ആ സീനിൽ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. പൂജ്യത്തിന്റെ വട്ടത്തിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്തു വന്ന് നിവർന്നു നിൽക്കാൻ തുടങ്ങിയ ദിവസം. ഈ രംഗം ഒരു പാടു തവണ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകും. പക്ഷേ, ജയസൂര്യ എന്ന നടന്റെ യാത്രയെക്കുറിച്ച് പറയുമ്പോൾ, കരകാണാത്ത കടലിലൂടെ കപ്പലോടിച്ചു നടന്ന കാലത്തേക്കുറിച്ചു പറയുമ്പോൾ ഉറപ്പായും അവിടെ നിന്നു തന്നെയാണ് തുടങ്ങേണ്ടത്.
20 വർഷം മുൻപ് "ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ' എന്ന സിനിമയിൽ നായകനാകാൻ പോയ ദിവസം. തൃപ്പൂണിത്തുറയിൽ നിന്ന് വെളുപ്പിനെയുള്ള തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയത്. സിനിമയുടെ പൂജ നടക്കുന്ന ചേതന സ്റ്റുഡിയോയിലേക്ക് ഓടിയും നടന്നും എത്തിയതും അകത്തേക്ക് കയറും മുന്നേ എതിർവശത്തുള്ള കുഞ്ഞു ഹോട്ടലിൽ നിന്ന് ഒരു ചായ കുടിച്ചതും...
അവിടെ വാഷ്ബേസിനടുത്ത് ആളെ വ്യക്തമായി കാണാത്ത ഒരു കണ്ണാടിയുണ്ടായിരുന്നു. വിയർത്തു കുളിച്ചാണ് വന്നത്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനുള്ളതല്ലേ? മുഖം കഴുകി. പിന്നെ ആരും കാണാതെ പോക്കറ്റിൽ നിന്ന് പേപ്പറിൽ പൊതിഞ്ഞു വച്ച പൗഡർ എടുത്ത് മുഖത്തിട്ടു. മങ്ങിത്തുടങ്ങിയ കണ്ണാടിയിൽ എന്റെ മുഖം പോലും വ്യക്തമായിരുന്നില്ല.
പൂജ കഴിഞ്ഞപ്പോൾ നിർമാതാവ് പി.കെ.ആർ പിള്ള സർ ചോദിച്ചു, “ജയൻ എങ്ങനെയാണ് വന്നത്. ബസിലാണെന്നു കേട്ടപ്പോൾ അദ്ദേഹം ഒന്നു ഞെട്ടി. "എടോ, താൻ ഈ സിനിമയിലെ നായകനാണ്. ഇനി ടാക്സിയിൽ പോയാൽ മതി...' ദൈവാനുഗ്രഹമാകാം, പിന്നെ ലൊക്കേഷനിലേക്ക് പോയതെല്ലാം കാറുകളിലാണ്. വിജയത്തിലേക്കുള്ള കപ്പലോട്ടങ്ങളെ കുറിച്ചോർക്കുമ്പോൾ ആരുടെ കണ്ണുകളാണ് തിളങ്ങാത്തത്.
20 വർഷത്തെ യാത്ര ഒറ്റ വാക്യത്തിൽ ഒതുക്കാമോ ?
ദൈവാധീനം, ഗുരുത്വം, ഭാഗ്യം. ആ യാത്രയെ ഇങ്ങനെ പറയാം. ഇത് മൂന്നും കൊണ്ടാണ് ഞാൻ നിലനിൽക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഏതെങ്കിലും ഒന്നു കുറഞ്ഞു പോയിരുന്നെങ്കിൽ ഒരുപക്ഷേ, ഇവിടം വരെ എത്തില്ല.
ഏതൊക്കെയോ ശക്തികളുടെ അനുഗ്രഹം കൊണ്ടാണ് ജീവിതം ഇങ്ങനെയൊക്കെ ആയതെന്നാണ് വിശ്വാസം. ഇതൊന്നും ഞാൻ തിരഞ്ഞെടുത്തതല്ല. അച്ഛനെയും അമ്മയെയും നമുക്ക് തിരഞ്ഞെടുക്കാൻ പറ്റില്ലല്ലോ. അവരുടെ തണലിലേക്ക് എത്തിപ്പെടുകയല്ലേ... അതുപോലെ ഈ കഥാപാത്രങ്ങളിലേക്കൊക്കെ ഞാൻ എത്തിപ്പെടുകയായിരുന്നു.
Diese Geschichte stammt aus der September 03, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 03, 2022-Ausgabe von Vanitha.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
യുകെയിൽ ഡോക്ടറാകാം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ
വീണ്ടും പുത്തനായി വാട്സാപ്
വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി
സത്യമാണ് എന്റെ സേവനം
ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?
തീയണയ്ക്കാൻ ഇനി പെൺപട
പ്രൗഢമായൊരു ചരിത്രം കുറിക്കൽ. 80 പേരടങ്ങുന്ന കേരളത്തിലെ ആദ്യത്തെ സ്ത്രീ അഗ്നിശമന സേന
അഭിരാമി ലാലിയേ
മകൾ ജീവിതത്തിലേക്കു വന്ന വിശേഷങ്ങളും സിനിമയിലേക്കുള്ള തിരിച്ചുവരവിലെ തീരുമാനങ്ങളും പങ്കുവച്ച് പ്രിയ നായിക അഭിരാമി
ഇല കൊഴിഞ്ഞ വസന്തങ്ങൾ
സിനിമയിലും സാഹിത്യത്തിലും നിറസാന്നിധ്യമായിരുന്ന നരേന്ദ്രപ്രസാദ് വിട പറഞ്ഞിട്ട് ഇരുപതു വർഷം. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകളുമായി മക്കൾ ദീപയും ദിവ്യയും