മനുഷ്യൻ ചന്ദ്രനിലിറങ്ങിയതു 1969 ജൂലൈ 20-ാം തീ യതിയാണ്. പിന്നെയും ഇരുപത്തിയാറു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 15-നാണ് ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ രൂപീകരിക്കുന്നത്. ആദ്യത്തെ ഉപഗ്രഹം സോവിയറ്റ് യൂണിയനിൽ നിന്നു വിക്ഷേപിക്കുന്നതു പിന്നെയും ആറു വർഷം കഴിഞ്ഞാണ്. ഇപ്പോഴിതാ അൻപത്തിനാലു വർഷങ്ങൾക്കിപ്പുറം ചന്ദ്രയാൻ മൂന്നിന്റെ വിജയവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണം ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുന്നു.
ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനുശേഷം ബംഗളൂരു ഇറോ ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അപൂർവമായൊരു ഗ്രൂപ് ഫോട്ടോയിൽ പങ്കാളിയായി. ചന്ദ്രയാൻ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച നൂറുകണക്കിനു വനിതാ ശാസ്ത്രജ്ഞരോടൊപ്പമാണു പ്രധാന മന്ത്രി ഫോട്ടോയെടുത്തത്. ഇത് "നാരീശക്തി' എന്നു വി ശേഷിപ്പിച്ച പ്രധാനമന്ത്രി 2047-വരെയുള്ള ഇസ്റോയുടെ പദ്ധതികളെക്കുറിച്ച് ആലോചിക്കുന്നതിന് ശാസ്ത്രജ്ഞരെ ക്ഷണിച്ചു. ഭാവിയിൽ പെൺകുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള വലിയ സാധ്യതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ചന്ദ്രയാന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച നൂറുകണക്കിനു വനിത ശാസ്ത്രജ്ഞരിൽ നിന്ന് ഏതാനും മലയാളികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. മൂന്നു പതിറ്റാണ്ടിലേറെയായി ഇവർ ഇറോയുടെ ഭാഗമാണ്. രാഷ്ട്ര പുനർനിർമാണത്തിൽ പങ്കാളികളാണ്. യുവതലമുറയെ പ്രത്യേകിച്ചും പെൺകുട്ടികളെ ഏറെ പ്രചോദിപ്പിക്കുന്നതാണ് ഇവരുടെ ജീവിതവും വാക്കുകളും.
അതുലാ ദേവി എസ്.
ഏവിയോണിക്സ് എൻറ്റിറ്റി ഡെപ്യൂട്ടി ഡയറക്ടർ
തിരുവനന്തപുരത്ത് ജഗതിയിലുള്ള ഈശ്വരവിലാസം റോഡിൽ, അടുത്തകാലം വരെ വാർത്തകളിലൊന്നുമില്ലാതിരുന്ന ഒരു വീട്ടിലേക്ക് ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനുശേഷം ആൾക്കാർ ആരാധനയോടെ നോക്കുന്നു. നടുവത്ത് എന്നാണ് ആ വീടിന്റെ പേര്.
Diese Geschichte stammt aus der September 16, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 16, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്