ഒരു കളങ്കവുമറിയാത്ത ഒരു പാവം നാട്ടിൻ പുറത്തുകാരിയാണ് ശ്രീലക്ഷ്മി. അച്ഛനേയും അമ്മയേയും സ്നേഹിച്ച്, അവർ പറയുന്നത് അനുസരിച്ച് ജീവിക്കുന്ന ഒരു സാധുവായ പെൺകുട്ടി. ഒരിക്കൽ അവളുടെ മനസ്സിൽ അവൾ അറിയാതെ പ്രണയമാണോ എന്നറിയില്ല, ഇഷ്ടമാണ് അവൾക്ക് അവളുടെ ബോസിനെ. അവിടെ പ്രായത്തിന് അവൾ ഒരു വിലയും കൽപ്പിച്ചില്ല. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിയ "നീയും ഞാനും' എന്ന പരമ്പരയിലെ ശ്രീലക്ഷ്മി എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ സുസ്മിത തന്റെ വിശേഷങ്ങൾ "മഹിളാരത്നം' വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
കണ്ണന്റെ നാട്ടുകാരി
ഗുരുവായൂരാണ് സ്വദേശം. വടക്കേപുരയ്ക്കൽ പ്രഭാകരന്റേയും സുജാതയുടേയും രണ്ട് മക്കളിൽ ഇളയവൾ. ചേട്ടൻ സൂരജ് ബംഗളുരുവിൽ ജോലി ചെയ്യുന്നു. പാവറട്ടിയിലും തൊഴിയൂരുമായിരുന്നു സ്കൂൾ പഠനം. ഗുരുവായൂർ ആര്യഭട്ട കോളേജിൽ നിന്ന് ബിരുദവും സ്വന്തമാക്കി എം.ബി.എയ്ക്ക് ശേഷമാണ് എന്റെ വഴി അഭിനയമാണെന്ന് തിരിച്ചറിയുന്നത്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചത്. കണ്ണന്റെ നാട്ടിൽ ജനിച്ചുവളർന്നത് ഒരു ഭാഗ്യമായി കരുതുന്നു. വീട്ടിൽ നിന്ന് പോയാൽ എനിക്ക് ഗുരുവായൂരപ്പനെ കാണാം. അതുകൊണ്ട് തന്നെ എന്റെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും ഞാൻ കുഞ്ഞുന്നാളിലേ കണ്ണനോട് പങ്കുവച്ച് തുടങ്ങി. അച്ഛൻ സംസ്കൃത കോളേജിൽ കുറച്ചുനാൾ ജോലി ചെയ്തു. അതിനുശേഷം വിദേശത്തേയ്ക്ക് പോയി. അച്ഛൻ ഇപ്പോൾ നാട്ടിൽ തന്നെയാണ്. വീട്ടിലെ കാര്യങ്ങളും ഞങ്ങളുടെ കുടുംബക്ഷേത്രത്തിലെ കാര്യങ്ങളും നോക്കി നടത്തുന്നു. വീടിനടുത്തു തന്നെയാണ് കുടുംബങ്ങളെല്ലാം. അതുകൊണ്ട് കൂട്ടുകാരെന്ന് പറയാൻ എനിക്ക് കസിൻസേയുള്ള കൂടുതലും. അതിൽ വിദ്യാർത്ഥികളായ അശ്വതിയും അഭിഷേകുമാണ്. എനിക്കായി സോഷ്യൽമീഡിയയിൽ സജീവമാകുന്നത്. ഇവരാണ് എന്റെ ഇപ്പോഴത്തെ ഗുരുക്കന്മാർ. ചിരി ച്ചുകൊണ്ട് സുസ്മിത പറഞ്ഞു.
മനസ്സിൽ ഉദിച്ച മോഹം
Diese Geschichte stammt aus der June 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 2022-Ausgabe von Mahilaratnam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഹോ..എന്തൊരു ചൂട്
വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.
സർ ഒരു കത്ത്...
\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്
കാനഡയിൽ വിഷു
മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ
Colorful Vibes
നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും
ആത്മവിശുദ്ധിയുടെ പെരുന്നാൾ
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...