കലാരംഗത്തു സജീവമായ ചുറുചുറുക്കുള്ള ചെറുപ്പക്കാരിയാണു സൗമ്യ. 48 വയസ്സിനിടയിൽ സ്വപ്രയത്നം കൊണ്ടു ഒരു ബിസിനസ് വളർത്തിയെടുത്ത മിടുക്കി. സ്ഥാപനത്തെ ഉയർച്ചയിലേക്കു കൊണ്ടുപോകാൻ എപ്പോഴും ജാഗരൂകയായ സൗമ്യക്കു വീട്ടുകാരുടെ പൂർണ പിന്തുണയുണ്ട്. എന്നാൽ കുറച്ചു നാളുകളായി സൗമ്യയുടെ സമീപനത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടെന്നു വീട്ടുകാരും സുഹൃത്തുക്കളും ശ്രദ്ധിച്ചു. ഒന്നിനും ഉത്സാഹമില്ലായ്മയും ധൈര്യക്കുറവും. തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും പ്രയാസപ്പെടുന്നു. മൊത്തത്തിലൊരു വിഷാദഭാവം. ഈ മാറ്റങ്ങൾ, ബിസിനസിനെയും ബാധിച്ചു തുടങ്ങിയപ്പോഴാണു വീട്ടുകാരുടെ നിർബന്ധത്താൽ ഡോക്ടറെ സമീപിച്ചത്. വിഷാദരോഗം എന്നു വീട്ടുകാർ തീർച്ചപ്പെടുത്തിയെങ്കിലും സൗമ്യയുടെ യഥാർഥ പ്രശ്നം വേറൊന്നായിരുന്നു.
40 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ പ്രത്യക്ഷപ്പെടുന്ന മാനസികാവസ്ഥയാണു മിഫ് ക്രൈസിസ്. വ്യക്തിത്വത്തിലും പെരുമാറ്റത്തിലും പ്രകടമായ മാറ്റം ഇത്തരക്കാരിൽ കണ്ടേക്കാം. പലപ്പോഴും വിഷാദരോഗമായി തെറ്റിധരിക്കാൻ ഇടയുള്ള ഒന്നാണിത്. ഈ രണ്ട് അവസ്ഥകളും വേർതിരിച്ചറിയാനാകാത്ത വിധം സങ്കീർണമാകുമ്പോഴാകും പലരും ചികിത്സ തേടുന്നത്.
സ്വന്തം വ്യക്തിത്വത്തിലും ആത്മധൈര്യത്തിലും ഉള്ള വിശ്വാസം പോകുന്നതാണു പ്രധാന ലക്ഷണം. ഇതുവരെ അഭിമാനമായി കരുതിപ്പോന്ന കഴിവുകളെക്കുറിച്ചുള്ള ആത്മവിശ്വാസമില്ലായ്മയും ഇതിന്റെ ഭാഗമായി വരും.
ജീവിതത്തിന്റെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള ചിന്തകളും മുൻകാലങ്ങളിലെ പാളിച്ചകളെപ്പറ്റിയുള്ള ഉത്കണ്ഠകളും തീരുമാനങ്ങൾ എടുക്കുമ്പോൾ തെറ്റിപ്പോകുമോ എന്ന ആശങ്ക, ഉത്തരവാദി ത്തം ഏറ്റെടുക്കാനുള്ള പേടി, ആരോഗ്യ പ്രശ്നങ്ങൾ ഒക്കെയാണ് ഇതിനു കാരണമാകുന്ന ഘടകങ്ങൾ.
സമ്മർദം നിറഞ്ഞ കാലഘട്ടം
മധ്യവയസ്സ് എന്നതു മനുഷ്യായുസ്സിൽ ഏറ്റവും നിർണായകമായ കാലഘട്ടമാണ്. പല ഉത്തരവാദിത്തങ്ങളും ഈ പ്രായത്തിൽ ഏറ്റെടുക്കേണ്ടി വരും. ജോലിയിൽ പ്രമോഷനുകളും അംഗീകാരങ്ങളും കിട്ടുന്നതോടൊപ്പം മക്കളുടെ വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും വിവാഹത്തിന്റെയും കാര്യങ്ങളിൽ ഏറ്റെടുക്കേണ്ട ചുമതലകൾ വേറെയും.
സ്ത്രീകൾക്കാണെങ്കിൽ ഹോർമോൺ വ്യതിയാനങ്ങ ൾ സംഭവിക്കുന്ന സമയവുമാണ്. അതോടൊപ്പം, ജീവിത ശൈലി രോഗങ്ങളും കൂടിയാകുമ്പോൾ മധ്യവയസ്സ് ജീവിതത്തിൽ ഏറ്റവും സമ്മർദം നിറഞ്ഞ കാലമായി മാറും.
Diese Geschichte stammt aus der April 01, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der April 01, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി