം ആ ഭാഗത്തെ തൊലി പൊട്ടി അൾസറുണ്ടാകാനും സാധ്യതയുണ്ട്. മുറിവു കരിയാനുള്ള കാലതാമസമാണു മറ്റൊരു കുഴപ്പം. രക്തമൊലിപിനും അണുബാധയ്ക്കും ഇതു കാരണമാകും.
നമ്മുടെ ശരീരത്തിൽ സിരകളിലൂടെ ശുദ്ധരക്തവും ധമനികളിലൂടെ അശുദ്ധരക്തവുമാണു പ്രവഹിക്കുന്നത് എന്നറിയാമല്ലോ. ധമനികളിൽ അനുഭവപ്പെടുന്ന മർദമാണു വെരിക്കോസ് വെയിൻ എന്ന രോഗാവസ്ഥയ്ക്കു കാരണം. അശുദ്ധരക്തം ശുചീകരിക്കാൻ ഹൃദയത്തിലേക്കു കൊണ്ടുപോകുന്ന ധമനികൾക്കൊക്കെ വാൽവുകളുണ്ട്. അവയൊക്കെ മുകളിലേക്കു മാത്രം തുറക്കുന്നവയുമാണ്. ഇങ്ങനെയുള്ള ഏകദിശാ വാൽവുകൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ മുകളിലോട്ടു പോകേണ്ട രക്തം അൽപാൽപമായി താഴേക്കു വരാം. അതു കാലിൽ കെട്ടിക്കിടക്കും.
അശുദ്ധരക്തമായതു കൊണ്ടു തന്നെ കാർബൺ ഡൈ ഓക്സൈഡും മാലിന്യങ്ങളുമടക്കമുള്ള പല ദൂഷ്യങ്ങളും അതിലുണ്ടാകും. അതൊക്കെ ധമനികളിൽ അടിഞ്ഞു കൂടുന്നതു കൊണ്ടാണു പലപ്പോഴും ഇവ ചുരുണ്ട് പിണയുന്നതും തടിച്ചു വീർക്കുന്നതും.
ഹോർമോൺ വ്യതിയാനം മൂലവും വെരിക്കോസ് വെയിൻ വരാം. സ്ത്രീകളിലെ ഈസ്ട്രജൻ ധമനികളെ വികസിപ്പിക്കുന്ന ഹോർമാണാണ്.
Diese Geschichte stammt aus der October 28,2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 28,2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്