ആ പുല്ലാങ്കുഴൽ നാദം കേട്ടു നിന്നവരുടെയെല്ലാം കണ്ണു നനയിച്ചു. വിജയമോ പരാജയമോ എന്നുറപ്പില്ലാത്ത ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിക്കിടക്കയിൽ കിടന്നുകൊണ്ട് ഒരു പതിനഞ്ചുകാരി വായിക്കുന്ന പുല്ലാങ്കുഴൽ ഗാനം ആരെയാണു കരയിക്കാത്തത്? അവൾ കടന്നുപോയ പതിനൊന്നോളം ശസ്ത്രക്രിയകളിൽ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയയായിരുന്നു അത്. പിന്നെയും ആ കുഞ്ഞുശരീരം പലവട്ടം കീറിത്തുന്നി. അതിൽ നിന്നെല്ലാം അവൾ ഉയിർത്തെഴുന്നേറ്റു. പാതി തളർന്ന ശരീരത്തെ മനസ്സുകൊണ്ടു തോൽപിച്ചു. പത്താം ക്ലാസ്സും പ്ലസ്ടുവും ഉയർന്ന മാർക്കോടെ വിജയിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിലും കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിലും പുല്ലാങ്കുഴ ലിന് ഒന്നാം സ്ഥാനം നേടി. ഓർഗൻ വാദനം, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം എന്നിവയിലും സമ്മാനങ്ങൾ നേടിയെടുത്തു.
ഇൻസ്റ്റഗ്രാമിൽ അച്ഛനോടൊപ്പം ഗൗരി ചെയ്യുന്ന റീലുകൾക്ക് ആസ്വാദകരേറെയാണ്. പ്രതീക്ഷ എന്ന വികാരത്തിന് എത്രത്തോളം വളരാനാകും എന്നു ചിന്തിച്ചാൽ ഗൗരിയോളം എന്നാണ് ഉത്തരം.
ഏറ്റുമാനൂർ പ്രഗതി'യിൽ പ്രദീപ് ആർ. നായരുടെയും ആശ പ്രദീപിന്റെയും രണ്ടാമത്തെ മകളാണു ഗൗരി പ്രദീപ് എന്ന ഈ മിടുക്കി.
“പ്ലസ് ടു കാണക്കാരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലാണു പഠിച്ചത്. സ്കൂളിന്റെ പ്രിൻസിപ്പൽ പദ്മകുമാർ സാർ എന്നെപ്പോലെ വീൽ ചെയറിലാണ്. സാറാണു ജീവിതത്തിൽ എന്റെ റോൾ മോഡൽ. പരിമിതി സാറിനെ ബാധിക്കുന്നതേയില്ല.
ഒന്നാം ക്ലാസ്സ് മുതൽ ഏറ്റുമാനൂർ മഹാദേവ വിദ്യാനികേതനിലും ആറു മുതൽ പത്തു വരെ വിവേകാനന്ദ പബ്ലിക് സ്കൂളിലും ആണു പഠിച്ചത്. ഒൻപതാം ക്ലാസ് വരെ അമ്മ സ്കൂളിൽ കൂടെയിരിക്കുമായിരുന്നു. ഡയപ്പർ ധരിച്ചാണു ക്ലാസിലിരിക്കുക. ഉച്ചയാകുമ്പോൾ അതു മാറ്റണം. ഏറെ നേരം ഇരിക്കാനാകില്ല. അതുകൊണ്ട് ഇടയ്ക്കു കിടക്കാൻ കഴിയുന്ന വിധത്തിലുള്ള കട്ടിൽ സ്കൂളിൽ സജ്ജീകരിച്ചിരുന്നു. എനിക്കായി പ്രത്യേക മുറിയും സ്കൂൾ അനുവദിച്ചു തന്നിരുന്നു. കിടന്നാണു പല പരീക്ഷകളും എഴുതിയത്.' എന്നു ഗൗരി.
Diese Geschichte stammt aus der January21, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January21, 2023-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പെട്ടെന്നു വളരും ചായമൻസ
പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്
അവർക്കായ് മാത്രം മുദ്രനടനം
കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി
ഉറപ്പോടെ വേണം എല്ലും പേശികളും
50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം
മനോഹരം മാരാ
കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ
എവർഗ്രീൻ കിങ് മേക്കർ
സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ
വീഴാതെ കൈപിടിച്ച സാരി
ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്