ചാലക്കുടിക്കാരൻ പൗലോസ് താക്കോൽക്കാരൻ എന്ന രാഷ്ട്രീയനേതാവിന്റെ നാലു മക്കളിൽ ഇളയവൻ ജസ്റ്റിൻ, അപ്പന്റെ അടുക്കളയിലാണ് പാചകത്തിന്റെ തറയും പറയും പഠിച്ചത്. തലയിൽ തോർത്തും കെട്ടി അടുക്കളയിൽ നിന്ന് അപ്പൻ ഉറക്കെ വിളിക്കും. "ഡാ, ഇങ്ട്ട് വന്നേ... ദാ.. ഈ ചുവന്നുള്ളി അങ്ങട്ട് പൊളിച്ചോ...' അതു കഴിഞ്ഞ് ഇഞ്ചി ചതയ്ക്കാൻ പറയും. മസാലക്കൂട്ടുകൾ എടുപ്പിക്കും.
“എനിക്കന്നു പന്ത്രണ്ടു വയസ്സാണ്. അപ്പന്റെ ഇഷ്ടത്തിനനുസരിച്ച് അന്നു തുടങ്ങിയതാണ് അടുക്കളയിലെ പരീക്ഷണങ്ങൾ കണ്ടും കേട്ടും മണത്തും രുചിച്ചും ഒക്കെ ആ ലോകം എനിക്കങ്ങ് ഇഷ്ടമായി.'' ജസ്റ്റിൻ പോൾ രുചിയോർമകൾ പങ്കുവച്ചു പറഞ്ഞു തുടങ്ങി.
അപ്പച്ചന്റെയൊപ്പം നിന്നു ജസ്റ്റിൻ ആദ്യമായി തനിയെ തയാറാക്കിയത് മിക്സ്ഡ് വെജിറ്റബിൾ തോരനാണ്. പിന്നെ മീൻകറിയും. താക്കോൽക്കാരൻ വീട്ടിലെ ചെറിയ അടുക്കളയിൽ നിന്നു തുടങ്ങിയ ഈ യാത്ര ഇപ്പോൾ എത്തി നിൽക്കുന്നത് മക്കാവുവിലെ എം ആൻഡ് എം ഹട്ട് എന്ന സ്വന്തം റസ്റ്ററന്റിലാണ്. ഇതിനിടയിൽ ജസ്റ്റിൻ ലോക പ്രശസ്തരായ ഒരുപാടു പേർക്കു വേണ്ടി വിരുന്നൊരുക്കി പാചകത്തിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടത്തി. പാചകരംഗ ത്തെ ഓസ്കർ എന്ന് വിശേഷിപ്പിക്കുന്ന മിഷേലിന്റെ പുരസ്കാരം എട്ടു തവണ നേടി. ഒപ്പം ചൈനയിലെ ബ്ലാക്ക് പേൾ ഡയമണ്ട് പുരസ്കാരവും.
ഗോൾഡൻ പീകോക്ക് എന്ന നക്ഷത്രം
ചാലക്കുടിയിലെ സ്കൂൾ പഠനത്തിനു ശേഷം ചെന്നൈ ആശാൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹോട്ടൽ മാനേജ്മെന്റ് ബിരുദം. മുംബൈ ലീല ഹോട്ടലിൽ ആദ്യ പരിശീലനം. ഇന്ത്യയിലെ പല സ്ഥലങ്ങളിലെ ജോലിക്കു ശേഷം ഹോങ്കോങ്ങിലെ ജക്ഷൻ എന്ന റസ്റ്ററന്റിലേക്ക്, അവിടെ നിന്ന് ഹയാത്തിലേക്കും. പിന്നീട് മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സ് ഉൾപ്പെടെ ലോകത്തെ പല പ്രമുഖരും എത്തുന്ന വേദ റസ്റ്ററന്റിലേക്ക്. അവിടെ നിന്നാണ് 2007ൽ വെനേഷ്യൻ മക്കാവു എന്ന ഹോട്ടലിലേക്ക് എത്തുന്നത്.
Diese Geschichte stammt aus der October 14, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 14, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി