ചൂരൽകഷായം, അലർച്ച, ഭീഷണി. കുഞ്ഞുങ്ങളെ നേർവഴി നടത്താൻ നമ്മൾ എടുത്തിരുന്ന ആയുധങ്ങൾ ഇവയൊക്കെയായിരുന്നില്ലേ? ഇതെല്ലാം കുട്ടി നന്നാകാൻ വേണ്ടിയാണെന്നു നമ്മൾ ഉറച്ചു വിശ്വസിക്കുകയും ചെയ്തു.
അടിക്കുകയും വഴക്കു പറയുകയും ഭീഷണിപ്പെ ടുത്തുകയും ചെയ്താലേ കുട്ടികൾ നന്നാകൂ എന്ന ചിന്ത തെറ്റാണെന്നാണു വിദഗ്ധ പഠനങ്ങൾ തെളിയിക്കുന്നത്. നമ്മുടെ പേരന്റിങ് രീതികളിലെ അ പാകതകളും തെറ്റിധാരണകളും ഒഴിവാക്കാം. കുട്ടികളിൽ ആത്മവിശ്വാസവും സ്വയം മതിപ്പും വളർ ത്തുന്ന പേരന്റിങ് ശൈലിയെക്കുറിച്ചറിയാം.
പറയണം "എന്തുകൊണ്ട് എന്ന്
കുട്ടികളുടെ ഉടമകളാണു നമ്മൾ എന്നാണു പലരും മനസ്സിലാക്കി വച്ചിരിക്കുന്നത്. മാതാപിതാക്കൾ പറയുന്നതെല്ലാം കുട്ടി അനുസരിക്കണം. കൂടുതൽ വിശദീകരിക്കേണ്ട കാര്യമെന്താ എന്ന മനോഭാവം ഇപ്പോഴുമുണ്ടെങ്കിൽ അതു പാടേ ഉപേക്ഷിച്ചോളൂ. കുട്ടികളുടെ വികാരങ്ങളും അഭിപ്രായങ്ങളുമെല്ലാം പരിഗണിച്ചാകണം കുടുംബത്തിൽ നിയമങ്ങൾ നടപ്പിലാക്കേണ്ടത്.
കുട്ടിയോട് എന്തെങ്കിലും ആവശ്യപ്പെടുമ്പോഴും നിയമങ്ങൾ പാലിക്കാൻ പറയുമ്പോഴും എന്തുകൊണ്ട് എന്നതു വിശദമാക്കണം. ആശയവിനിമയം വളരെ പ്രധാനമാണ്. ശാന്തമായി കാര്യങ്ങൾ പറയുക.
“ഇനി മുതൽ അരമണിക്കൂർ മാത്രം ടിവി കണ്ടാൽ മതി. ഇങ്ങനെ കാരണം പറയാതെ പ്രഖ്യാപിക്കുന്നതോടെ കുട്ടി കരഞ്ഞും വാശിപിടിച്ചും പ്രതിഷേധം പ്രകടിപ്പിക്കും. എന്തുകൊണ്ടാണ് ഈ നിയമം നടപ്പാക്കുന്നത് എന്നു പ്രായത്തിനു യോജിച്ച രീതിയിൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാം. ചെറിയ കുട്ടികളോടു സ്ക്രീനിൽ കൂടുതൽ നേരം നോക്കിയിരിക്കുന്നതു കണ്ണിനു പ്രശ്നമാകും എന്നു പറയാം. കുറച്ചു കൂടി മുതിർന്ന കുട്ടികളോടു സ്ക്രീൻ ടൈം ക ടുന്നതിന്റെ ദോഷവശങ്ങൾ പറഞ്ഞു മനസ്സിലാക്കി നിശ്ചിത സ്ക്രീൻ ടൈം അനുവദിക്കുകയാണു വേണ്ടത്.
കുട്ടിയുടെ വികാരങ്ങൾ അവഗണിക്കരുത്. അവരുടെ ഭാഗം കേൾക്കാനും മാതാപിതാക്കൾ തയാറാകണം. അമ്മയും അച്ഛനും ഞാൻ പറയുന്നതു കേൾക്കുകയും വില മതിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ സുരക്ഷിതമായ ഇടത്താണ്' എന്ന ചിന്ത വളരാനുളള അന്തരീക്ഷം കുട്ടിയു ടെ മനസ്സിൽ ഒരുക്കുകയാണു വേണ്ടത്. തുറന്നു സംസാരിക്കാൻ എപ്പോഴും പ്രചോദനമേകണം.
Diese Geschichte stammt aus der July 22, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 22, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വൈദ്യുത ലൈൻ പൊട്ടി വീണാൽ...
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക്. ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്നു പറയുന്ന പംക്തി.
മിടുമിടുക്കൻ
കൊച്ചിയിൽ കലൂർ - കടവന്ത്ര റോഡിലെ വീട്ടിലിരുന്നു നന്ദകുമാർ മേനോൻ, ഐഐടിയുടെ ഓൺലൈൻ കോഴ്സ് പഠിക്കുകയാണ്
ചൂടോടെ വിളമ്പാം ആരോഗ്യം
പല തരം പോഷകങ്ങൾ ചേർന്ന 'സമീകൃതാഹാരം ആണ് ഹെൽതി റോട്ടി
കരൾ പകുത്ത് അച്ഛൻ കാവലായി അമ്മ
അച്ഛന്റെ കരൾ പകുത്ത് ഏറ്റുവാങ്ങുമ്പോൾ കുഞ്ഞി കാശിക്കു പ്രായം വെറും ഒൻപതു മാസം. ഒരു കുടുംബത്തിന്റെ അസാധാരണ പോരാട്ടകഥ
ജിമെയിലും എസിയും ബുദ്ധിപൂർവം
ജിമെയിൽ സ്റ്റോറേജ് കൂട്ടാനുള്ള ടെക് ടിപ്പും എസി ഉപയോഗിക്കുമ്പോൾ വൈദ്യുതി ലാഭിക്കാനുള്ള യൂട്ടിലിറ്റി ടിപ്പും അറിയാം
എളുപ്പം നേടാം ഇനി ജർമൻ ജോലി
അക്കരയ്ക്കു പോകും മുൻപ്
മനസ്സിനെ അലട്ടുന്നോ മുടികൊഴിച്ചിൽ
മുടികൊഴിച്ചിലിനു സ്വയം ചികിത്സിച്ചു സമയം കളയല്ലേ. കൃത്യസമയത്തു ശരിയായ ചികിത്സ നേടാനുള്ള മാർഗനിർദേശങ്ങൾ ഇതാ...
അഖിൽ C/O ധർമജൻ
റാം കെയർ ഓഫ് ആനന്ദി എന്ന നോവലിലൂടെ വായനയുടെ യുവതരംഗം സൃഷ്ടിച്ച അഖിൽ പി. ധർമജൻ ജീവിതം പറയുന്നു
ഇന്ത പയ്യനെ എങ്കയോ പാത്തമാതിരി...
'മഞ്ഞുമ്മൽ ബോയ്സി'ൽ ചന്തു സലിംകുമാറിനെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതാണ് വാചകം
ആ നല്ല സമയം
ഫ്രീഡം ഫൈറ്റ്, തലവൻ... മികച്ച വേഷങ്ങളിലൂടെ പ്രിയതാരമാകുന്നു രഞ്ജിത് ശേഖർ