സമ്മോഹനം Western Australia
Vanitha
|August 05, 2023
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത് ഒരു സുന്ദര സ്വപ്നം പോലെയാണ്. സൗന്ദര്യവും രുചിയും സാഹസികതയും ഇവിടെ ഒത്തുചേരുന്നു
നിശാഭംഗികൾക്ക് അറുതിയായ നേരം. ആലക്തികദീപങ്ങൾ കൺചിമ്മിക്കഴിഞ്ഞു. വിഖ്യാതവും തെല്ല് കുപ്രസിദ്ധവുമായ നോർത്ത് ബ്രിഡ്ജിലെ ആരവങ്ങൾക്ക് അർധവിരാമം. നിശാക്ലബുകൾ താഴിട്ടു തുടങ്ങി. നഗരയാത്രികൻ ശീതവസ്ത്രങ്ങൾ ബലപ്പെടുത്തണ്ട സമയം. പെർത് എന്ന സുഖശീതള ഭൂവിലാണിപ്പോൾ. സ്വാൻ നദിക്കപ്പുറം ക്രിക്കറ്റ് ആരവങ്ങൾ ഉയരുന്നുണ്ടോ എന്നു കാതോർത്തു പുലർകാലേ പുറപ്പെടാം.
പെട്ടെന്നു കാറിന്റെ വിൻഡ് ഗ്ലാസ് വൈപ്പറുകൾ ഉയർന്നു പൊങ്ങി. മഴയാണ്. കാതടപ്പിക്കുന്ന ആരവങ്ങൾ. കൺ ചിമ്മിപ്പോകുന്ന മഴ വെളിച്ചങ്ങൾ. കുട എടുക്കേണ്ടിയിരുന്നു. മഴപ്പെരുപ്പം ഇരമ്പിയാർത്തു മടങ്ങവേ സ്വറ്ററുകളിൽ കുളിരകറ്റാൻ നമ്മൾ ശ്രമിക്കും. അപ്പോഴതാ നീണ്ട ചക്രവാളങ്ങൾക്കപ്പുറം നിന്നു സൂര്യന്റെ ആദ്യ വരവ്.
"ഹായ് നല്ല ചൂടുള്ള പ്രഭാതം' എന്ന സഹയാത്രികന്റെ അഭിവാദ്യം കേട്ടു മേലുടുപ്പുകൾ അയച്ചു തുടങ്ങുമ്പോൾ വെൺനുര ചിതറുന്ന വലിയ കടൽത്തീരത്തിനരികിലാകും വാഹനം. ഇന്ത്യൻ മഹാസമുദ്രം പകർന്ന മൃദു ശീതോഷ്ണ വാതങ്ങൾ അറിഞ്ഞു ചുരം കടന്നു ചെല്ലുന്നതു പൂത്തുലഞ്ഞ ബെറി തോട്ടങ്ങളിലേക്കാകും. നനുത്ത പുൽമേടുകൾക്കപ്പുറം മേഞ്ഞു നടക്കുന്ന കുതിരക്കൂട്ടങ്ങളും ആട്ടിൻപറ്റവും.
തീർച്ചയായും നമ്മൾ അന്വേഷിക്കുന്നതു കങ്കാരുക്കളെക്കുറിച്ചാകും. ഇത് ഓസ്ട്രേലിയ ആണല്ലോ! പെട്ടെന്നുള്ള ബ്രേക്കിടലിൽ ഒന്നുലഞ്ഞെഴുന്നേൽക്കുമ്പോൾ അതാ ഒരു കങ്കാരു കൂട്ടം തെരുവിൽ അവയുടെ ഞൊടിയിട സഞ്ചാരം നോക്കി നിൽക്കേ മദിപ്പിക്കുന്ന വീഞ്ഞിന്റെ മണം. രുചി, നിറവൈവിധ്യങ്ങളുടെ ചഷകങ്ങൾ, ആരവങ്ങൾ.
സ്വപ്നത്തിനുള്ളിലെ സ്വപ്നം
മൃദുല ലഹരിയിൽ മുഴുകവേ പെട്ടെന്ന് ഒരു ഫർണസിലകപ്പെട്ട പോലെ. ഇതു ചുണ്ണാമ്പു കല്ലുകളുടെ പർവതശിഖരങ്ങളാണ്. മഴയിൽ ചുണ്ണാമ്പുപാളികൾ രാക്ഷസനെപ്പോലെ ചൂടു പുക വലിക്കുന്നു. വിസ്മയകരമായ കാഴ്ച. ഊരിയെറിഞ്ഞ മേൽവസ്ത്രങ്ങൾ മാറ്റി ഉഷ്ണത്തിനു വിയർപ്പാറ്റാൻ നോക്കുമ്പോൾ വാഹനം മണൽപ്പരപ്പിലാണ്. ശുദ്ധ മരുഭൂമി. അതിരിടുന്ന വെൺമണൽ കൊടുമുടികളിൽ ഓടി കളിക്കാൻ മോഹമായോ? ആഹ്ലാദം തിമിർപ്പായി മാറാനൊരുങ്ങവേ അതാ ശീതക്കാറ്റിന്റെ ഹുങ്കാരം. വെള്ളമണൽ പെയ്ത്തിൽ കുതിർന്നിറങ്ങി വരവേ രാത്രിയുടെ ആദ്യ യാമമെത്തി. ചക്രവാളത്തിലെങ്ങും അസ്തമന സൂര്യശോഭ. ചുണ്ണാമ്പു ശിൽപങ്ങൾക്കപ്പുറം കടൽനീലിമ. മെഡിറ്ററേനിയൻ സുഖ കാറ്റിന്റെ വരവായി. മെല്ലെ നടക്കാം.
Diese Geschichte stammt aus der August 05, 2023-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Translate
Change font size

